റബ്കോ: വായ്പാ കുടിശ്ശിക എഴുതിത്തള്ളിയെന്ന പ്രചാരണം അടിസ്ഥാനരഹിതം –മന്ത്രി
text_fieldsതിരുവനന്തപുരം: റബ്കോക്ക് സംസ്ഥാന സഹകരണബാങ്കിനുള്ള വായ്പാ കുടിശ്ശിക എഴു തിത്തള്ളിയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇക്ക ാര്യത്തിൽ അനാവശ്യ വിവാദമാണ് ഉണ്ടായതെന്നും വാർത്തസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
നിഷ്ക്രിയ വായ്പ ഒറ്റത്തവണയായി തീർപ്പാക്കാൻ നടപടിയെടുക്കുമെന്ന് കേരളബാങ് ക് രൂപവത്കരണവുമായി ബന്ധപ്പെട്ട് ചർച്ച നടന്നപ്പോൾ നബാർഡിന് സർക്കാർ ഉറപ്പുനൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് റബ്കോ, മാർക്കറ്റ്ഫെഡ്, റബർ മാർക്കറ്റിങ് െഫഡറേഷൻ എന്നിവരുടെ നിഷ്ക്രിയ വായ്പകളുടെ കാര്യത്തിൽ ദീർഘമായ ചർച്ചകൾക്കുശേഷം ചില വ്യവസ്ഥകൾക്ക് വിധേയമായി തീരുമാനമെടുത്തത്. ഇതനുസരിച്ച് കുടിശ്ശിക തീർപ്പാക്കുന്നതിന് വായ്പാ മുതലും ആകെ പലിശയുടെ 20 ശതമാനവും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് കടമായി സർക്കാർ നൽകും.
കുടിശ്ശിക തീർപ്പാക്കലിനുള്ള ഇൗ തുക സംസ്ഥാന സഹകരണബാങ്കിന് സർക്കാർ നേരിട്ടായിരിക്കും നൽകുക. സർക്കാർ ഇപ്രകാരം അടയ്ക്കുന്ന തുക സഹകരണസ്ഥാപനങ്ങൾ സർക്കാറിലേക്ക് തിരികെ നൽകേണ്ടതുണ്ട്.
റബ്കോയുടെ വായ്പാ കുടിശ്ശിക ആരും എഴുതിത്തള്ളിയിട്ടില്ലെന്നും ഇപ്പോഴത്തെ തീരുമാനത്തോടെ വായ്പാ തിരിച്ചടവിന് സ്ഥാപനം കൂടുതൽ നിർബന്ധിതമായിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.