Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൂടത്തായി: റോയിയുടെ...

കൂടത്തായി: റോയിയുടെ സഹോദരൻ റോജോ നാട്ടിലെത്തി

text_fields
bookmark_border
കൂടത്തായി: റോയിയുടെ സഹോദരൻ റോജോ നാട്ടിലെത്തി
cancel

വൈക്കം: കൂടത്തായി കൊലപാതക പരമ്പരയിലെ പരാതിക്കാരൻ റോജോ തോമസ് നാട്ടിലെത്തി. അന്വേഷണസംഘത്തിെൻറ നിർദേശപ്രകാശം അമേരിക്കയിൽനിന്ന് ദുബൈ വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് എത്തിയത്. തിങ്കളാഴ്ച പുലർച്ച 4.50ന് എത്തിയ റോജോയെ പൊലീസ് അകമ്പടിയിൽ വൈക്കം ചെമ്പ് ടോളിലെ സഹോദരി റെഞ്ചിയുടെ വീട്ടിലെത്തിച്ചു.

30 മണിക്കൂറിലധികം നീണ്ട യാത്രക്ഷീണത്തിൽ വിശ്രമിക്കുന്ന റോജോയുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് സംഘം എത്തുമെന്ന അഭ്യൂഹത്തെത്തുടർന്ന് രാവിലെ മുതൽ വീടിനുമുന്നിൽ ആളുകളും മാധ്യമപ്രവർത്തകരും തടിച്ചുകൂടിയിരുന്നു. മരിച്ച ടോം തോമസിെൻറയും അന്നമ്മയുടെയും ഇളയ മകനും റോയിയുടെ സഹോദരനുമായ റോജോയെ കേസിെൻറ രണ്ടാംഘട്ടത്തിെൻറ ഭാഗമായാണ് അന്വേഷണസംഘം നാട്ടിലേക്ക് വിളിപ്പിച്ചത്.

റോജോയുടെ പരാതിയുടെയും മൊഴിയുടെയും വിവരാവകാശത്തിെൻറ പകർപ്പും അടിസ്ഥാനമാക്കിയാണ് പൊലീസ് കൂടത്തായി കേസ് പുനരന്വേഷിച്ചത്. റോജോയും സഹോദരി റെഞ്ചിയും ആവശ്യപ്പെട്ട പ്രകാരമാണ് പൊലീസ് വൻ സുരക്ഷയൊരുക്കിയത്. കേസിൽ റോജോയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. ഇതിനായി കോഴിക്കോട്ട് സൗകര്യമൊരുക്കുമെന്നാണ് അറിയുന്നത്. അന്വേഷണം പുരോഗമിക്കുന്നതിനാൽ കേസുമായി ബന്ധപ്പെട്ട് കാര്യങ്ങൾ മാധ്യമങ്ങളോട് സംസാരിക്കാൻ തയാറായില്ല.

2013 മുതലാണ് സഹോദരി റെഞ്ചിയും കുടുംബവും വൈക്കത്തെ വാടകവീട്ടിൽ താമസിക്കുന്നത്. വൈക്കത്തെ സ്വകാര്യ സ്കൂളിൽ അധ്യാപികയായി ജോലിനോക്കുന്ന റെഞ്ചി ഒരുവർഷമായി അവധിയെടുത്ത് എം.ബി.എക്ക് പഠിക്കുകയാണ്. ഭർത്താവ് വിൽസൺ ശ്രീലങ്കയിലാണ് ജോലി നോക്കുന്നത്. വീട്ടിൽ റെഞ്ചിയുടെ മക്കളെകൂടാതെ കൊല്ലപ്പെട്ട റോയിയുടെ മകളുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKoodathai Murder Casejolly koodathai
News Summary - rojo-arrived-home-koodathai-murder-case-kerala news
Next Story