കാണിക്കവഞ്ചി കുത്തിതുറന്ന് കവർച്ച: മോഷ്ടാവ് പിടിയിൽ
text_fieldsകോട്ടയം: അമ്പലങ്ങളിലെ കാണിക്കവഞ്ചി കുത്തിതുറന്ന് പണം കവർന്ന കുപ്രസിദ്ധ മോഷ്ടാവിനെ അറസ്റ്റ് ചെയ്തു. ചെങ്ങന്നൂർ തിരുവൻവണ്ടൂർ തുരുത്തേൽ വീട്ടിൽ കെ.ആർ. ജയപ്രകാശിനെയാണ് (49) വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. മണവാളത്ത് ഗണപതി ക്ഷേത്രത്തിലും അയ്യപ്പൻകാവ് ക്ഷേത്രത്തിലുമായി നാല് കാണിക്കവഞ്ചികളാണ് ഇയാൾ കുത്തിതുറന്ന് പണം മോഷ്ടിച്ചത്. പരാതിയെ തുടർന്ന് വെസ്റ്റ് പൊലീസ് കേസെടുത്ത് നടത്തിയ പരിശോധനയിൽ പിടികൂടുകയായിരുന്നു.
രാത്രി ആളൊഴിഞ്ഞ വീടുകളിൽ താമസിച്ച് പള്ളികളും ക്ഷേത്രങ്ങളും വീടുകളും കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന ഇയാൾ തിരുവല്ല, റാന്നി, പുളിക്കീഴ്, മാവേലിക്കര, എടത്വാ, കീഴ്വായ്പൂർ എന്നീ സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്. കൂടാതെ ഏറ്റുമാനൂർ, ഗാന്ധിനഗർ സ്റ്റേഷൻപരിധികളില്‍ സമീപദിവസങ്ങളിലായി മോഷണം നടത്തിയിരുന്നതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
വെസ്റ്റ് എസ്.എച്ച്.ഒ എം. ശ്രീകുമാർ, എസ്.ഐമാരായ ഐ. സജികുമാർ, റിൻസ് എം. തോമസ്, ഷിനോജ്, സിജു കെ. സൈമൺ, സി.പി.ഒമാരായ ദിലീപ് വർമ, കെ.എം. രാജേഷ്, കെ.എൻ. രതീഷ്, ശ്യാം എസ്. നായർ, സലമോൻ, കെ.എം. രവീഷ്, ശ്യാംപ്രസാദ് തുടങ്ങിയവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.