Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kt jaleel and pinarayi vijayan
cancel
Homechevron_rightNewschevron_rightKeralachevron_rightജലീലിനെ...

ജലീലിനെ പുറത്താക്കണമെന്ന ഉത്തരവ് അടങ്ങിയ റിപ്പോർട്ട്‌ നൽകി; പന്ത് മുഖ്യമന്ത്രിയുടെ കോർട്ടിൽ

text_fields
bookmark_border

തിരുവനന്തപുരം: കെ.ടി. ജലീലിനെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന ലോകായുക്ത ഉത്തരവ് അടങ്ങിയ റിപ്പോർട്ട്‌ മുഖ്യമന്ത്രിയുടെ ഓഫിസിന് കൈമാറി. മുഖ്യമന്ത്രിയാണ് ഇനി ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്. മൂന്ന് മാസത്തിനുള്ളിൽ ഇൗ റിപ്പോർട്ടിൽ തീരുമാനമെടുത്ത് ലോകായുക്തയെ അറിയിക്കേണ്ടതുണ്ട്. ലോകായുക്ത രജിസ്ട്രാറാണ് മുഖ്യമന്ത്രിയുടെ ഒാഫിസിന് റിപ്പോർട്ട് കൈമാറിയത്. മന്ത്രി നഗ്നമായ അധികാര ദുർവിനിയോഗം നടത്തിയെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

മന്ത്രിയുടെ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ബന്ധുവായ കെ.ടി. അദീബിന് ഒരു കാരണവശാലും ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജർ തസ്തികയിൽ ജോലി ലഭിക്കില്ലായിരുന്നുവെന്നാണ് ലോകായുക്ത കണ്ടെത്തൽ. ജലീലിനെ പിന്തുണച്ചും എതിർത്തുമുള്ള അഭിപ്രായങ്ങൾ ഭരണകക്ഷിയിലും ഉയർന്നുകഴിഞ്ഞു.

എൽ.ഡി.എഫ് തന്നെ കൊണ്ടുവന്ന ലോകായുക്ത സംവിധാനത്തിെൻറ ഉത്തരവ് കണ്ടില്ലെന്ന് നടിക്കാൻ സർക്കാറിനും സാധിക്കില്ല. ഇൗ റിപ്പോർട്ടിൽ മൂന്ന് മാസത്തിനുള്ളിൽ മുഖ്യമന്ത്രി നടപടി സ്വീകരിക്കേണ്ടിയും വരും. എന്നാൽ ബന്ധുനിയമനമെന്ന ആരോപണം നേരേത്ത ഹൈകോടതിയും ഗവർണറും പരിശോധിച്ചതാണെന്ന് ഹൈകോടതിയിൽ നൽകിയ ഹരജിയിൽ ജലീൽ വ്യക്തമാക്കിയിട്ടുണ്ട്. ഇൗ ഹരജി നിയമപരമായി നിലനിൽക്കില്ലെന്ന വാദവുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kt jaleelPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Reportedly containing the order to expel kt jaleel; The ball is in the court of the Chief Minister
Next Story