Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂന്നാം തവണയും സംവരണം:...

മൂന്നാം തവണയും സംവരണം: എട്ട് വാർഡുകൂടി ഒഴിവാക്കി

text_fields
bookmark_border
മൂന്നാം തവണയും സംവരണം: എട്ട് വാർഡുകൂടി ഒഴിവാക്കി
cancel

െകാച്ചി: രണ്ടുതവണ തുടർച്ചയായി സംവരണ സീറ്റായിരുന്ന എട്ട് തദ്ദേശ സ്വയംഭരണ വാർഡുകൾ മൂന്നാം തവണയും സംവരണമാക്കി മാറ്റിയ നടപടി ഹൈകോടതി റദ്ദാക്കി. കോതമംഗലം, മലപ്പുറം നഗരസഭകളിെലയും പറവൂർ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തുകളിലെയും അയിരൂർ, ശാസ്താംകോട്ട, മൈലപ്പാറ, ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തുകളിെലയും ഓേരാ വാർഡിെൻറ കാര്യത്തിലാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാറിെൻറ ഉത്തരവ്.

കഴിഞ്ഞ രണ്ടുതവണ തുടർച്ചയായി സംവരണമായിരുന്ന ഈ വാർഡുകളെ ഒഴിവാക്കിയശേഷം ശേഷിക്കുന്ന ജനറൽ വാർഡുകളിൽനിന്ന് നറുക്കെടുത്ത് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാർഡുകൾ നിർണയിക്കാൻ കോടതി നിർദേശിച്ചു.

എറണാകുളത്തെ കാലടി ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡും പാലാ നഗരസഭയിലെ ആറാം ഡിവിഷനുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് തൊട്ടുമുമ്പ് കോടതി സമാന ഉത്തരവിട്ടിരുന്നു. സമാനപ്രശ്നം ഉന്നയിച്ചുള്ള 40ലേറെ ഹരജികൾ ഇനിയും കോടതിയുടെ പരിഗണനയിലുണ്ട്. ഇവ തിങ്കളാഴ്ച പരിഗണനക്കെത്തിയെങ്കിലും ചൊവ്വാഴ്ച വാദം തുടരാനായി മാറ്റി.

തുടർച്ചയായി സംവരണം ചെയ്യപ്പെടാത്ത വിധം വാർഡുകളുടെ പുനർനിർണയം സാധ്യമായിരിക്കെ രണ്ട് തവണയിലധികം ഒരു വാർഡ് തുടർച്ചയായി സംവരണം ചെയ്യപ്പെടുന്നത് നിയമവിരുദ്ധമാണെന്നും അതിനാൽ നടപടി നിലനിൽക്കില്ലെന്നും കോടതി വിലയിരുത്തി.

ഇത്തരത്തിൽ സംവരണവാർഡുകൾ നിശ്ചയിക്കുന്നത് ഭരണഘടനയും കേരള പഞ്ചായത്തീരാജ് -മുനിസിപ്പാലിറ്റി ആക്ടുകളും നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകൾക്ക് വിരുദ്ധമാണ്. നേരേത്ത വിധി പറഞ്ഞ രണ്ട് വാർഡുമായി ബന്ധപ്പെട്ട് ഹരജികൾ ഫയൽ ചെയ്ത സമയത്തുതന്നെയാണ് ഈ എട്ട് ഹരജികളും നൽകിയതെന്നത് വിലയിരുത്തിയാണ് സമാന ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

കോതമംഗലം നഗരസഭയിലെ രണ്ടാം വാർഡ്, മലപ്പുറം നഗരസഭയിലെ 24ാം വാർഡ്, പറവൂർ ബ്ലോക്ക് പഞ്ചായത്തിലെ 13ാം ഡിവിഷൻ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിലെ നാലാം ഡിവിഷൻ, അയിരൂർ ഗ്രാമപഞ്ചായത്തിലെ 11ാം വാർഡ്, ശാസ്താംകോട്ടയിലെ 18ാം വാർഡ്, മൈലപ്പാറയിലെ ഏഴാം വാർഡ്, ശ്രീമൂലനഗരത്തിലെ 13ാം വാർഡ് എന്നിവ മൂന്നാം തവണയും സംവരണ വാർഡായത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികളാണ് കോടതി തീർപ്പാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:local body election 2020
Next Story