റിസോർട്ട് ഉടമയും സഹായിയും കൊല്ലപ്പെട്ട സംഭവം: ദമ്പതികൾ കസ്റ്റഡിയിൽ
text_fieldsരാജാക്കാട് (ഇടുക്കി): ചിന്നക്കനാലിൽ റിസോർട്ട് ഉടമയും സഹായിയും കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെന്ന് കരുതു ന്നയാൾ താമസിച്ച വീട്ടുടമകളായ ദമ്പതികൾ കസ്റ്റഡിയിൽ. ഇവരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണ ം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു. നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും രണ്ടു ദിവസത്തിനകം പ്രതി പിടിയി ലാകുമെന്നും സൂചനയുണ്ട്.
നടുപ്പാറ ‘റിഥം ഓഫ് മൈൻഡ്‌സ്’ റിസോർട്ട് ഉടമ കോട്ടയം മാന്നാനം കൊച്ചക്കൽ ജേക്കബ് വർഗീസ് (രാജേഷ് -40), ജേക്കബിെൻറ സഹായി പെരിയകനാൽ ടോപ് ഡിവിഷൻ എസ്റ്റേറ്റ് ലയത്തിൽ മുത്തയ്യ (55) എന്നിവരെയാണ് ഞായറാഴ്ച ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാജേഷിെൻറ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം മാങ്ങാനത്തെ വസതിയിൽ പൊതുദർശനത്തിനുവെച്ചു. തുടർന്ന് എറണാകുളം ഇളങ്ങളും പള്ളിയിൽ സംസ്കരിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിനുശേഷം തിങ്കളാഴ്ച ഉച്ചക്ക് 12.30ന് മാങ്ങാനത്തെ വസതിയിലാണ് എത്തിച്ചത്.
കൊലക്കുശേഷം രാജേഷിെൻറ കാറും ഡ്രൈവർ രാജകുമാരി കുളപ്പാറച്ചാൽ പഞ്ഞിപ്പറമ്പിൽ ബോബിനെയും കാണാതായിരുന്നു. ബോബിൻ കടത്തിക്കൊണ്ടുപോയ 143 കിലോ ഏലക്ക ഇയാൾ പൂപ്പാറയിലെ ഒരു കടയിൽ വിറ്റതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കാർ മുരിക്കുംതൊട്ടിയിൽ പള്ളിയുടെ പാർക്കിങ്ങിൽ ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തി.
പള്ളിയിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് തുടർ നടപടിക്കുള്ള നീക്കം ആരംഭിച്ചു. സംഭവത്തിെൻറ പിറ്റേന്ന് ശാന്തൻപാറ ചേരിയാറിലെ ഒരു വീട്ടിൽ ബോബിൻ രാത്രി താമസിച്ചതായും വിവരം ലഭിച്ചിരുന്നു. തുടർന്നാണ് വീട്ടുടമകളായ ദമ്പതികളെ ചോദ്യംചെയ്യലിനായി കസ്റ്റഡിയിലെടുത്തത്. കവർച്ചയാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സൂചനയെങ്കിലും മറ്റു സാധ്യതകളും തള്ളുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി.
വെള്ളിയാഴ്ച അർധരാത്രിക്ക് ശേഷമാണ് കൊലപാതകം നടന്നതെന്ന് കരുതുന്നത്. അതുവരെ രാജേഷിെൻറ വാട്സ്ആപ് ഓൺലൈൻ ആയിരുന്നു. പിന്നീട് സ്വിച്ച്ഓഫ് ആയി. രണ്ടുദിവസമായി മുത്തയ്യയുമായി ബന്ധപ്പെടാൻ കഴിയാത്തിനാൽ നടത്തിയ തിരച്ചിലിലാണ് തലക്ക് പരിക്കുകളോടെ മുത്തയ്യയെയും നെഞ്ചിലും തോളിലും വെടിയേറ്റ മുറിവുകളോടെ രാജേഷിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
സി.ഐ ചന്ദ്രകുമാറിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ ബി. വിനോദ് കുമാർ, കെ.പി. രാധാകൃഷ്ണൻ, പി.ഡി. അനൂപ്‌മോൻ എന്നിവർ ഉൾപ്പെട്ട സംഘം രണ്ട് സ്ക്വാഡായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.