Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതോട്ടഭൂമികളുടെ കരം...

തോട്ടഭൂമികളുടെ കരം സ്വീകരിക്കൽ: മന്ത്രിയെയും ഹൈകോടതിയെയും മറികടന്ന് കലക്ടർ

text_fields
bookmark_border
തോട്ടഭൂമികളുടെ കരം സ്വീകരിക്കൽ: മന്ത്രിയെയും  ഹൈകോടതിയെയും മറികടന്ന് കലക്ടർ
cancel

പത്തനംതിട്ട: റിയെക്കാപ്പം പ്രിയ എസ്റ്റേറ്റിനും കരം സ്വീകരിച്ച കൊല്ലം കലക്ടർ റവന്യൂ മന്ത്രിയെയും ഹൈകോടതിയെയും മറികടന്നു. സർക്കാർ ഏറ്റെടുത്തുവെന്ന് മന്ത്രി ചന്ദ്രശേഖരൻ ഫെബ്രുവരി 23നും പ്രഖ്യാപിച്ച പ്രിയ എസ്റ്റേറ്റിനാണ് കൊല്ലം കലക്ടർ കരം സ്വീകരിച്ചത്. പ്രിയയുടേത് ആധാരമില്ലാത്ത ഭൂമിയാണ്. ഭൂമിയുടെ ഉടമസ്ഥതയെക്കുറിച്ച് സിവിൽ കോടതി വിധിക്ക് വിധേയമായി പ്രിയ എസ്റ്റേറ്റിെൻറ കരം സ്വീകരിക്കാനാണ് ഹൈകോടതി വിധിച്ചത്. ഇതും പരിഗണിക്കാതെ ഒരു ഉപാധിയുമില്ലാതെ കരം സ്വീകരിക്കാൻ കലക്ടർ വില്ലേജ് ഒാഫിസർക്ക് നിർദേശം നൽകുകയായിരുന്നു.

ഫെബ്രുവരി 23ന് റവന്യൂ മന്ത്രി ചന്ദ്രശേഖരൻ പാർട്ടി മുഖപത്രമായ ‘ജനയുഗ’ത്തിൽ എഴുതിയ ലേഖനത്തിൽ കൊല്ലം ആര്യങ്കാവ് വില്ലേജില്‍ പ്രിയ റബര്‍ എസ്റ്റേറ്റ് ആൻഡ് പ്ലാേൻറഷന്‍ കൈവശംെവച്ച 492.13 ഏക്കര്‍ തിരിച്ചെടുത്തു എന്ന് പറയുന്നു. ഫെബ്രുവരി 19നാണ് ഇതേ ഭൂമിക്ക് കലക്ടറുടെ നിർദേശപ്രകാരം ആര്യങ്കാവ് വില്ലേജ് ഒാഫിസർ കരംസ്വീകരിച്ച് പ്രിയയുടെ ഉടമക്ക് ഭൂമി പേരിൽ നൽകിയത്.

സർക്കാർ ഏറ്റെടുത്ത ഭൂമി പ്രിയയുടെ ഉടമക്ക് വിട്ടുനൽകി ഉത്തരവിറങ്ങിയിട്ടില്ലെന്നാണ് ഉന്നത റവന്യൂ ഉദ്യോഗസ്ഥർ പറയുന്നത്. ആര്യങ്കാവ് ദേവസ്വം വകയായിരുന്ന ഭൂമി പഴയ ഇംഗ്ലീഷ് കമ്പനിയായ മലയാളം പ്ലാേൻറഷൻസ് പാട്ടത്തിനെടുക്കുകയായിരുന്നു. മലയാളം പ്ലാേൻറഷൻസ് രാജ്യം വിട്ടതോടെ പ്രിയ കമ്പനി അവകാശവുമായി വന്നു. ഹാരിസൺസ് 1600/1923 എന്ന ആധാരം ഉണ്ടെന്ന് അവകാശപ്പെടുന്നുണ്ട്. പ്രിയക്ക് ആധാരംപോലുമിെല്ലന്ന് റവന്യൂ സ്പെഷൽ ഒാഫിസ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. മലയാളം പ്ലാേൻറഷൻസിെൻറ പിൻഗാമികളെന്നാണ് ഹാരിസൺസ് മലയാളം കമ്പനി അവകാശപ്പെടുന്നത്. പ്രിയയുടെ അവകാശവാദം അവരാണ് പിൻഗാമികളെന്നാണ്.

ഇതോടെ മലയാളം പ്ലാേൻറഷൻസ് ഉപേക്ഷിച്ച ഭൂമി ഹാരിസൺസ് അടക്കം പല കമ്പനികൾ ൈകയേറുകയായിരുന്നെന്നും തെളിഞ്ഞു. സെറ്റിൽമെൻറ് രജിസ്റ്ററിൽ സർക്കാർവക പാട്ടഭൂമി എന്നാണ് പ്രിയയുടെ ഭൂമി രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാൽ പൂർണമായും സർക്കാർ ഭൂമിയാണെന്ന് കണ്ടാണ് റവന്യൂ സ്പെഷൽ ഒാഫിസർ എം.ജി. രാജമാണിക്യം ഏറ്റെടുത്ത് ഉത്തരവിറക്കിയത്.

ഭൂമിയുടെ ഉടമസ്ഥത തീർപ്പ് കൽപ്പിക്കേണ്ടത് സിവിൽ കോടതിയാണെന്നും ചൂണ്ടിക്കാട്ടി ഹൈകോടതി രാജമാണിക്യത്തിെൻറ ഉത്തരവ് റദ്ദാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:taxkerala newsmalayalam newsRiya EstatePriya Estate
News Summary - Riya Estate Dispute - Kerala News
Next Story