Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരട് റബർ നയം:...

കരട് റബർ നയം: അമിതാഹ്ലാദമില്ലാതെ റബർ മേഖല

text_fields
bookmark_border
കരട് റബർ നയം: അമിതാഹ്ലാദമില്ലാതെ റബർ മേഖല
cancel

കോട്ടയം: അഞ്ചുവർഷ കാത്തിരിപ്പിെനാടുവിൽ ദേശീയ റബർ നയത്തിെൻറ കരട് കേന്ദ്ര സർക്ക ാർ പുറത്തിറക്കിയെങ്കിലും കർഷക മേഖലയിൽ സമ്മിശ്രപ്രതികരണം. കുറച്ചു കർഷകർ സ്വാഗ തം ചെയ്യുന്നുണ്ടെങ്കിലും കരട് കർഷകരുടെ കണ്ണിൽപൊടിയിടുന്നതാണെന്ന ആക്ഷേപം വ്യാ പകം. തെരെഞ്ഞടുപ്പ് മുന്നിൽക്കണ്ടുള്ള പ്രഹസനമാണിതെന്ന് കർഷക സംഘടനകളും ആരോപിക്കുന്നു. മാർച്ച് ആദ്യവാരം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ, കരട് നയം സംബന്ധിച്ച നിർദേശങ്ങളും അഭിപ്രായങ്ങളും മാർച്ച് 18 വരെ അറിയിക്കാൻ സമയം അനുവദിച്ചിരിക്കുന്നത് ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നു. വിലയിടിവിന് പരിഹാരനിർദേശങ്ങളില്ലെന്നതാണ് പ്രധാന ആക്ഷേപം.ഇറക്കുമതി നിരോധിക്കണമെന്ന് പറയുന്നില്ല. കർഷകരെ ദോഷകരമായി ബാധിക്കാതെ ഇറക്കുമതി നിയന്ത്രിക്കണം. എന്നാൽ, കമ്പനികൾക്ക് അസംസ്‌കൃത റബർ ലഭ്യമാക്കണമെന്നും നയം പറയുന്നു. ഇത് ഇരട്ടത്താപ്പാണെന്നാണ് കർഷകരുെട നിലപാട്. എന്നാൽ, റബറിനെ കാർഷികവിളയായി പ്രഖ്യാപിക്കണമെന്ന നിർദേശം ഗുണകരമാകുമെന്ന് ഒരുവിഭാഗം കർഷകർ പറയുന്നു.

കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ അധികാരത്തിലേറിയപ്പോൾ നൽകിയ വാഗ്ദാനമായിരുന്നു ദേശീയ റബർ നയം. വാണിജ്യമന്ത്രിയായിരുന്ന നിർമല സീതാരാമെൻറ നേതൃത്വത്തിൽ നയപ്രഖ്യാപനത്തിന് വിപുലമായ ഒരുക്കവും നടത്തി. കൊച്ചിയിലടക്കം പലതവണ യോഗവും ചേർന്നു. ഒടുവിൽ നയപ്രഖ്യാപനത്തിന് നിർമല സീതാരാമൻ വാർത്തസമ്മേളനം വരെ വിളിച്ചെങ്കിലും അവസാന നിമിഷം റദ്ദാക്കി. ഇത് ടയർ ലോബിയുടെ സമ്മർദത്തിന് വഴങ്ങിയാണെന്ന ആരോപണവും ഉയർന്നു. ഇതിനുപിന്നാലെ റബറിന് പ്രത്യേക നയമുണ്ടാകില്ലെന്ന് പാർലമെൻറിൽ മന്ത്രി വ്യക്തമാക്കുകയും ചെയ്തു. ഇതേ അവസ്ഥ പുതിയ കരടിനുമുണ്ടാകുമെന്ന ആശങ്കയും കർഷകർക്കുണ്ട്. പിന്നീട് അൽഫോൻസ് കണ്ണന്താനം മന്ത്രിയായതിന് പിന്നാലെയാണ് നയം വീണ്ടും ചർച്ചയായത്. 2017 നവംബറിലും 2018 ഫെബ്രുവരിയിലും റബർ ബോർഡ് ആസ്ഥാനത്ത് യോഗവും മന്ത്രി വിളിച്ചെങ്കിലും തുടർനീക്കം നിലച്ചു. സുരേഷ് പ്രഭു വാണിജ്യമന്ത്രിയായതോെട നീക്കങ്ങൾക്ക് വീണ്ടും വേഗംവെച്ചു. കേരള ചീഫ് സെക്രട്ടറി അധ്യക്ഷനായ കർമസമിതി രൂപവത്കരിച്ചു. സമിതി കഴിഞ്ഞവർഷം ആഗസ്റ്റിൽ സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് കരടുനയം പ്രഖ്യാപിച്ചത്.

നിലവിൽ റബർ മേഖല വൻ തകർച്ചയിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ, ഇതിന് പരിഹാരം കാണാൻ കഴിയുന്ന നിർദേശങ്ങളൊന്നും കരടിലില്ല. കരടു നയത്തിൽ പറയുന്ന സബ്സിഡി, കൃഷി വ്യാപനം, സാമ്പത്തിക ആനുകൂല്യം തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്തതയില്ല. റബറൈസ്ഡ് റോഡുകൾ േപ്രാത്സാഹിപ്പിക്കണമെന്നത് നേരേത്ത തയാറാക്കിയ കരടിലും ഇടംപിടിച്ചിരുന്നു. അതേസമയം, വ്യവസായികളെയും ഇറക്കുമതിക്കാരെയും പ്രതികൂലമായി ബാധിക്കുന്ന നിർദേശങ്ങളില്ലെന്നതും ശ്രദ്ധേയമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rubberkerala newsmalayalam newsRubber filed
News Summary - Rubber field issue-Kerala news
Next Story