Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാധ്യമ പ്രവർത്തക​ന്‍റെ...

മാധ്യമ പ്രവർത്തക​ന്‍റെ വീടാക്രമിച്ച് കവർച്ച: പ്രതികൾക്ക് ഒമ്പതുവർഷം തടവ്

text_fields
bookmark_border
മാധ്യമ പ്രവർത്തക​ന്‍റെ വീടാക്രമിച്ച് കവർച്ച: പ്രതികൾക്ക് ഒമ്പതുവർഷം തടവ്
cancel

കണ്ണൂർ: മാതൃഭൂമി കണ്ണൂർ യൂനിറ്റ് ന്യൂസ് എഡിറ്റർ കെ. വിനോദ് ചന്ദ്രന്റെ വീടാക്രമിച്ച് കവർച്ച നടത്തിയ കേസിൽ പ്രതികൾക്ക് ഒമ്പത് വർഷം കഠിന തടവും പിഴയും. കേസിലെ മൂന്നു പ്രതികൾക്കാണ് കണ്ണൂർ അസി. സെഷൻസ് കോടതി തടവും 10,000 രൂപ പിഴയും വിധിച്ചത്.

ഒന്നുമുതൽ മൂന്നുവരെ പ്രതികളും ബംഗാൾ സ്വദേശികളുമായ ഉലാഷ് സിക്കാരി, ആലംഗീർ, മാണിക്ക് (മോട്ടു) എന്നിവരെയാണ് കേസിൽ ശിക്ഷിച്ചത്. കേസിലെ രണ്ടു പ്രതികളുടെ വിചാരണ തുടങ്ങാനിരിക്കുകയാണ്.

2018 സെപ്റ്റംബർ ആറിന് പുലർച്ചയാണ് വിനോദ് ചന്ദ്രന്റെ താഴെ ചൊവ്വയിലെ വീട്ടിൽ കവർച്ച നടന്നത്. മുഖംമൂടി സംഘമായിരുന്നു ആക്രമണവും കവര്‍ച്ചയും നടത്തിയത്. പുലര്‍ച്ച ഒരു മണിയോടെ അതിക്രമിച്ച് വീട്ടില്‍ കയറിയ അക്രമി സംഘം വിനോദ് ചന്ദ്രനെയും ഭാര്യ സരിതയെയും ആക്രമിച്ച് പരിക്കേൽപിച്ചശേഷം 25 പവൻ സ്വർണവും പണവും എ.ടി.എം കാർഡും ഗൃഹോപകരണങ്ങളും കവരുകയായിരുന്നു. മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്തുകയറിയ സംഘം വീട്ടിലുള്ളവരെ കെട്ടിയിട്ടശേഷമാണ് കവര്‍ച്ച നടത്തിയത്. വിനോദ് ചന്ദ്രന്റെ കഴുത്തിനും മുഖത്തും പരിക്കേറ്റിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theft
News Summary - Robbery at journalist's house: Accused jailed for nine years
Next Story