ശബരിമല ശരണമന്ത്രജപം വ്യാജവാര്‍ത്ത: ഗൂഢാലോചന അന്വേഷിക്കുമെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം: ശബരിമല തീർഥാടകരുടെ ശരണമന്ത്രജപം ശബ്ദമലിനീകരണമുണ്ടാക്ക ുന്നതായി വനംവകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്ത് ത വ്യാജവും അങ്ങേയറ്റം അപലപനീയവുമെന്ന് മന്ത്രി കെ. രാജു അറിയിച്ചു. സര്‍ക്കാറിനെയും വ നംവകുപ്പിനെയും പ്രതിക്കൂട്ടിലാക്കി സംസ്ഥാനത്ത് വര്‍ഗീയപ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള ഗൂഢാലോചനയാണോ ഇതിനുപിന്നിലെന്ന് സംശയമുണ്ട്. ഇതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
ഏതാനും ദിവസങ്ങളിലായി ഓണ്‍ലൈനിലും ചില പത്രങ്ങളിലുമാണ് ഈ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. ശബരിമല തീർഥാടകര്‍ പെരിയാര്‍ വന്യജീവിസങ്കേതത്തില്‍ പാരിസ്ഥിതികപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി വനംവകുപ്പ് കേന്ദ്രസര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നായിരുന്നു വാര്‍ത്തകളിലെ ആരോപണം. വനംവകുപ്പ് ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് തയാറാക്കുകയോ കേന്ദ്രസര്‍ക്കാറിനോ ഏതെങ്കിലും ഏജന്‍സികള്‍ക്കോ സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല.
വനംവകുപ്പ് സ്വന്തമായോ മറ്റേതെങ്കിലും ഏജന്‍സികള്‍ മുഖേനയോ ഇത്തരത്തില്‍ ഒരു പഠനം നടത്തിയിട്ടില്ല. ഇതുസംബന്ധിച്ച് വ്യക്തമായ അന്വേഷണത്തിനുശേഷം വാര്‍ത്ത വ്യാജമാണെന്ന് മാധ്യമങ്ങള്‍ക്ക്് അറിയിപ്പ് നൽകിയിരുന്നു. എങ്കിലും വനംവകുപ്പിേൻറതെന്ന വ്യാജ റിപ്പോർട്ട് കാണിച്ച് മന്ത്രിയുടെ വാദം തെറ്റെന്ന് ഒരു മാധ്യമം വാര്‍ത്ത പ്രസിദ്ധീകരിച്ചു.
പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയില്‍ 2014 ല്‍ ഒരു ഗവേഷകവിദ്യാര്‍ഥി പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ഇക്കോ ടൂറിസം (ഇക്കോ ടൂറിസം- ഇവാല്യുവേറ്റിവ് സ്റ്റഡി ഓണ്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വ് കേരള) എന്ന പേരില്‍ സമര്‍പ്പിച്ച പ്രബന്ധത്തില്‍നിന്ന് അടര്‍ത്തിയെടുത്ത പേജാണിത്. സമൂഹമാധ്യമങ്ങളില്‍ ഈ വാര്‍ത്തകളെ കൂട്ടുപിടിച്ച് നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.