Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊടുംക്രൂരത...

കൊടുംക്രൂരത തെളിഞ്ഞിട്ടും ചിരിയും കളിയുമായി പ്രതികൾ

text_fields
bookmark_border
കൊടുംക്രൂരത തെളിഞ്ഞിട്ടും ചിരിയും കളിയുമായി പ്രതികൾ
cancel

കൊല്ലം: രൻജിത്ത് ജോൺസൺ വധക്കേസിൽ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചിട്ടു ം ഏഴു പ്രതികൾക്കും ഭാവമാറ്റമുണ്ടായില്ല. പതിവുപോലെ ചിരിച്ചുകളിച്ചാണ് അവർ ഇന്നലെ കോടത ിവരാന്തയിൽ നിന്നത്. മാധ്യമപ്രവർത്തകർക്കുനേരെ അശ്ലീലമുദ്രകൾ കാട്ടാനും ശ്രമിച്ചു . വിചാരണ തുടങ്ങിയ അന്നുമുതൽ ചിരിച്ചുകളിച്ചാണ് പ്രതികൾ കോടതിയിൽ എത്തിയിരുന്നത ്. പ്രതികൾക്ക് കഞ്ചാവ് കൈമാറാൻ ശ്രമം ഉൾപ്പടെ നിരവധി സംഭവങ്ങൾ ഇൗ കാലയളവിൽ അരങ്ങേ റിയിരുന്നു. ഏഴ് പ്രതികളും നിരവധി ക്രിമിനൽ കേസുകളിൽപെട്ട കൊടുംകുറ്റവാളികളാണ്.

രണ്ടാംപ്രതി രഞ്ജിത്ത് 19 കേസിൽ പ്രതിയാണ്. രണ്ട് വർഷം മുമ്പ് നെടുമങ്ങാട് സ്വദേശിയെ ആശുപത്രിയിൽ കയറി വെട്ടിക്കൊന്ന കേസും ഇതിൽപെടും. മുമ്പ് കഞ്ചാവ് കേസിൽ കഠിനതടവിന് ശിക്ഷിക്കപ്പെട്ട പ്രണവിനെതിരെ മയക്കുമരുന്ന് ആംപ്യൂളുകൾ കടത്തിയ കേസിൽ 20ന് വിചാരണ ആരംഭിക്കും. കാട്ടുണ്ണി, കൈതപ്പുഴ ഉണ്ണി, കുക്കുപ്രണവ്, വിനേഷ് എന്നിവർക്കെതിരെ പൊലീസ് കാപ്പ ചുമത്തിയിരുന്നു. പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങി വിചാരണ നേരിട്ടാൽ സാക്ഷികളെ ഭയപ്പെടുത്തി കേസ് അട്ടിമറിക്കും എന്ന് മനസ്സിലാക്കിയാണ് അന്വേഷണസംഘം കുരുക്ക് മുറുക്കിയത്. സാക്ഷികൾ പ്രതികൾക്കെതിരായി ഉറച്ചുനിന്നതും പ്രോസിക്യൂഷൻ വിജയത്തിന് കാരണമായി. സാക്ഷികളെ ഭയപ്പെടുത്താൻ ശ്രമിച്ച മൂന്നുപേർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്‌തിരുന്നു.

2018 ആഗസ്റ്റ് 15 നാണ് രൻജിത്തിനെ കാണാതായത്. ആഗസ്റ്റ് 20ന് മാതാവ് ട്രീസ ജോൺസൺ കിളികൊല്ലൂർ പൊലീസിൽ പരാതി നൽകി. വിനേഷ്, ഉണ്ണി എന്നിവരെ കസ്റ്റഡിയിലെടുത്തപ്പോഴാണ് രൻജിത്ത് കൊല്ലപ്പെെട്ടന്ന് പൊലീസ് ഉറപ്പിച്ചത്. മുഖ്യപ്രതി പാമ്പ് മനോജിെൻറ ഭാര്യയെ ഒപ്പം താമസിപ്പിച്ചതിെൻറ വിരോധം തീർക്കാൻ ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമെന്ന് കണ്ടെത്തി.

അന്വേഷണ ഉദ്യോഗസ്ഥന് സുരക്ഷ
കൊല്ലം: രൻജിത്ത് ജോൺസൺ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.ഐ വി. അനിൽകുമാറിന് സുരക്ഷാഭീഷണി കണക്കിലെടുത്ത് മുഴുവൻ സമയവും ഗൺമാനെ ഏർപ്പെടുത്തി.
അനിൽകുമാറിെൻറ അന്വേഷണമികവാണ് ഉൗരിപ്പോകാനാകാത്തവിധം പ്രതികളെ കുടുക്കിയത്. എസ്.ഐയെ അപായപ്പെടുത്താൻ ഗൂഢാലോചന നടെന്നന്ന റിപ്പോർട്ടിനെ തുടർന്നാണ് സുരക്ഷ ഏർപ്പെടുത്തിയത്.

വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയ രൻജിത്തിനെ പരവൂർ നെടുങ്ങോലം, പോളച്ചിറ, വർക്കല എന്നിവിടങ്ങളിലെത്തിച്ച് ക്രൂരമായി മർദിച്ചാണ് കൊലപ്പെടുത്തിയത്. മൃതദേഹം കാറിൽ തിരുവനന്തപുരം വഴി നാഗർകോവിലിലേക്ക് കൊണ്ടുപോയി. തിരുെനൽവേലിക്ക് 15 കിലോമീറ്റർ അകലെ സമുന്ദാപുരം പൊന്നക്കുടി എന്ന സ്ഥലത്തെ ക്വാറി മാലിന്യത്തിനിടയിൽ കുഴിച്ചുമൂടി. അന്വേഷണത്തിനൊടുവിൽ മൃതദേഹം പൊലീസ് കണ്ടെടുത്തു. പ്രധാനപ്രതി പാമ്പ് മനോജ് ഉൾപ്പെടെയുള്ളവരെ തമിഴ്‌നാട്ടിലെ ഒളിയിടത്ത് നിന്ന് ഷാഡോ സംഘമാണ് അറസ്റ്റ് ചെയ്‌തത്.

ആദ്യ പ്രതി അറസ്റ്റിലായി 82ാം ദിവസം അന്വേഷണ ഉദ്യോഗസ്ഥനായ കിളികൊല്ലൂർ എസ്.ഐ വി. അനിൽകുമാർ ആയിരത്തോളം പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. പ്രതികൾ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുള്ളതിനാൽ സ്വാഭാവിക ജാമ്യം തടയാനാണ് അതിവേഗം കുറ്റപത്രം സമർപ്പിച്ചത്. വി. അനിൽകുമാറിെൻറ അന്വേഷണപാടവവും ഇടപെടലുകളുമാണ് തമിഴ്നാട്ടിലെ ക്വാറിമാലിന്യത്തിനിടയിൽ മൂടിപ്പോയേക്കാമായിരുന്ന കേസിലെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുന്നതിലേക്ക് എത്തിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam Newsmalayalam newsRenjith Johnson Murder Case
News Summary - renjith johnson murder case-kollam-malayalam news
Next Story