റസ്റ്റാറൻറിൽ പകുതി ഇരിപ്പിടത്തിൽ ഭക്ഷണം വിളമ്പാം
text_fieldsതിരുവനന്തപുരം: ജൂൺ ഒമ്പത് മുതൽ റസ്റ്റാറൻറുകളിൽ ആളുകൾക്ക് അകത്തിരുന്ന് ഭക്ഷണം കഴിക്കാം. ഹോം ഡെലിവറിക്ക് പോകുന്ന ജീവനക്കാരുടെ താപ പരിശോധന നടത്തണം. റസ്റ്റാറൻറുകളിലും ഷോപ്പിങ് മാളുകളിലെ ഫുഡ് കോർട്ടുകളിലും സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. ബുഫെക്ക് സാമൂഹികഅകലം പാലിക്കണം.
തുണി നാപ്കിനുകൾക്കു പകരം പേപ്പർ നാപ്കിനുകൾ ഉപയോഗിക്കണം. ഭക്ഷണം വിളമ്പുന്നവർ മാസ്ക്കും കൈയുറയും ധരിക്കണം. ഡിജിറ്റൽ മോഡിലൂടെ പണം സ്വീകരിക്കൽ േപ്രാത്സാഹിപ്പിക്കണം. മാളുകൾക്കുള്ളിലെ സിനിമാ ഹാളുകൾ അടച്ചിടണം. കുട്ടികളുടെ കളിസ്ഥലങ്ങളും ഗെയിം ആർക്കേഡുകളും തുറക്കരുത്. മാളുകളിൽ ഒരുസമയം പരമാവധി എത്താവുന്നവരുടെ എണ്ണം നിശ്ചയിക്കും. ഹോട്ടലുകൾ, റസ്റ്റാറൻറുകൾ, ചായക്കടകൾ, ജ്യൂസ് കടകൾ എന്നിവിടങ്ങളിൽ വിളമ്പുന്ന പാത്രങ്ങൾ ചൂടുവെള്ളത്തിൽ കഴുകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.