Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറിസോർട്ട് ഉടമയും...

റിസോർട്ട് ഉടമയും സഹായിയും കൊല്ലപ്പെട്ട സംഭവം; ദമ്പതികൾ അറസ്റ്റിൽ; മുഖ്യപ്രതി ഒളിവിൽ തന്നെ

text_fields
bookmark_border
റിസോർട്ട് ഉടമയും സഹായിയും കൊല്ലപ്പെട്ട സംഭവം; ദമ്പതികൾ അറസ്റ്റിൽ; മുഖ്യപ്രതി ഒളിവിൽ തന്നെ
cancel

രാജാക്കാട് (ഇടുക്കി): നടുപ്പാറ ഇരട്ട കൊലപാതക കേസുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറ സ്റ്റില്‍. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ബോബിന് കൊലപാതകശേഷം ഒളിവില്‍ കഴിയാൻ സ ൗകര്യം നൽകിയ ശാന്തമ്പാറ ചേരിയാര്‍ കറുപ്പന്‍കോളനി സ്വദേശി ഇസ്രവേല്‍, ഭാര്യ കപില എ ന്നിവരെ ശാന്തമ്പാറ സി.ഐയുടെ നേതൃത്വത്തിലെ സംഘം അറസ്റ്റ് ചെയ്തത്. താമസസൗകര്യം നൽകിയതിന് 25,000 രൂപ ഇവർ പ്രതിഫലം പറ്റിയെന്നും കണ്ടെത്തിയിട്ടുണ്ട്.

ചിന്നക്കനാൽ ഗ്യാപ് റോഡിന് സമീപം ഏലത്തോട്ടത്തിനുള്ളിൽ പ്രവർത്തിക്കുന്ന നടുപ്പാറ ‘റിഥം ഓഫ് മൈൻഡ്‌സ്’ റിസോർട്ട് ഉടമ കോട്ടയം മാങ്ങാനം കൊച്ചക്കൽ ജേക്കബ് വർഗീസ് (രാജേഷ് -40), സഹായി പെരിയകനാൽ ടോപ് ഡിവിഷൻ എസ്റ്റേറ്റ് ലയത്തിൽ മുത്തയ്യ (55) എന്നിവരെയാണ് ഞായറാഴ്ച കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രാജേഷിെൻറ കാറും അടുത്തദിവസം ജോലിക്കെത്തിയ രാജകുമാരി കുളപ്പാറച്ചാൽ പഞ്ഞിപ്പറമ്പിൽ ബോബിനെയും സംഭവശേഷം കാണാനുണ്ടായിരുന്നില്ല. കാർ പിന്നീട് കണ്ടെത്തി. കൊലപാതക ലക്ഷ്യം സ്ഥിരീകരിക്കാനായിട്ടില്ല.

വാഹനം മുരിക്കുംതൊട്ടി പള്ളിക്ക് സമീപം ഉപേക്ഷിക്കുന്നതിനും ബോബിന് ചികിത്സ ലഭ്യമാക്കുന്നതിനടക്കവും ദമ്പതികൾ സഹായിച്ചതായി പൊലീസ് പറഞ്ഞു. ഇരുവരെയും റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസം നടുപ്പാറയിലെ റിസോര്‍ട്ടില്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ തോട്ടാക്കുഴല്‍ ഉള്‍പ്പെടെ രണ്ട് തോക്കുകള്‍ കണ്ടെത്തി. ഇതില്‍ ഒരെണ്ണം ഡബിള്‍ ബാരല്‍ ആണ്. എന്നാല്‍, ഇവ സമീപകാലത്ത് ഉപയോഗിച്ചതിെൻറ സൂചനകളില്ലെന്നും വേറെ തോക്കായിരിക്കണം കൊലക്ക് ഉപയോഗിച്ചതെന്നുമാണ് നിഗമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsResort Owner Murdermunnar murder Case
News Summary - Resort Owner Murder Case -Kerala News
Next Story