Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗവേഷക വിദ്യാർഥിനിയോട്...

ഗവേഷക വിദ്യാർഥിനിയോട് അപമര്യാദ; കേന്ദ്രവാഴ്സിറ്റി അസോ.പ്രഫസർക്കെതിരെ നടപടിക്ക് സ്റ്റേ

text_fields
bookmark_border
ഗവേഷക വിദ്യാർഥിനിയോട് അപമര്യാദ; കേന്ദ്രവാഴ്സിറ്റി അസോ.പ്രഫസർക്കെതിരെ നടപടിക്ക് സ്റ്റേ
cancel
camera_alt

കേരള ഹൈകോടതി

കാസർകോട്: വിദേശ സർവകലാശാലയിൽനിന്ന് കേന്ദ്ര സർവകലാശാല കേരളയിൽ പരിപാടിയിൽ പങ്കെടുക്കാൻ വന്ന ദലിത് വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ അസോ. പ്രഫസർ വെള്ളിക്കീൽ രാഘവനെതിരെ നടപടിയെടുക്കാനുള്ള സർവകലാശാല ആഭ്യന്തര പരാതി പരിഹാര സമിതിയുടെ (ഐ.സി.സി) ശിപാർശ താൽകാലികമായി തടഞ്ഞ് ഹൈകോടതിയുടെ ഇടക്കാല വിധി.

സർവകലാശാല ഇംഗ്ലീഷും താരതമ്യപഠനവും വിഭാഗത്തിലെ അസോ. പ്രഫസറും സർവകലാശാല എക്സിക്യൂട്ടീവ് കൗൺസിൽ അംഗവുമാണ് ഇയാൾ. ഈവർഷം ആദ്യം സർവകലാശാലയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാൻ വിദേശ സർവകലാശാലയിൽനിന്ന് എത്തിയ ദലിത് വിദ്യാർഥിയോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം.

രാഘവനെതിരെ പരാതി നൽകിയ ഗവേഷക വിദേശത്ത് പോയി. പിന്നാലെ ഐ.സി.സി സംഭവം അന്വേഷിക്കുകയും പരാതിയിൽ കഴിമ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന്, രാഘവനെതിരെ നടപടിക്ക് എക്സിക്യൂട്ടീവ് കൗൺസിലിന് ശുപാർശ ചെയ്തു. ഐ.സി.സി ശുപാർശ കൗൺസിൽ പരിഗണിക്കാനിരിക്കെ തനിക്കെതിരെ നടപടിയെടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു.

ജൂൺ ഒമ്പതിന് ജസ്റ്റിസ് ഹരിശങ്കർ വി. മേനാന്റെ ഇടക്കാല ഉത്തരവ് വന്നതോടെയാണ് ആരോപണം പുറത്തുവന്നത്. ഐ.സി.സി ചെയർമാൻ, വൈസ് ചാൻസലർ, രജിസ്ട്രാർ എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹൈകോടതി നോട്ടിസ് നൽകിയത്. മലപ്പുറം ജില്ലയിലെ ഹയർസെക്കൻഡറി സ്കൂൾ അധ്യാപികക്ക് ഫോണിൽ അശ്ലീല സന്ദേശം അയച്ചിതിന് അധ്യാപിക അന്നത്തെ വൈസ് ചാൻസലർക്ക് പരാതി നൽകിയിരുന്നു. ഈ പരാതിക്കും നടപടിയെടുത്തില്ല. സാമൂഹിക മാധ്യമങ്ങളിൽ ഈ അധ്യാപകന്റെ ചില പോസ്റ്റുകളും വിദ്യാർഥികൾക്കിടയിൽ അവമതിപ്പുണ്ടാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central universityStayresearch studenthigh courtindecency
News Summary - Action against Central University Associate Professor for indecency towards research student stayed
Next Story