നെട്ടല്ലൊടിഞ്ഞ് റബർ കർഷകർ; വാഗ്ദാനം മാത്രം മിച്ചം
text_fieldsകോട്ടയം: തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയിട്ടും കർഷകർക്ക് നൽകിയ വാഗ്ദാനങ് ങൾ പാലിക്കാതെ രാഷ്ട്രീയ നേതൃത്വം. വിലയിടിവിൽ റബർ കർഷകർ വലയുേമ്പാഴും ഇക്കുറിയും വാഗ്ദാനങ്ങൾക്ക് കുറവില്ല. രാഷ്ട്രീയ നേതൃത്വത്തെ ഇപ്പോഴും കണ്ണടച്ച് വിശ്വസിക് കുകയാണ് മധ്യകേരളത്തിലെ 12 ലക്ഷത്തോളം റബർ കർഷകർ. ഇറക്കുമതിയും ടയർ ലോബിയുടെ ഇട പെടലും കർഷകരെ തളർത്തിയിട്ടും തടയിടാൻപോലും ആരും തയാറാവുന്നില്ല. രാജ്യത്ത് ഏറ്റവും കൂടുതൽ റബർ ഉൽപാദിപ്പിക്കുന്ന ലോക്സഭ മണ്ഡലങ്ങളിെലാന്നാണ് കോട്ടയം. എറണാകുളം, ഇടുക്കി, പത്തനംതിട്ട മണ്ഡലങ്ങളിലെ പത്തോളം നിയമസഭ മണ്ഡലങ്ങളും റബർ ഉൽപാദനത്തിൽ പിന്നിലല്ല. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, പാലാ, റാന്നി എന്നീ മണ്ഡലങ്ങൾ ഇക്കാര്യത്തിൽ മുന്നിലാണ്. കോട്ടയത്ത് ഇപ്പോൾ നടക്കുന്നത് 17ാമത്തെ തെരഞ്ഞെടുപ്പാണ്. റബർ ബോർഡിെൻറ ആസ്ഥാനവും കോട്ടയത്തുതന്നെ.
എന്നാൽ, മണ്ഡലത്തെ പ്രതിനിധാനം ചെയ്ത 16 എം.പിമാരും ഫലപ്രദമായ ഇടപെടൽ നടത്തിയില്ല. കോട്ടയത്ത് 11 തവണ യു.ഡി.എഫും അഞ്ചുതവണ എൽ.ഡി.എഫും ജയിച്ചിട്ടും വില വർധനക്ക് നടപടിയുണ്ടായില്ല. റബർ വില വർധിക്കാൻ എല്ലാ പാർട്ടികളും പ്രസ്താവനായുദ്ധം മുതൽ ബന്ദ് വരെ നടത്തിയെങ്കിലും ന്യായമായ വില കർഷകർക്ക് ലഭിച്ചിട്ടില്ല. റബർ ബോർഡ് ആസ്ഥാനം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള നീക്കം ഇപ്പോഴും സജീവമാണ്. റബർ സബ്സിഡിയും ആവർത്തന-പുതകൃഷി സഹായങ്ങളും നിലച്ചിട്ട് മാസങ്ങളായി. ഒരിക്കൽ 250 രൂപവരെ വില ഉയർന്നിരുന്നു. കിലോക്ക് ഇപ്പോൾ 120-128 രൂപയിൽ താഴെയാണ് വില. റബർ ഉപേക്ഷിച്ച് മറ്റു കൃഷികളിലേക്ക് തിരിയുകയാണ് പലരും.
കോട്ടയത്തോ മധ്യകേരളത്തിലോ റബർ അധിഷ്ഠിത വ്യവസായം കൊണ്ടുവരാനും കഴിഞ്ഞിട്ടില്ല. പുതിയ വ്യവസായം കൊണ്ടുവരുമെന്ന് പലരും പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും നടപടി മാത്രമില്ല. പാലായിലെ പാലാഴി ടയേഴ്സ് ആരോപണങ്ങളിൽ മാത്രമൊതുങ്ങി. സി.പി.എം മുൻകൈയെടുത്ത് ആരംഭിച്ച റബ്കോയും പ്രതിസന്ധിയിലാണ്.
സർക്കാർ പ്രഖ്യാപിച്ച സിയാൽ മാതൃകയിലെ ടയർ ഫാക്ടറിയും എങ്ങുമെത്തിയില്ല. അതിനാൽ മധ്യകേരളത്തിലെ മലയോര മേഖലകളിലേക്ക് കടന്നുചെല്ലാൻ പോലും കഴിയാത്ത അവസ്ഥയിലാണ് രാഷ്ട്രീയ നേതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.