Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമലയിൽ 15 ദിവസത്തെ...

ശബരിമലയിൽ 15 ദിവസത്തെ വരുമാനം 92 കോടി

text_fields
bookmark_border
ശബരിമലയിൽ 15 ദിവസത്തെ വരുമാനം 92 കോടി
cancel
Listen to this Article

ശബരിമല: ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച വരുമാനം 92 കോടി രൂപ. കഴിഞ്ഞ സീസണിൽ ഇതേ സമയത്തെ അപേക്ഷിച്ച് (69 കോടി) 33.33 ശതമാനം കൂടുതൽ. ഞായറാഴ്ച വരെയുള്ള കണക്കാണിത്. വരുമാനത്തിന്റെ ഭൂരിഭാഗവും അരവണ വിൽപ്പനയിൽ നിന്നാണ്. 47 കോടി രൂപയാണ് അരവണയിൽ നിന്നുള്ള വരുമാനം. കഴിഞ്ഞ വർഷം ആദ്യത്തെ 15 ദിവസം ഇത് 32 കോടിയായിരുന്നു; 46.86 ശതമാനം വർധന. അപ്പം വിൽപ്പനയിൽ നിന്ന് ഇതുവരെ 3.5 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ വർഷവും ഏകദേശം ഇതേ തുക തന്നെയാണ് ലഭിച്ചിരുന്നത്. കാണിക്കയിൽ നിന്നുള്ള വരുമാനം 2024 ൽ ഇതേ സമയം 22 കോടി ആയിരുന്നപ്പോൾ ഈ സീസണിൽ അത്‌ 26 കോടിയായി; 18.18 ശതമാനം വർധന. ഈ സീസണിൽ 13 ലക്ഷത്തോളം തീർഥാടകരാണ് നവംബർ 30 വരെ ശബരിമലയിൽ എത്തിയത്.

അതേസമയം, അന്നദാനത്തിന് ഇന്ന് മുതൽ സദ്യ നൽകുമെന്ന വാഗ്ദാനത്തിൽ നിന്ന് ദേവസ്വം ബോർഡ് പിൻമാറി. സദ്യക്ക് വേണ്ട സാധനങ്ങൾ ടെണ്ടർ ഇല്ലാതെ വാങ്ങേണ്ടി വരുന്നതടക്കം സാങ്കേതിക പ്രശ്നങ്ങൾ ബോർഡ് അംഗങ്ങൾ ഉന്നയിച്ചതാണ് തീരുമാനം പിൻവലിക്കാൻ കാരണം. നിലവിൽ അന്നദാനത്തിന് പുലാവും സാമ്പാറുമാണ് നൽകുന്നത്. ഇത് ഈ സീസൺ മുഴുവൻ നൽകാൻ നേരത്തെ തന്നെ കരാർ ആയിരുന്നു.

ഇടക്ക്വെച്ച് സദ്യ തുടങ്ങിയാൽ ഉണ്ടാകാവുന്ന നിയമപ്രശ്നങ്ങളും മറ്റും ദേവസ്വം കമീഷണറുടെ നേതൃത്വത്തിലെ കമ്മിറ്റി പഠിച്ച് റിപ്പോർട്ട് നൽകിയ ശേഷമാകും ഇനി സദ്യ വേണോ എന്ന് തീരുമാനിക്കക. ഈ മാസം അഞ്ചിന് നടക്കുന്ന യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകും. ഏകപക്ഷീയമായാണ് പ്രസിഡന്‍റ് സദ്യ പ്രഖ്യാപനം നടത്തിയതെന്ന് ബോർഡ് അംഗം സന്തോഷ് കുമാർ കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala
News Summary - Sabarimala earns Rs 92 crore in 15 days
Next Story