Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതികളുടെ...

യുവതികളുടെ ദർശനം: ശുദ്ധിക്രിയ വിവാദത്തിൽ

text_fields
bookmark_border
യുവതികളുടെ ദർശനം: ശുദ്ധിക്രിയ വിവാദത്തിൽ
cancel

ശബരിമല: യുവതികൾ ദർശനം നടത്തിയതിനു പിന്നാലെ ശബരിമലയിൽ ശുദ്ധിക്രിയ നടത്തിയത ും ആചാരപ്രകാരമല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ക്ഷേത്രകാര്യങ്ങളിൽ തന്ത്രിമാ ർ ഉയർത്തിക്കാട്ടുന്ന ആധികാരിക നിയമസംഹിതയായ തന്ത്ര സമുച്ചയത്തിൽ നിഷ്കർഷിക്കു ം പ്രകാരമല്ല ശുദ്ധിക്രിയ നടന്നതെന്നാണ് വിമർശനം.

രാജ്യത്തെ പരമോന്നത കോടതി വിധിയുടെ ലംഘനമാണ് ഇപ്പോൾ നടത്തിയ ശുദ്ധിക്രിയയെന്നും വിലയിരുത്തപ്പെടുന്നു. ദർശനം നടത്തിയ യുവതികൾ പട്ടികജാതിക്കാരാണ്. ഇവരുടെ ദർശനത്തിനു പിന്നാലെ ശുദ്ധിക്രിയ നടത്തിയത് പട്ടികജാതി പീഡന നിയമപ്രകാരം ഗുരുതരകുറ്റമാണ്. യുവതികൾ ദർശനത്തിനെത്തിയാൽ നടയടച്ചിടാൻ നിർദേശിച്ചിട്ടുണ്ടെന്ന്  അവകാശപ്പെട്ട പന്തളം രാജകുടുംബം, മേൽശാന്തിയോട് ക്ഷേത്രം അടക്കാൻ നിർദേശം നൽകിയ തന്ത്രി, ക്ഷേത്രം അടച്ച് ശുദ്ധിക്രിയ നടത്തിയ മേൽശാന്തി എന്നിവരെല്ലാം കോടതി നടപടികൾക്ക് വിധേയരാകേണ്ടി വരുമെന്ന് നിയമ വിദഗ്ധർ പറയുന്നു.

ദേവസ്വം ബോർഡും മറുപടി പറയേണ്ടിവരും. കോടതി വിധിയുടെ സ്പിരിറ്റിന് എതിരാണ് ശബരിമലയിൽ നടന്ന ശുദ്ധികലശമെന്ന് പ്രമുഖ അഭിഭാഷകനും കെ.എസ്.എഫ്.ഇ ചെയർമാനുമായ പീലിപ്പോസ് തോമസ് ‘മാധ്യമ’ത്തോട് പറഞ്ഞു. ദർശനം നടത്തിയ യുവതികൾ ദലിതരായതിനാൽ ശുദ്ധികലശം പട്ടികജാതി പീഡന നിയമപ്രകാരം ഗുരുതരകുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രം അടച്ചിടുന്നത് തന്ത്രിക്ക് ഏകപക്ഷീയമായി തീരുമാനിക്കാവുന്ന കാര്യമെല്ലന്നും ഇപ്പോൾ നടന്നത് തന്ത്രസമുച്ചയത്തിലോ കുഴിക്കാട്ടുപച്ചയിലോ പറഞ്ഞിരിക്കുന്നതിന് വിരുദ്ധമായ കാര്യങ്ങളാണെന്നും മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എം. രാജഗോപാലൻ നായർ പറഞ്ഞു. ആചാരവിരുദ്ധമായി എന്തെങ്കിലും സംഭവിെച്ചന്ന് ബോധ്യപ്പെട്ടാൽ തന്ത്രി അതിനു പരിഹാരം നിർദേശിച്ച് ക്ഷേത്ര ഉൗരാളനെ സമീപിക്കണം. ഉൗരാളൻ എന്നാൽ, ക്ഷേത്ര ഉടമസ്ഥൻ. ശബരിമലയുടെ ഇപ്പോഴത്തെ ഉടമസ്ഥൻ ദേവസ്വം ബോർഡാണ്. അതിനാൽ ആചാരവിരുദ്ധമായി സംഭവം ഉണ്ടായി എന്നും അതിന് പരിഹാരം ഇന്നതാണെന്നും തന്ത്രി ബോർഡിനെ അറിയിക്കണം. തുടർന്ന് എങ്ങനെ പരിഹാരം നടത്തണമെന്ന് തീരുമാനിക്കണം. പരിഹാരം എന്നത്, നടത്തിക്കൂട്ടുന്ന ഒരു അഭ്യാസമല്ല.

അതൊരു പൂജാകർമമാണ്. അതിനു ചെലവുണ്ട്. അത് ഉടമസ്ഥൻ വഹിക്കണം. ഇപ്പോൾ നടന്നതുപോെല തന്ത്രി തന്നിഷ്ട പ്രകാരം എെന്തങ്കിലും ചെയ്യുന്നത് താന്ത്രിക വിധിപ്രകാരമുള്ള പരിഹാരമല്ല. അത് ക്ഷേത്രകാര്യങ്ങളിൽ ആധികാരിക ശാസ്ത്ര ഗ്രന്ഥങ്ങളെന്ന് തന്ത്രി കുടുംബം അവകാശപ്പെടുന്ന തന്ത്രസമുച്ചയത്തിെലയും കുഴിക്കാല പച്ചയിലെയും വ്യവസ്ഥകൾക്ക് വിരുദ്ധവുമാണ്. ഇപ്പോൾ ഉൗരാളെൻറ സ്ഥാനം ദേവസ്വം ബോർഡ് കമീഷണർക്കാണ്. അദ്ദേഹം അനുമതി നൽകിയിട്ടില്ലാത്തതിനാൽ ആചാരവരുദ്ധമായാണ് ശുദ്ധികലശം നടത്തിയതെന്ന് വ്യക്തമാണെന്നും രാജഗോപാലൻ നായർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSabarimala NewsAyyappa Darshan
News Summary - Sabarimala Ayyappa Darshan -Kerala News
Next Story