റിയ എസ്റ്റേറ്റിന് കരം അടക്കാൻ അനുമതി: അഞ്ചുലക്ഷം ഏക്കർ സ്വന്തമാക്കാൻ സ്വകാര്യ കമ്പനികൾക്ക് വഴിതുറക്കും
text_fieldsപത്തനംതിട്ട: റിയ എസ്റ്റേറ്റിന് കരം അടക്കാൻ അനുമതി നൽകുന്നതിലൂടെ അഞ്ചുലക്ഷം ഏ ക്കർ സ്വകാര്യ കമ്പനികൾക്ക് സ്വന്തമാക്കാൻ വഴിതുറക്കും. ഇതിലൂടെ അട്ടിമറിക്കപ്പെട ുക ഭൂപരിഷ്കരണ നിയമവും. വനഭൂമിയും മിച്ചഭൂമിയും ഉൾപ്പെടുന്ന ഭൂമിയാണ് കമ്പനികൾക്ക് സ്വന്തമാക്കാൻ വഴിയൊരുക്കുന്നത്. മിച്ചഭൂമിയും കരമടച്ച് സ്വന്തമാക്കാനാവുന്നതിലൂടെയാണ് ഭൂപരിഷ്കരണ നിയമം പാടെ അട്ടിമറിക്കപ്പെടുന്നത്. ഇടതു സർക്കാർ അധികാരത്തിൽ വന്ന ശേഷം ഹാരിസൺസുമായി ബന്ധപ്പെട്ട ഭൂമികൾ പോക്കുവരവ് നടത്താൻ നീക്കം തുടങ്ങിയിരുന്നു.
കൊല്ലം തെന്മല വില്ലേജിൽ ഹാരിസൺസിെൻറ കൈവശമുണ്ടായിരുന്ന തെന്മല എസ്റ്റേറ്റിൽപെട്ടതാണ് മുംബൈ ആസ്ഥാനമായ റിയ കമ്പനി ൈകവശം െവച്ച 206 ഏക്കർ ഭൂമി. റിയക്ക് കരമടക്കാൻ അനുമതി ലഭിക്കുന്നതോടെ പഴയ ബ്രിട്ടീഷ് കമ്പനികളുടെ പേരിൽ ഭൂമി കൈവശം െവച്ച 200ഒാളം കമ്പനികൾക്ക് ൈകവശഭൂമി കരമടച്ച് സ്വന്തമാക്കാനാകും. നിയമ പ്രാബല്യമുള്ള ഒരു രേഖയുമില്ലാതെ അഞ്ചുലക്ഷത്തിലേറെ ഏക്കറാണ് കമ്പനികൾ ൈകവശം െവക്കുന്നത്. ഇത്തരം ഭൂമി ൈകവശം കമ്പനികളിൽനിന്ന് ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച റവന്യൂ സ്പെഷൽ ഒാഫിസർ എം.ജി. രാജമാണിക്യമാണ് കമ്പനികൾ കരം അടക്കുന്നത് തടഞ്ഞത്. ബ്രിട്ടീഷ് കമ്പനികളുടെ തണ്ടപ്പേരിലാണ് ഇപ്പോഴും ഇന്ത്യൻ കമ്പനികൾ കരം അടക്കുന്നത്. ബ്രിട്ടീഷ് കമ്പനികൾ നിയമപ്രകാരം ഇന്ത്യൻ കമ്പനികൾക്ക് ഭൂമി ൈകമാറിയിട്ടില്ലാത്തതിനാലാണ് ബ്രിട്ടീഷ് കമ്പനികളുടെ പേരിൽ തുടരുന്നത്. പ്രത്യേക ഉത്തരവിലൂടെ റിയയെ കരം അടക്കാൻ അനുവദിക്കുന്നതിലൂടെ മറ്റ് കമ്പനികളും കരം ഒടുക്കാൻ അർഹത നേടും.
റിയയുടെ ഭൂമിയും ബ്രിട്ടീഷ് കമ്പനിയുടെ തണ്ടേപ്പരിലാണ്. ഹാരിസൺസിെൻറ 1600/1923 ആധാരം വ്യാജ രേഖയാണെന്നും കൈവശ ഭൂമിയിൽ അവർക്ക് ഉടമസ്ഥതയില്ലെന്നുമാണ് കോടതികളിൽ സർക്കാർ വാദിക്കുന്നത്. ഇൗ ആധാരത്തിൽപെട്ട ഭൂമിയാണ് റിയ വാങ്ങിയത്. അതിനാലാണ് പോക്കുവരവ് ചെയ്യാതിരുന്നത്.ഇതിനെതിരെ ൈഹകോടതിയെ സമീപിച്ച റിയ കമ്പനി അനുകൂല ഉത്തരവ് നേടിയിരുന്നു. ഹൈകോടതിയിൽ റവന്യൂ കേസുകൾ വാദിക്കാൻ പ്രഗല്ഭരായവരെ സർക്കാർ നിയോഗിച്ചില്ല. ഇൗ ഉത്തരവിനെതിരെ അപ്പീൽേപാലും പോകാതെ കരം ഒടുക്കാൻ അവസരം നൽകാനുള്ള നീക്കമാണ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.