പുഴയുടെ പ്രതിരോധ ഭിത്തിക്ക് ബലം കുറയുന്നു; ദുരന്ത ഭീതിയിൽ കക്കോടി
text_fields
കോഴിക്കോട്: മഴ കനത്തതോടെ കക്കോടി ബസാർ വീണ്ടും ദുരന്ത ഭീതിയിൽ. പൂനൂർ പുഴയോരത്തുള്ള ബസാറിനെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിക്കാൻ വർഷങ്ങൾക്ക് മുമ്പ് െകട്ടിയ സംരക്ഷണ ബണ്ടിെൻറ ബലക്ഷയമാണ് ആശങ്കയുയർത്തുന്നത്.
1962 ൽ 200 മീറ്ററോളം നീളത്തിൽ പുഴക്കും ബസാറിനുമിടയിൽ പണിത കരിങ്കൽ ബണ്ട് തകർന്നാൽ കക്കോടിയുടെ ഭൂരിഭാഗവും വെള്ളത്തിനടിയിലാവും. ബണ്ട് ബലപ്പെടുത്താൻ ഒന്നരക്കോടിയുടെ പദ്ധതി നടപ്പാക്കുമെന്ന് മാസങ്ങൾക്ക് മുമ്പ് പ്രഖ്യാപനമുണ്ടായെങ്കിലും വീണ്ടും കാലവർഷമെത്തിയിട്ടും ഒന്നും നടന്നില്ല.
അപകടമുണ്ടായാൽ പുഴ ഗതിമാറി ആയിരങ്ങൾ അപകടത്തിലാവുമെന്ന ഭീതിയിലാണ് നാട്ടുകാർ. കക്കോടിയിൽ പുതുതായി പണിയുന്ന ആശുപത്രിയും സബ് രജിസ്ട്രാറോഫിസും ബാങ്കുകളുമെല്ലാം വെള്ളത്തിലാവും. മക്കട, പടിഞ്ഞാറ്റും മുറി, മോരീക്കര, മൂട്ടോളി, ചേളന്നൂർ മേഖലയിലെല്ലാം കെടുതിയെത്തും.
കഴിഞ്ഞ പ്രളയത്തിൽ പുഴ കര കവിഞ്ഞ് ബണ്ട് പൊട്ടുമെന്ന് ഭീതിയുയർന്നിരുന്നു. രാത്രി മൈക്കിൽ അപായമറിയിച്ച് ആളുകളെ മാറ്റുകയായിരുന്നു. ബണ്ട് ബലപ്പെടുത്തുന്നതിനൊപ്പം 350 മീറ്ററെങ്കിലും പുഴയുടെ അരിക് കെട്ടുകയും വേണം. വെള്ളപ്പൊക്കത്തിന് തടയിടാൻ ഈയിെട കക്കോടിപാലത്തിനും മാളിക്കടവ് പാലത്തിനുമരികിൽ പൂനൂർ പുഴയിൽ നിന്ന് മണൽ കോരിമാറ്റിയിരുന്നു.
ആഴം കൂടി പുഴയിൽ ഒഴുക്ക് വർധിച്ചെങ്കിലും മഴ കനത്താൽ ഇത് മതിയാവില്ല. നിലവിലുള്ള ഭിത്തി ഉയരം കൂട്ടാതെ ബലപ്പെടുത്തണമെന്നതാണ് മുഖ്യം. ഉയരം കൂട്ടിയാൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുമെന്നാണ് വിദഗ്ധാഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.