Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാരായണ, നാരായണ......

നാരായണ, നാരായണ... തിരിഞ്ഞു മറിഞ്ഞും

text_fields
bookmark_border
നാരായണ, നാരായണ... തിരിഞ്ഞു മറിഞ്ഞും
cancel

‘മുറ്റത്തെ മുല്ലക്ക് മണമില്ല’ എന്നാണ് ചില ആരാധകർ മാത്യു സാമുവലിെൻറ ഫേസ്ബുക്ക് പേജിൽ കമൻറിലൂടെ ദിവസങ്ങൾക്കുമുമ്പ് സങ്കടത്തോടെ കണ്ണീർ തൂവിയത്. മലയാളികളുട െ സ്വഭാവമാണിത്. നാട്ടുകാരൻ നന്നാവുന്നത് അവർക്കിഷ്ടമല്ല.

മലയാള പത്രപ്രവർ ത്തനത്തിെൻറ പിതാവായി സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ വിശേഷിപ്പിക്കുമെങ്കിലും ഒളികാമറ ഒാപറേഷെൻറ ഉപജ്ഞാതാവായി മാത്യു സാമുവലിനെ ആരും കണക്കാക്കുന്നില്ല. തെഹ ൽകയുടെ ‘ഒാപറേഷൻ വെസ്റ്റ്എൻഡ്’ മുതൽ ‘നാരദ’യുടെ െകാൽക്കത്തയിെല ഒളികാമറ പ് രയോഗം വരെ നടത്തിയ മാധ്യമപ്രവർത്തകനാണ്.
അദ്ദേഹത്തിെൻറ ഭാഷയിൽതന്നെ പറഞ്ഞാൽ, ഇന്ത്യയിൽ പത്രം ജനിച്ചുവീണ െകാൽക്കത്തയിൽ ആദ്യമായി ഒളികാമറ ഒാപറേഷൻ നടത്തിയ വിരുതൻ. ഷാറൂഖ് ഖാനും അമിതാഭ് ബച്ചനും കിട്ടാത്ത സ്വീകരണമാണ് െകാൽക്കത്ത പ്രസ്ക്ലബിലെ മുഖർജിമാരും ചാറ്റർജിമാരും ഒരിക്കൽ ഇദ്ദേഹത്തിന് െകാടുത്തതത്രെ.

കേരളത്തിൽ തെൻറ ആയുധമായ ഒളികാമറ  അധികം പുറത്തെടുത്തില്ലെങ്കിലും രണ്ടാഴ്ച മുമ്പ് കോഴിക്കോെട്ട യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവനെതിരെ ഹിന്ദി ചാനൽ പുറത്തുവിട്ട സ്റ്റിങ് ഒാപറേഷന് സർട്ടിഫിക്കറ്റ് നൽകിയിരുന്നു. എഡിറ്റിങ്ങും ഡബ്ബിങ്ങും നടത്തിയ കെട്ടുകഥയാണെന്ന് രാഘവൻ കരഞ്ഞുപറഞ്ഞെങ്കിലും പരിശുദ്ധമായ ഒളികാമറ പ്രയോഗമാണെന്ന് ഫേസ്ബുക്കിൽ മാത്യു സാമുവൽ കുറിച്ചത് യു.ഡി.എഫിെൻറ രാഷ്ട്രീയ എതിരാളികൾ ആഘോഷമാക്കി. ‘അച്ചായൻ പറഞ്ഞാൽ അപ്പീലില്ല’ എന്ന് ഇടതു സൈബർസംഘങ്ങൾ ആവേശംകൊണ്ടു.

ആരും വിശ്വസിക്കുന്ന വിവരണമല്ലേ. െഎ ഫോൺ 4 എസ് മൊൈബൽ ഫോണിൽ ‘സ്റ്റൽത്ത് സ്ൈപ’ ആപ് ഇൻസ്റ്റാൾ ചെയ്തുള്ള ഒാപറേഷെൻറ സാേങ്കതികവശങ്ങളും സമൂഹമാധ്യമങ്ങളിൽ വിവരിച്ചതോടെ സി.പി.എം കേന്ദ്രനേതാക്കൾ വരെ വിശ്വസിച്ചു. കോഴിക്കോടൻ ഒളികാമറ വ്യാജമാണെങ്കിൽ മാധ്യമപ്രവർത്തനം (അങ്ങനെയൊന്നുണ്ടെങ്കിൽ) നിർത്തുമെന്നും ‘വിദഗ്ധൻ’ പറഞ്ഞിരുന്നു. ഇടത് അണികൾ സമൂഹമാധ്യമങ്ങളിൽ രാഘവെന കള്ളനാക്കി ചിത്രീകരിച്ചത് വിദഗ്ധാഭിപ്രായം കേട്ടാണ്.

എല്ലാം സത്യമാണെന്ന് ആണയിട്ട മാത്യു സാമുവലിെൻറ മലക്കംമറിച്ചിലാണ് സമൂഹമാധ്യമങ്ങളിലെ പുതിയ വർത്തമാനം. വിഷുരാത്രിയുടെ മധ്യയാമത്തിൽ ഫേസ്ബുക്കിലൂടെ മാത്യു സാമുവൽ പറയുന്നു, കോഴിക്കോടൻ ഒളികാമറ ‘ബോഗസ്’ ആണെന്ന്. ബോഗസ് എന്നാൽ വ്യാജം, അവാസ്തവം, കൃത്രിമം എന്നൊക്കെയാണ് എല്ലാ നിഘണ്ടുവിലെയും അർഥം. ടി.വി 9 ഭാരത്വർഷ ചാനൽ എഡിറ്റർ ഇൻ ചീഫ് കോഴേക്കസിൽ പ്രതിയാണെന്നും പുതിയ കണ്ടുപിടിത്തം.

ഒളികാമറ ഒാപറേഷെൻറ തെളിവ് കൈമാറാതെ അന്വേഷണം മുന്നോട്ടുപോകില്ലെന്ന വിവരം പങ്കുവെച്ചതാണെന്ന് വിശദീകരിക്കുന്നുണ്ടെങ്കിലും ‘അൽ പ്രമുഖെൻറ’ ഫേസ്ബുക്ക് േപാസ്റ്റിന് ‘ലൈക്ക്’ അടിക്കുകയാണ് കോഴിക്കോെട്ട കോൺഗ്രസുകാർ.

‘വിദഗ്ധാഭിപ്രായം’ കേട്ട് എഴുതിയ തെറിവിളികൾ മായ്ക്കുന്ന തിരക്കിലാണ് എതിർകക്ഷികൾ. പുരാണത്തിലെ നാരദെൻറ എൻട്രി ഡയലോഗ് ഒാർമ വരുന്നു; നാരായണ, നാരായണ...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsMathew samuel
News Summary - Retweet in Social Media
Next Story