Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറവന്യൂ കമ്മി...

റവന്യൂ കമ്മി ഇല്ലാതാക്കാനും ധനകമ്മി കുറയ്ക്കാനുമായിെല്ലന്ന് സി.എ.ജി

text_fields
bookmark_border
റവന്യൂ കമ്മി ഇല്ലാതാക്കാനും ധനകമ്മി കുറയ്ക്കാനുമായിെല്ലന്ന് സി.എ.ജി
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ലക്ഷ്യമിട്ടതുപോലെ റവന്യൂ കമ്മി ഇല്ലാതാക്കാനോ ധന കമ്മി കുറച്ചുകൊണ്ടുവരാനോ കഴിഞ്ഞില്ലെന്ന് കംപ്ട്രോളർ ആൻഡ് ഒാഡിറ്റർ ജനറലി െൻറ വിമർശനം. പൊതുകടം പിടിച്ചുനിർത്താനുമായില്ല. റവന്യൂ ചെലവ് നിയന്ത്രണംവിട്ട് കുതിക്കുേമ്പാൾ മൂലധന ചെലവ് കീഴോട്ട് പോവുകയാണെന്നും നിയമസഭയിൽ സമർപ്പിച്ച ധ നകാര്യത്തെക്കുറിച്ച സി.എ.ജി റിപ്പോർട്ടിൽ പറയുന്നു.

ധന ഉത്തരവാദിത്ത നിയമമനു സരിച്ച് 2017-18ൽ റവന്യൂ കമ്മി പൂജ്യത്തിലെത്തിക്കണമായിരുന്നെങ്കിലും 16,928.21 കോടിയായി ഉയരുകയാണ് ചെയ്തത്. ഇത് ജി.എസ്.ഡി.പിയുടെ 2.47 ശതമാനമാണ്. മുൻവർഷം റവന്യൂ കമ്മി 15,484.59 കോടിയായിരുന്നു. അതിൽനിന്ന് വീണ്ടും വർധിക്കുകയാണ് ചെയ്തത്. ധനകമ്മിയാകെട്ട മൂന്ന് ശതമാനത്തിലെത്തിക്കാനാണ് ലക്ഷ്യമിട്ടത്. എന്നാൽ 17-18ൽ 26,837.41 കോടി രൂപയായി. അതായത് 3.91 ശതമാനം. സംസ്ഥാനത്തിെൻറ പൊതുകടം ജി.എസ്.ഡി.പിയുടെ 30.40 ശതമാനത്തിലേക്ക് കുറയ്ക്കാനും ലക്ഷ്യമിട്ടിരുന്നു. എന്നാൽ, പൊതുകടം ഇൗ കാലയളവിൽ 31.27 ശതമാനമായി വർധിച്ചു.

റവന്യൂ ചെലവുകളിൽ 17-18ൽ 9.72 ശതമാനം വർധന രേഖപ്പെടുത്തി. 91,096.31 കോടിയിൽനിന്ന് 99,948.35 കോടിയായി. എന്നാൽ, മൂലധനചെലവ് 8.83 ശതമാനം കണ്ട് കുറഞ്ഞു -11,286.24 കോടിയിൽനിന്ന് 10,289.446 കോടിയായി. സർക്കാറിെൻറ റവന്യൂ ചെലവിെൻറ 15.13 ശതമാനമായി പലിശബാധ്യത ഉയർന്നു. 16-17ൽ 12,116.50 കോടിയായിരുന്നത് 17-18ൽ 15,119.93 കോടിയിലെത്തി. പെൻഷൻ ബാധ്യതയും ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യങ്ങളും കൂടി റവന്യൂ ചെലവിെൻറ 19.95 ശതമാനം കവർന്നു. ഇതിന് മാത്രം 19,938.41 കോടി വേണ്ടിവന്നു. പ്രത്യേക ആവശ്യങ്ങൾക്കായി സർക്കാർ അനുമതിയോടെ തുടങ്ങിയ പി.ഡി അക്കൗണ്ടുകളിലേക്ക് ഖജനാവിൽനിന്ന് പണം മാറ്റുന്നുണ്ട്. 2018 മാർച്ച് 31വരെ 931 പി.ഡി അക്കൗണ്ടുകളിലായി 98.29 കോടി രൂപ അവശേഷിക്കുന്നു.

പണം അനുവദിച്ചശേഷം 6.17 കോടി രൂപക്ക് ഉപയോഗസർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്ന് റിപ്പോർട്ട് പറയുന്നു. രണ്ട് വർഷത്തിനകം ഇത് ലഭിക്കാത്ത ഏഴ് സംഭവങ്ങളുണ്ട്. കേന്ദ്ര ഏജൻസികളിൽനിന്ന് ലഭിച്ച വിഹിതത്തിൽ 40.81 ശതമാനത്തിെൻറ വർധനയുണ്ട്. 16-17ലെ 3,722.96 കോടിയിൽനിന്ന് 5,242.39 കോടിയായാണ് വർധിച്ചത്.
ഖജനാവ് മുൻകൂറുകൾ എടുക്കാതെ മിനിമം നീക്കിയിരിപ്പ് നിലനിർത്തിയത് 316 ദിവസം. സാധാരണ നിത്യനിദാന മുൻകൂറുകൾ എടുത്തത് ഒമ്പത് ദിനം. പ്രത്യേക പണമെടുക്കൽ സൗകര്യം ഉപയോഗിച്ചത് 41 ദിവസവുമാണ്. 17-18ൽ 6,335.50 കോടി രൂപ മുൻകൂർ എടുത്തു. പ്രത്യേക പണമെടുക്കൽ സൗകര്യം വഴി 1,476.50 കോടിയും സാധാരണ വെയ്സ് ആൻഡ് മീൻസ് മുൻകൂറുകൾ 4,859 കോടിയും. സർക്കാറിന് വിവിധ സ്ഥാപനങ്ങൾക്ക് ഗ്യാരൻറി നിന്നതിന് 202.68 കോടി രൂപ കമീഷൻ കിട്ടാൻ ബാക്കിയുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala governmentkerala newsmalayalam newsecnomic crisisREVENUE DEFICIT
News Summary - revenue deficit issue-Kerala news
Next Story