Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാർ...

സർക്കാർ വേട്ടയാടുന്നുവെന്ന് റോബിൻ ബസ് ഉടമ ബേബി ഗിരീഷ്

text_fields
bookmark_border
baby gireesh 9879
cancel

പാലാ: തന്നെ സർക്കാർ വേട്ടയാടുകയാണെന്ന് റോബിൻ ബസ് ഉടമ ബേബി ഗിരീഷ്. തന്‍റെ ബസ് പിടിച്ചെടുക്കരുതെന്ന് കോടതി നിർദേശമുണ്ട്. എന്നാൽ, പലയിടത്തും ബസ് തടഞ്ഞ് പിഴ ഈടാക്കി വേട്ടയാടൽ തുടരുകയാണ്. ദിവസവും പതിനായിരക്കണക്കിന് രൂപ പിഴ ഈടാക്കി തന്നെ തളർത്താനാണ് ശ്രമം. കെ.എസ്.ആർ.ടി.സിക്ക് നഷ്ടം വരുമെന്ന് പറഞ്ഞ് മറ്റുള്ളവരെ പ്രവർത്തിക്കാൻ അനുവദിക്കാത്ത സാഹചര്യമാണുള്ളത്.

സഹകരണ ബാങ്കുകൾ നഷ്ടത്തിലാണെന്നുപറഞ്ഞ് ഇനി എസ്.ബി.ഐ പ്രവർത്തനം പൂട്ടിക്കെട്ടാൻ ഇവർ നിർദേശം നൽകുമോയെന്ന് ഗിരീഷ് ചോദിച്ചു. മഹാത്മാഗാന്ധി നാഷനൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ശ്രേഷ്ഠകർമ പുരസ്കാരം ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമാനുസൃതം സംരംഭങ്ങൾ തുടങ്ങാൻ കേരളത്തിൽ കഴിയുന്നില്ല. എന്ത് പ്രകോപനം സൃഷ്ടിച്ചാലും ഗാന്ധിയൻ മാർഗത്തിൽ മാത്രമായിരിക്കും പോരാട്ടമെന്നും ഗിരീഷ് കൂട്ടിച്ചേർത്തു.

മഹാത്മാഗാന്ധി നാഷനൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് ശ്രേഷ്ഠകർമ പുരസ്കാരം കൈമാറി. ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ സിജി ടോണി, ചലച്ചിത്രതാരം ബിന്ദു എൽസ തോമസ്, സജോ വാളിപ്ലാക്കൽ, ബിനു പെരുമന, അനൂപ് ചെറിയാൻ എന്നിവർ സംസാരിച്ചു. ബസ് കോയമ്പത്തൂരിന് പോകുംവഴിയാണ് രാവിലെ ഗാന്ധിസ്ക്വയറിൽ സ്വീകരണച്ചടങ്ങ് ഒരുക്കിയിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Robin BusBaby Girish
News Summary - Robin Bus
Next Story