രോഗവ്യാപനത്തിന് പഴുതടക്കൽ: റിവേഴ്സ് ക്വാറൻറീന് നടപടി തുടങ്ങി
text_fieldsതിരുവനന്തപുരം: പ്രായമായവർക്കും കുട്ടികൾക്കും കോവിഡ് പിടിപെടാനുള്ള സാധ്യത ക ണക്കിലെടുത്ത് റിവേഴ്സ് ക്വാറൻറീന് സർക്കാർ നടപടി തുടങ്ങി. ആേരാഗ്യവകുപ്പ് ത യാറാക്കിയ പദ്ധതി രേഖ അടിസ്ഥാനപ്പെടുത്തി തദ്ദേശ വകുപ്പ് സഹകരണത്തോടെയാണ് നീ ക്കം. രോഗം ബാധിക്കാനിടയുള്ള മുതിർന്നവരടക്കമുള്ളവർ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുകയാണ് ലക്ഷ്യം.
വൈറസ് ബാധിച്ചാൽ ഗുരുതരമാകുമെന്നതു കണക്കിലെടുത്തു നിരീക്ഷണത്തിനു സമാനമായി നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുക. അർബുദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളുള്ളവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കുകയും മരുന്ന് ആവശ്യമെങ്കിൽ വീട്ടിലെത്തിക്കുകയും ചെയ്യും. സന്നദ്ധപ്രവർത്തകരുടെ സേവനവും ഇതിന് ഉറപ്പ് വരുത്തും. പ്രായമായവര്‍ക്ക് സ്വന്തം വീട്ടിലോ നോക്കാനാളില്ലാത്തവര്ക്ക് പ്രത്യേക കേന്ദ്രങ്ങളിലോ സംരക്ഷണമൊരുക്കും. ലോക്ഡൗണിന് ശേഷമാകും റിവേഴസ് ക്വാറൻറീൻ.
കേരളത്തിൽ വയോജനങ്ങൾ ഏതാണ്ട് 45 ലക്ഷത്തോളം വരും. ഇത്രയും പേരിൽ റിവേഴ്സ് ക്വാറൻറീൻ പ്രായോഗികമല്ലെങ്കിലും സാധ്യമാകുന്നവരിൽ ഏർപ്പെടുത്താനാണ് ആലോചന. മുന്നോടിയായി പ്രായമായവരില്‍ രോഗപ്പകർച്ച സാധ്യതയുള്ളവരെ കണ്ടെത്താനുള്ള സര്‍വേ അംഗന്‍വാടി പ്രവര്‍ത്തകർ വഴി ആരംഭിച്ചു കഴിഞ്ഞു. ഇതിൽ 59 ശതമാനവും വിവിധ രോഗങ്ങള്‍ക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവരാണെന്നാണ് കണ്ടെത്തൽ. 11 ശതമാനത്തോളം പേർ അതി കരുതല്‍ വേണ്ടവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.