ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഇടക്കിടെ പരിശോധന വേണം -ഹൈകോടതി
text_fieldsകൊച്ചി: ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഇടക്കിടെ പരിശോധന അനിവാര്യമെന്ന് ഹൈകോടതി. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അധികൃതർ സ്വീകരിച്ച നടപടികൾ വിശദമാക്കി റിപ്പോർട്ട് നൽകാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. ഭക്ഷണത്തിലൂടെയുള്ള വിഷബാധ തടയാൻ ഭക്ഷ്യസുരക്ഷ നിയമപ്രകാരമുള്ള നടപടികൾ കർശനമാക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശിനി അനുജ തോമസ് നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്.
വൃത്തിഹീനമായ സാഹചര്യത്തിൽ തയാറാക്കിയ ഭക്ഷണം വ്യാപകമായി വിൽക്കുന്നതായി ഹരജിയിൽ പറയുന്നു. ഭക്ഷ്യ വിഷബാധ മൂലം സംസ്ഥാനത്ത് വർഷംതോറും ആയിരം പേരെങ്കിലും ചികിത്സ തേടുന്നുണ്ട്. കഴിഞ്ഞ ജനുവരിയിൽ എറണാകുളം ജില്ലയിൽ മാത്രം 196 പേർ ഭക്ഷ്യവിഷബാധ മൂലം ചികിത്സ തേടി. കുഴിമന്തിയും ഷവർമയുമടക്കം കഴിച്ച് മരിച്ചെന്ന് ആരോപണമുള്ള സംഭവങ്ങളും ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.