Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലകയറിയ ബിന്ദുവിനെ...

മലകയറിയ ബിന്ദുവിനെ ഭർത്താവും അനുഗമിച്ചു

text_fields
bookmark_border
മലകയറിയ ബിന്ദുവിനെ ഭർത്താവും അനുഗമിച്ചു
cancel

കൊയിലാണ്ടി: സുപ്രീംകോടതി വിധിക്കുശേഷം ശബരിമല ദർശനം നടത്തി ചരിത്രത്തിൽ ഇടംനേടി യ കോഴിക്കോട് പൊയിൽക്കാവ് ‘നില’ വീട്ടിൽ ബിന്ദു (44) വിനെ ശബരിമലയിലേക്ക് ഭർത്താവ് വി.കെ. ഹരിഹരനും അനുഗമിച്ചു. കൂടെ മറ്റു രണ്ടു സുഹൃത്തുക്കളുമുണ്ടായിരുന്നു. പതിനെട്ടാം പടി ക്കു സമീപം ഇവർ യാത്ര അവസാനിപ്പിച്ചു. ബിന്ദു മറ്റൊരു വഴിയിലൂടെ സന്നിധാനത്ത് എത്തുക യായിരുന്നു. ഡിസംബർ 24ന് മലപ്പുറം സ്വദേശിനി കനകദുർഗയോടൊപ്പം എത്തിയെങ്കിലും പ്രതി ഷേധത്തെ തുടർന്ന് ദർശനം നടത്താനാവാതെ മടങ്ങേണ്ടിവന്നു. വ്രതമെടുത്താണ് ഇവർ ദർശനത്തിന് പുറപ്പെട്ടത്. അന്ന് പ്രതിഷേധത്തിനിടെ കനകദുർഗ കുഴഞ്ഞുവീഴുകയും തുടർന്ന് രണ്ടുപേരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

വിദ്യാഭ്യാസ കാലഘട്ടത്തിൽ സജീവ രാഷ്ട്രീയ പ്രവർത്തകയായിരുന്നു ബിന്ദു. സി.പി.ഐ.എം.എൽ റെഡ് ഫ്ലാഗ് വിദ്യാർഥി സംഘടനയായ കെ.വി.എസിെൻറ സംസ്ഥാന സമിതി അംഗമായിരുന്നു. രാഷ്ട്രീയ രംഗത്ത് സഹപ്രവർത്തകനായിരുന്ന വി.കെ. ഹരിഹരനാണ് ഭർത്താവ്. ഇദ്ദേഹം യുവജനവേദി ജില്ല സെക്രട്ടറിയായും മറ്റും പ്രവർത്തിച്ചു. രണ്ടുപേരും ഏറെകാലമായി സജീവ രാഷ്ട്രീയത്തിലില്ല. തലശ്ശേരി പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ അസി. പ്രഫസറാണ് എൽ.എൽ.എം ബിരുദധാരിയായ ബിന്ദു. കുറച്ചുകാലം കൊയിലാണ്ടിയിൽ അഭിഭാഷകയായിരുന്നു. പത്തനംതിട്ട കോന്നി മല്ലശ്ശേരി പൂങ്കാവിൽ പരേതനായ വെളുത്ത കുഞ്ഞിെൻറയും അമ്മിണി അമ്മയുടെയും മകളാണ്.

ദര്‍ശനം കഴിഞ്ഞ് കനകദുര്‍ഗയും ബിന്ദുവും എത്തിയത് അങ്കമാലിയിലെ സുഹൃത്തിെൻറ വീട്ടിൽ
അങ്കമാലി: ശബരിമല ദര്‍ശനം കഴിഞ്ഞ് കനകദുര്‍ഗയും ബിന്ദുവും വിശ്രമിക്കാനെത്തിയത് അങ്കമാലിയിലെ സുഹൃത്തിെൻറ വസതിയില്‍. ബുധനാഴ്ച പുലര്‍ച്ച 1.30ഓടെ ശബരിമലദര്‍ശനം കഴിഞ്ഞ് രാവിലെ എട്ട് മണിയോടെയാണ് ശക്തമായ പൊലീസ് കാവലില്‍ യുവതികള്‍ അങ്കമാലി നോര്‍ത്ത് കിടങ്ങൂര്‍ സ്വദേശി ജോണ്‍സെൻറ വീട്ടിലെത്തിയത്. നാല് മണിക്കൂറോളം അങ്കമാലിയില്‍ വിശ്രമിച്ച ഇരുവരും ഉച്ചക്ക് 12ന് ശേഷമാണ് തൃശൂരിലേക്ക് മടങ്ങിയത്. യുവതികള്‍ അങ്കമാലിയില്‍ വിശ്രമിക്കുമ്പോള്‍ ജോണ്‍സെൻറ വീടിന് സമീപവും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. വിശ്രമത്തിനുശേഷം മടങ്ങിയതും പൊലീസ് വാഹനത്തിലായിരുന്നു. ചൊവ്വാഴ്ച നടന്ന വനിതാമതിലില്‍ ഇരുവരും അണിചേര്‍ന്നശേഷം രാത്രിയോടെ കൊരട്ടിയില്‍നിന്നാണ് ശബരിമലയിലേക്ക് പോയതെന്നാണ് സൂചന.

യുവതികള്‍ രഹസ്യമായി അങ്കമാലിയിലെത്തിയ വിവരം ചോര്‍ന്നതോടെയാണ് ഇവര്‍ തൃശൂരിലേക്ക് മടങ്ങിയത്. അതിനിടെ യുവതികള്‍ അങ്കമാലിയില്‍ തങ്ങിയതറിഞ്ഞ് ബി.ജെ.പി, സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ജോണ്‍സെൻറ വീടിന് സമീപം കേന്ദ്രീകരിച്ച് പ്രതിഷേധിച്ചത് സംഘര്‍ഷ സാധ്യതയുണ്ടാക്കി. എന്നാല്‍, അതിന് മുമ്പെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.മുഹമ്മദ് റിയാസിെൻറ നേതൃത്വത്തില്‍ പൊലീസ് യുവതികളെ രക്ഷപ്പെടുത്തിയിരുന്നു. പ്രതിഷേധക്കാര്‍ കുറെനേരം മൂക്കന്നൂര്‍-ഏഴാറ്റുമുഖം റോഡ് ഉപരോധിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsBindhuSabarimala News
News Summary - Sabarimala bindhu -Kerala News
Next Story