പിള്ളയെ വിമർശിച്ച്, കുമ്മനത്തെ ആവശ്യപ്പെട്ട് ആർ.എസ്.എസ്
text_fieldsതിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയെ വിമർശിച്ചും കു മ്മനം രാജശേഖരനെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടക്കിക്കൊണ്ടുവരണമെന്ന് ആവശ് യപ്പെട്ടും ആർ.എസ്.എസ്. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിലാണ് ആർ.എസ്.എസ് നേതാക്കൾ ഇൗ ആവശ്യം ഉന്നയിച്ചത്.
വിജയസാധ്യതയുള്ളതിനാൽ തിരുവന ന്തപുരത്ത് കുമ്മനത്തെ മത്സരിപ്പിക്കണമെന്നാണ് ആർ.എസ്.എസിെൻറ ആവശ്യം. സംസ്ഥാന പ്രസിഡൻറിെൻറ പ്രവർത്തനങ്ങളിൽ തങ്ങൾ അതൃപ്തരാണെന്ന സൂചനയാണ് ആർ.എസ്.എസ് നേതാക്കൾ അമിത് ഷാക്ക് നൽകിയത്. ശബരിമല പാർട്ടിക്ക് സുവർണാവസരമായിരുന്നെന്നും അത് മുതലാക്കുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെെട്ടന്നും ആർ.എസ്.എസ് കുറ്റപ്പെടുത്തുന്നു. പിള്ളയുടെ പരസ്യപ്രസ്താവനകളും പാർട്ടിയിലെ ഗ്രൂപ് പോരും പ്രശ്നം സൃഷ്ടിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
ആർ.എസ്.എസിെൻറ ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് അമിത് ഷാ അറിയിച്ചതായാണ് വിവരം. മാർച്ച് അഞ്ചിനകം തീരുമാനമുണ്ടാകും. കുമ്മനത്തെ തിരുവനന്തപുരത്ത് സ്ഥാനാർഥിയാക്കണമെന്ന ആവശ്യം ജില്ല കമ്മിറ്റിയും നേരത്തേ മുന്നോട്ടുെവച്ചിരുന്നു.
ശശി തരൂരിനെപോലുള്ള സ്ഥാനാർഥിക്കെതിരെ കുമ്മനം മികച്ച സ്ഥാനാർഥിയാണെന്നും രാഷ്ട്രീയത്തിനപ്പുറത്തുള്ള അദ്ദേഹത്തിെൻറ വ്യക്തിബന്ധങ്ങൾ ഗുണം ചെയ്യുമെന്നുമാണ് ആർ.എസ്.എസ് വിലയിരുത്തൽ. വിജയസാധ്യതയുള്ള മറ്റ് ചില മണ്ഡലങ്ങളിലെ സ്ഥാനാർഥികളുമായി ബന്ധപ്പെട്ട നിർദേശങ്ങളും ആർ.എസ്.എസ് അമിത് ഷാ മുമ്പാകെ അവതരിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.