Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപഴനിക്കടുത്ത്...

പഴനിക്കടുത്ത് വാഹനാപകടം; ബന്ധുക്കളായ ഏഴ് കോട്ടയം സ്വദേശികൾ മരിച്ചു

text_fields
bookmark_border
പഴനിക്കടുത്ത് വാഹനാപകടം; ബന്ധുക്കളായ ഏഴ് കോട്ടയം സ്വദേശികൾ മരിച്ചു
cancel

മുണ്ടക്കയം (കോട്ടയം):  പഴനി തീർഥാടനത്തിന് പുറപ്പെട്ട എട്ടംഗസംഘം സഞ്ചരിച്ച വാൻ ലോറിയുമായി കൂട്ടിയിടിച്ച് ബന്ധുക്കളായ ഏഴുപേർ മരിച്ചു. ഒപ്പമുണ്ടായിരുന്ന പന്ത്രണ്ടുകാരൻ അതീവ ഗുരുതരാവസ്ഥയിൽ. ചൊവ്വാഴ്ച രാത്രി 11.30ഓടെ പഴനിക്കടുത്ത് ആയംകുടിയിലായിരുന്നു നാടിനെ നടുക്കിയ ദുരന്തം. മുണ്ടക്കയം കോരുത്തോട് അമ്പലം ഭാഗത്ത് പാറയില്‍ പി.ആര്‍. ശശിധരന്‍ (64), ഭാര്യ വിജയമ്മ (60), മകന്‍ ജിനുവിെൻറ മകന്‍ അഭിജിത് (13), ശശിധരെൻറ സഹോദരി തുണ്ടത്തില്‍ ലേഖ (50), ഭര്‍ത്താവ് സുരേഷ് (54), മകന്‍ മനു  (27) ശശിധരെൻറ മാതൃസഹോദരിയുടെ മകളും നിരപ്പേല്‍ ബാബുവിെൻറ ഭാര്യയുമായ സജിനി ബാബു (52) എന്നിവരാണ് മരിച്ചത്. ജിനുവിെൻറ മകന്‍ ആദിത്യനാണ് (12) ഗുരുതര പരിക്ക്. ആദിത്യൻ മധുര സർക്കാർ ആശുപത്രിയിൽ വെൻറിലേറ്ററിലാണ്. സുരേഷിെൻറ കുടുംബത്തിൽ മകൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്.

തിങ്കളാഴ്ച വൈകീട്ട് മൂന്നോടെയാണ് മൂന്ന് കുടുംബങ്ങളിലായുള്ള എട്ടംഗ സംഘം പഴനി ക്ഷേത്രത്തില്‍ തൊഴാനായി കോരുത്തോട്ടില്‍നിന്ന് ഒമ്നി വാനില്‍ പുറപ്പെട്ടത്. സുരേഷിേൻറതായിരുന്നു വാന്‍. നിയന്ത്രണം വിട്ട വാൻ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. വണ്ടി ഓടിച്ചിരുന്ന മനു ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് പറയുന്നു. തമിഴ്‌നാട് പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. വാൻ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപെട്ടവെര പുറത്തെടുത്തത്.നാലുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. മറ്റു രണ്ടുപേര്‍ പഴനി, ദിണ്ഡിക്കൽ ആശുപത്രിയിലെത്തിയ ശേഷവും. ബുധനാഴ്ച രാവിലെ എേട്ടാടെയായിരുന്നു സജിനി ബാബുവിെൻറ മരണം.

മൃതദേഹങ്ങൾ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. രാത്രി വൈകി മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ച മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച അഭിജിത്ത് കോരുത്തോട് സി.കെ.എം എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. അഭിജിത്തിെൻറ മാതാവ് മായ. മനുവിെൻറ സഹോദരി: മഞ്ജു. കാഞ്ഞിരപ്പള്ളി ഹോണ്ട മോേട്ടാഴ്സിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ശശിധരന്‍. അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനായിരുന്നു സുരേഷ്. മൃതദേഹങ്ങൾ വ്യാഴാഴ്ച രാവിലെ എട്ടുമുതല്‍ കോരുത്തോട് സി. കേശവന്‍ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനത്തിനുവെക്കും. തുടര്‍ന്ന് 11ഒാടെ അതത് വീട്ടുവളപ്പുകളിൽ സംസ്‌കരിക്കും.

കണ്ണീരൊഴുക്കി കോരുത്തോട്
കോരുത്തോട്: ഹൃദയം നുറുങ്ങുന്ന വാർത്തയിലേക്കാണ് കോരുത്തോട് ഗ്രാമം ബുധനാഴ്ച കൺതുറന്നത്. ഒരേ കുടുംബത്തിലെ ഏഴുപേരുടെ വിയോഗം നാടിനെ കണ്ണീരണിയിച്ചു. കിഴക്കന്‍ മലയോര മേഖല ഇതാദ്യമാണ് ഇത്ര വലിയ അപകടത്തിന് സാക്ഷിയാകുന്നത്. കോരുത്തോടിെൻറ നിറസാന്നിധ്യമായിരുന്നവരാണ് നഷ്ടപ്പെട്ടവർ. ഇവരുടെ വേർപാട് പലർക്കും ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ല. അലുമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്തുവരുന്നവരാണ് മരിച്ച പാറയില്‍ ശശിധരന്‍, സഹോദരീഭര്‍ത്താവ് തുണ്ടത്തില്‍ സുരേഷ്, സുരേഷിെൻറ മകന്‍ മനു എന്നിവര്‍. സുരേഷ് കോരുത്തോട് ടൗണില്‍ ഇതിെൻറ സ്ഥാപനവും നടത്തുന്നുണ്ട്. ജോലിയുമായി ബന്ധപ്പെട്ടും അല്ലാതെയും ഇവർ നാട്ടിൽ സജീവമായിരുന്നു. പരിക്കേറ്റ് അതി ഗുരുതരാവസ്ഥയിൽ മധുരയിലെ ആശുപത്രിയിൽ കഴിയുന്ന ആദിത്യനെ തിരിച്ചുകിട്ടണമേയെന്ന പ്രാർഥനയിലാണ് ഇപ്പോൾ ഇൗ മലയോരഗ്രാമം.

അപകടവിവരം കോരുത്തോട്ടിലേക്ക് എത്തുന്നത് ചൊവ്വാഴ്ച അർധരാത്രിയോടെയാണ്. വാൻ ഒാടിച്ച മനുവിനെ മുണ്ടക്കയത്ത് ഫോേട്ടാസ്റ്റാറ്റ് കട നടത്തുന്ന രഞ്ജിത് ഫോണിൽ വിളിച്ചിരുന്നു. സുഹൃത്തുകൂടിയായ മനുവിനെ രഞ്ജിത് അലുമിനിയം ഫാബ്രിക്കേഷൻ ജോലി ഏൽപിച്ചിരുന്നു. ഇത് എന്ന് തുടങ്ങുമെന്ന് അറിയാനായിരുന്നു വിളിച്ചത്. അപകടത്തിനുശേഷം അവിടത്തെ നാട്ടുകാർ മനുവിെൻറ ഫോണിലേക്ക് അവസാനം വന്ന നമ്പറിലേക്ക് വിളിച്ച് അപകടവിവരം അറിയിക്കുകയായിരുന്നു. ആദ്യം വിശ്വസിക്കാൻ കഴിയാതിരുന്ന രഞ്ജിത് മനഃസാന്നിധ്യം വീണ്ടെടുത്ത് കോരുത്തോട് സ്കൂളിലെ അധ്യാപകനായ ബിനുമോനെ  അറിയിച്ചു. തുടർന്ന് ബിനു ബന്ധുക്കൾക്ക് വിവരം കൈമാറി. പിന്നീട് വലിയൊരുസംഘം അപകടസ്ഥലത്തേക്ക് തിരിച്ചു. പിന്നീടാണ് അപകടത്തിെൻറ വ്യാപ്തി നാടിന് വ്യക്തമായത്. 

തേടുന്നതാരെ, ഇൗറൻമിഴികളേ
കോരുത്തോട്: നാട് വിങ്ങിപ്പൊട്ടുേമ്പാഴും ഒന്നുമറിയാതെ പ്രസാദവുമായെത്തുന്ന മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയും കാത്തിരിക്കുകയാണ് കമലാക്ഷിയമ്മ (85).  പഴനി അപകടത്തില്‍ മരിച്ച പാറയില്‍ ശശിധരന്‍, തുണ്ടത്തില്‍ ലേഖ എന്നിവരുടെ മാതാവായ പാറയില്‍ കമലാക്ഷിയമ്മ രാത്രി വൈകിയും മക്കളുടെ വേര്‍പാടറിയാതെ കാത്തിരിക്കുകയാണ്. മക്കളും മരുമക്കളും കൊച്ചുമക്കളുമടങ്ങുന്ന സംഘം പഴനി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടപ്പോൾ യാത്രയാക്കാൻ മുന്നിൽ  നിന്നത് കമലാക്ഷിയമ്മയായിരുന്നു. അവർ കൊണ്ടുവരുന്ന പ്രസാദത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോഴും ഇൗ അമ്മ. 

ഇളയ മകന്‍ ദാസനൊപ്പമായിരുന്നു കമലാക്ഷിയമ്മ കഴിഞ്ഞത്. ദുരന്തം അറിഞ്ഞതോടെ ദാസന്‍ സംഭവസ്ഥലത്തേക്കുതിരിച്ചു. ഇതോടെ കമലാക്ഷിയമ്മയെ ബന്ധുവീട്ടിലേക്കുമാറ്റി. അപ്പോഴൊന്നും ദുരന്തവും മരണവും കമലാക്ഷിയമ്മ  അറിഞ്ഞിരുന്നില്ല. മക്കളെത്തും, പ്രസാദം കിട്ടും എന്ന പ്രതീക്ഷയിൽ തന്നെയാണ് ഈ  85കാരി. ശശിധരെൻറ ഭാര്യ വിജയമ്മ, ഇവരുടെ കൊച്ചുമകന്‍ അഭിജിത്, കമലാക്ഷിയമ്മയുടെ മകള്‍ ലേഖ, ലേഖയുടെ ഭർത്താവ് സുരേഷ്, കൊച്ചുമകന്‍ മനു, ബന്ധു സജിനി എന്നിവരാണ് അപകടത്തില്‍ മരിച്ചത്‌. കമലാക്ഷിയമ്മയെ കാണുേമ്പാൾ കണ്ണീർ അടക്കി നിർത്തുകയായിരുന്നു നാട്.


ചലനമറ്റ് തുണ്ടത്തില്‍ വീട്
കോരുത്തോട്:  പഴനി തീർഥയാത്രക്കിടെ ബന്ധുക്കളായ ഏഴംഗസംഘത്തെ മരണം തട്ടിയെടുത്തപ്പോൾ, അന്തിയുറങ്ങാന്‍ ആളില്ലാതെ അനാഥമായി തുണ്ടത്തില്‍ വീട്.  അപകടത്തിൽ ഇൗ വീട്ടിലെ മൂന്നുപേരും മരണപ്പെട്ടു. അവശേഷിക്കുന്നത് ഒരാൾ മാത്രം. തുണ്ടത്തില്‍ സുരേഷ്, ഭാര്യ ലേഖ, മകന്‍ മനു എന്നിവരാണ് മരിച്ചത്. സുരേഷ്-ലേഖ ദമ്പതികളുടെ മകൾ മഞ്ജു മാത്രമാണ് ഇനി അവശേഷിക്കുന്നത്. മഞ്ജുവിനെ വിവാഹം കഴിച്ചയച്ചിരിക്കുന്നത് തമിഴ്‌നാട്ടിലെ കുംഭകോണത്താണ്. രണ്ടാഴ്ച മുമ്പുവരെ മഞ്ജു നാട്ടിലുണ്ടായിരുന്നു. പിന്നീട് ഭർത്താവെത്തി കുംഭകോണത്തേക്ക് കൊണ്ടുപോവുകയായിരുന്നു. അതുകൊണ്ട് പഴനി യാത്രയിൽ മഞ്ജു ഉൾപ്പെട്ടില്ല. 

പഴനി യാത്രക്കിടെ മകളെയും കുടുംബത്തെയും കാണാമെന്ന ആഗ്രഹത്തോടെയാണ് സുരേഷും സംഘവും പോയത്. എന്നാല്‍, അത് അവര്‍ക്ക് യാഥാർഥ്യമാക്കാനായില്ല. അപകടത്തിൽെപട്ട വാൻ സുരേഷിേൻറതാണ്. സ്ഥിരമായി ഇവർ പഴനിയിൽ തീർഥയാത്ര പോയിരുന്നു. അപകടവിവരം അറിഞ്ഞ്് സുരേഷിെൻറ സഹോദരന്‍ പ്രസാദ് കോരുത്തോട്ടിലെ വീട്ടിലെത്തിയെങ്കിലും തുറന്ന് അകത്തുകയറാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. മരണവാര്‍ത്തയറിഞ്ഞെത്തിയ ബന്ധുക്കൾക്കും നാട്ടുകാർക്കും വീട്ടുമുറ്റത്ത് നില്‍ക്കേണ്ടിവന്നു. പിന്നീട് പ്രസാദ് വീടിെൻറ പൂട്ടുതകര്‍ത്ത് അകത്തുകയറുകയായിരുന്നു. വീടിെൻറ വാതില്‍ തുറന്ന് കയറിയ പ്രസാദ് ജ്യേഷ്ഠൻ, ജ്യേഷ്ഠത്തി, മകൻ എന്നിവരില്ലാത്ത വേദനയില്‍ വിതുമ്പി. കഴിഞ്ഞദിവസം വരെ നാട്ടിൽ സജീവമായിരുന്ന സുരേഷും കുടുംബവും ഇല്ലായെന്നത് വിശ്വസിക്കാന്‍ കഴിയാതെ അയല്‍വാസികള്‍ പൊട്ടിക്കരഞ്ഞു. 


ഇനി വരില്ല മനുവും സുരേഷും ഹൈടെക് ക്ലാസ് മുറി നിർമാണം പൂർത്തീകരിക്കാൻ
കോരുത്തോട് സ്‌കൂളിെൻറ ഹൈടെക് ക്ലാസ് മുറികളുടെ ഏറ്റെടുത്ത നിർമാണജോലി പൂർത്തിയാക്കാൻ  ഇനി മനുവും സുരേഷും ഇല്ല. കോരുത്തോട് സി. കേശവന്‍ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഹൈടെക് ക്ലാസ് മുറി നിര്‍മാണത്തിെൻറ തിരക്കിലായിരുന്നു ഒരാഴ്ചയായി സുരേഷും മകന്‍ മനുവും. നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കല്‍ നടക്കുമ്പോഴാണ് പഴനി തീർഥാടനം വീട്ടില്‍ തീരുമാനിക്കുന്നത്. ഇതോടെ തൊട്ടടുത്ത ദിവസം തന്നെ സ്‌കൂളില്‍ എത്തി വിവരം പ്രധാനാധ്യാപിക വി.കെ. വിമലയെ അറിയിച്ചു. 

രണ്ടുദിവസം കഴിഞ്ഞ് നിര്‍മാണം പൂര്‍ത്തിയാക്കാമെന്നും മറ്റ് ഏതിെനക്കാള്‍ ഹൈടെക് നമ്മുടെ സ്‌കൂളായിരിക്കുമെന്നും പറഞ്ഞാണ് ഇരുവരും  യാത്രയായത്. എന്നാല്‍, ബുധനാഴ്ച പുലര്‍ച്ച  മകളെ യാത്രയാക്കി കോട്ടയം റെയിൽവേ സ്‌റ്റേഷനില്‍നിന്ന് മടങ്ങിവരുമ്പോഴാണ് വിമല ടീച്ചര്‍ മരണവാര്‍ത്തയറിയുന്നത്. സഹ അധ്യാപകന്‍ ബിനുമോന്‍ ഫോണില്‍ വിവരം അറിയച്ചപ്പോള്‍ വിശ്വസിക്കാനായിെല്ലന്നും ടീച്ചര്‍ പറയുന്നു.

ആ യാത്ര മടങ്ങിവരാത്തതായല്ലോ...
യാത്രപറഞ്ഞ് പഴനിക്ക് പുറപ്പെട്ട സഹോദരൻ ഇനിയില്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളാനാകാതെ പ്രസാദ്. അപകടത്തില്‍ മരിച്ച തുണ്ടത്തില്‍ സുരേഷ് പഴനി യാത്രയെക്കുറിച്ച് പറയാന്‍ സഹോദരൻ പ്രസാദിെൻറ പ്ലാക്കപ്പടിയിലെ വീട്ടില്‍ നാലുദിവസം മുമ്പ് എത്തിയിരുന്നു. അത് അന്ത്യയാത്രയായതറിഞ്ഞ് വിങ്ങിപ്പൊട്ടുകയാണ് പ്രസാദ്. താനും കുടുംബവും പഴനി തീര്‍ഥാടനത്തിനു പോവുകയാെണന്നും കോരുത്തോട്ടിലെ വീട്ടലേക്ക് ശ്രദ്ധവേണമെന്നുമായിരുന്നു സുരേഷ് അനുജനോട് പറഞ്ഞത്. പഴനി യാത്ര കഴിഞ്ഞ് വന്നശേഷം കാര്യങ്ങള്‍ പറയാമെന്ന്  അറിയിച്ചായിരുന്നു മടങ്ങിയത്. രണ്ടുദിവസം മുമ്പ് സുരേഷിെൻറ മകന്‍ മനുവും വീട്ടിലെത്തിയിരുന്നതായി പ്രസാദ് പറഞ്ഞു. അവനും യാത്രയെക്കുറിച്ച് പറഞ്ഞു. എന്നാല്‍, അത് ദുരന്തയാത്രയാകുമെന്ന് കരുതിയിരുന്നില്ലെന്നുപറഞ്ഞ് വിങ്ങുന്ന പ്രസാദ് നാടിന് കണ്ണീരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamroad accidentkerala newspazhani accidentmalayalam newsseven dead
News Summary - Road accident in Pazhani : Six killed- Kerala news
Next Story