Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉത്സവം കണ്ടു മടങ്ങിയ...

ഉത്സവം കണ്ടു മടങ്ങിയ നാലു പേർ കാറിടിച്ചു മരിച്ചു

text_fields
bookmark_border
ഉത്സവം കണ്ടു മടങ്ങിയ നാലു പേർ കാറിടിച്ചു മരിച്ചു
cancel

വെള്ളാങ്ങല്ലൂർ(തൃശൂർ): തുമ്പൂർ അയ്യപ്പൻ കാവ് ഉത്സവം കഴിഞ്ഞ് മടങ്ങിയ നാലുപേർ അമിത വ േഗത്തിൽ വന്ന കാറിടിച്ച് മരിച്ചു. തുമ്പൂർ കൊറ്റനെല്ലൂർ പേരാമ്പിള്ളി ശങ്കരെൻറ മകൻ സ ുബ്രൻ (54), മകൾ പ്രജിത (23), കൊറ്റനല്ലൂർ കണ്ണന്തറ ബാബു (56), മകൻ ബിബിൻ (29) എന്നിവർക്കാണ് ദാരുണ ാന്ത്യം.

തിങ്കളാഴ്ച രാത്രി 11ഓടെ തുമ്പൂർ ജങ്ഷന് സമീപമായിരുന്നു അപകടം. വെള്ളാങ്ങല ്ലൂർ ഭാഗത്തുനിന്ന് വന്ന കാർ ഇവരെ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോകുകയായിരുന്നു. ഉ ത്സവാഘോഷത്തിെൻറ കാവടിത്തിരക്കിൽ കുടുങ്ങിയ കാർ യാത്രക്കാരായ നാലുപേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. ആളൂർ പൊലീസ് അറസ്റ്റ് ചെയ്ത ഇവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു.

അപകടത്തിൽ ഗുരുതര പരിക്കേറ്റ നാലുപേരെയും ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലും ചാലക്കുടിയിലെയും തൃശൂരിലെയും സ്വകാര്യ ആശുപത്രികളിലും എത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ചയോടെ മരിച്ചു. ഉറ്റ സുഹൃത്തുക്കളായ സുബ്രനും ബാബുവും കൂലിപ്പണിക്കാരാണ്. സുബ്രെൻറ മകൾ പ്രജിത ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ്. ബിബിൻ കൂലിപ്പണിക്കൊപ്പം ഓട്ടോ ഓടിച്ചിരുന്നു.

സുബ്രെൻറ ഭാര്യ ഉഷ അങ്കണവാടി ഹെൽപ്പറാണ്. മകൻ പ്രജിൻ ഐ.ടി. പഠനം പൂർത്തിയാക്കി. ശോഭനയാണ് ബാബുവിെൻറ ഭാര്യ. മകൾ: ബബിത, മരുമകൻ: സുമേഷ്. ബാബുവിെൻറയും മകൻ ബിബിെൻറയും മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ ഒറ്റ ചിതയിൽ സംസ്കരിച്ചു.

സുബ്രെൻറയും മകൾ പ്രജിതയുടേയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം പുല്ലൂർ സേക്രഡ് ഹാർട്ട് ആശുപത്രി മോർച്ചറി യിൽ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തു നിന്ന് സഹോദര പുത്രൻ എത്തിയ ശേഷം ബുധനാഴ്ച രാവിലെ 10ന് കൊരട്ടി വൈദ്യുതി ശ്മശാനത്തിൽ സംസ്കരിക്കും.

അപകടമുണ്ടാക്കിയ കാറിലുണ്ടായിരുന്ന വള്ളിവട്ടം സ്വദേശികളായ മാളിയേക്കല്‍ വീട്ടില്‍ ആഗ്നൽ (21), ചാണാശേരി വീട്ടില്‍ ദയലാൽ (20), പൈങ്ങോട് സ്വദേശികളായ വെങ്ങാശ്ശേരി വീട്ടില്‍ ജോഫിൻ (20), എരുമക്കാട്ടുപറമ്പില്‍ റോവിൻ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇവരെ ചാലക്കുടി കോടതിയിൽ ഹാജരാക്കി. ആഗ്നലാണ് കാറോടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന വള്ളിവട്ടം മാളിയേക്കല്‍ വീട്ടില്‍ നിനോ (20) പരിക്കോടെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലാണ്. ചികിത്സക്കുശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road accidentkerala newsmalayalam newsThrissur News
News Summary - Road accident-Kerala news
Next Story