Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുന്നാക്കസംവരണം:...

മുന്നാക്കസംവരണം: വാർഷികവരുമാനം നാല് ലക്ഷത്തിൽ കവിയാത്തവർക്ക് അർഹത

text_fields
bookmark_border
മുന്നാക്കസംവരണം: വാർഷികവരുമാനം നാല് ലക്ഷത്തിൽ കവിയാത്തവർക്ക് അർഹത
cancel

തിരുവനന്തപുരം: മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം ഉദ്യോഗസംവരണം നടപ്പാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിന് നിയോഗിക്കപ്പെട്ട ജസ്റ്റിസ് കെ. ശ്രീധരന്‍ നായര്‍ കമീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നിയമവകുപ്പ് നിർദേശിച്ച ഭേദഗതികളോടെ അംഗീകരിക്കാന്‍ മന്ത്രിസഭയോഗം തീരുമാനിച്ചു. നിലവിലെ സംവരണത്തിന് അര്‍ഹതയില്ലാത്തവരും കുടുംബവാര്‍ഷികവരുമാനം നാല് ലക്ഷം രൂപയില്‍ കവിയാത്തവരുമായ എല്ലാവര്‍ക്കും സംവരണത്തി‍െൻറ ആനുകൂല്യമുണ്ടാകും. പഞ്ചായത്തില്‍ 2.5 ഏക്കറില്‍ അധികവും മുനിസിപ്പാലിറ്റിയില്‍ 75 സെൻറിലധികവും കോര്‍പറേഷനില്‍ 50 സെൻറിലധികവും ഭൂമിയുള്ളവര്‍ സംവരണപരിധിയില്‍ വരില്ല.

മുനിസിപ്പല്‍ പ്രദേശത്ത് 20 സെൻറില്‍ അധികം വരുന്ന ഹൗസ് പ്ലോട്ട് ഉള്ളവരും കോര്‍പറേഷന്‍ പ്രദേശത്ത് 15 സെൻറിലധികം വരുന്ന ഹൗസ് പ്ലോട്ടുള്ളവരും സംവരണത്തി‍െൻറ പരിധിയില്‍ വരില്ല. സംസ്ഥാന സർവിസിലും സംസ്ഥാനത്തിന് ഭൂരിപക്ഷം ഓഹരിയുള്ള പൊതുമേഖല സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം നല്‍കും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും (ന്യൂനപക്ഷ സ്ഥാപനങ്ങളൊഴികെ) 10 ശതമാനം സംവരണം കമീഷന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്.

പൊതുവിദ്യാഭ്യാസവകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും ഇക്കാര്യം പരിശോധിച്ച് ഉത്തരവ് പുറപ്പെടുവിക്കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണ പദ്ധതി പ്രാബല്യത്തില്‍ വരുന്ന തീയതി സര്‍ക്കാര്‍ തീരുമാനിക്കും. മൂന്നുവര്‍ഷം കൂടുമ്പോഴും പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ അവലോകനം ചെയ്യും. സംവരണം ഉറപ്പാക്കുന്നതിന് സെക്രേട്ടറിയറ്റില്‍ പരിശോധനാസെല്‍ ഉണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reservation for forward caste
News Summary - reservation for forward caste in kerala
Next Story