Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറാങ്ക് പട്ടികയിലെ...

റാങ്ക് പട്ടികയിലെ ആളെണ്ണം കുറക്കൽ: റിപ്പോർട്ട് വേഗം വേണമെന്ന് സർക്കാർ

text_fields
bookmark_border
psc
cancel

തിരുവനന്തപുരം: പി.എസ്.സി റാങ്ക് പട്ടികകളുടെ വലിപ്പം കുറക്കുന്നതിന് അടിയന്തര നടപടികളുമായി സർക്കാർ.പി.എസ്‌.സി മെയിൻ റാങ്ക് ലിസ്റ്റിലും സപ്ലിമെൻററി ലിസ്റ്റിലും നിയമനം ലഭിക്കാൻ സാധ്യതയുള്ള ഉദ്യോഗാർഥികളുടെ അഞ്ചിരട്ടിയെങ്കിലും അധികംപേരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിലൂടെ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് ജസ്റ്റിസ് കെ.കെ. ദിനേശൻ കമീഷനോട് കഴിയുന്നതും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിർദേശിച്ചു.

1958ലെ കേരള സ്റ്റേറ്റ് സബോഡിനേറ്റ് സർവിസ് ചട്ടങ്ങളിൽ നരേന്ദ്രന്‍ കമീഷൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ 14ഇ എന്ന ഉപചട്ടം ഉൾപ്പെടുത്തിയിരുന്നു. ഇതുപ്രകാരം പി.എസ്‍‌.സി സപ്ലിമെൻററി റാങ്ക് ലിസ്റ്റിൽ ഓരോ സംവരണ സമുദായത്തിനും അനുവദിച്ച േക്വാട്ട ഉറപ്പാക്കാനാണ് അഞ്ചു മടങ്ങിൽ കുറയാത്ത ഉദ്യോഗാർഥികളെ ഉൾപ്പെടുത്തിത്തുടങ്ങിയത്.

ഇത് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിനൽകാനുള്ള ആവശ്യങ്ങൾക്കും കോടതി വ്യവഹാരങ്ങൾക്കും ഉദ്യോഗാർഥികളിൽനിന്നുള്ള പരാതികൾക്കും ഇടയാക്കി.

തുടർന്നാണ് ഇക്കാര്യങ്ങളും അനുബന്ധ വിഷയങ്ങളും പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ 2019 ഡിസംബറിൽ കമീഷനെ ചുമതലപ്പെടുത്തിയത്. അടിസ്ഥാന സൗകര്യങ്ങൾ അനുവദിക്കാത്തതിനാൽ കമീഷൻ പ്രവർത്തനം തുടങ്ങിയിരുന്നില്ല. കഴിഞ്ഞ ഫെബ്രുവരിയിൽ കൂടുതൽ സൗകര്യങ്ങൾ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി.

മുൻ റാങ്ക് ലിസ്റ്റിൽനിന്നുള്ള നിയമന ശിപാർശയുടെ എണ്ണമോ ഷോർട്ട് ലിസ്റ്റ് തയാറാക്കുന്നതുവരെ ലഭിച്ച ഒഴിവുകളുടെ എണ്ണമോ ഏതാണോ വലുത് അത് ഒരുവർഷത്തെ സാധ്യതാ നിയമനങ്ങളുടെ എണ്ണമായി കണക്കാക്കി അതിെൻറ മൂന്നിരട്ടി ഉദ്യോഗാർഥികളെ മെയിൻ ലിസ്റ്റിൽ ഉൾപ്പെടുത്തുകയാണ് ചെയ്യുന്നത്.

റാങ്ക് പട്ടികയിലെ ആളെണ്ണം കുറയ്ക്കുന്നതിന് സഹായമാകുംവിധം നിലവിലെ ചട്ടം ഭേദഗതി ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായാല്‍ അതിനനുസരിച്ച് പി.എസ്.സിയുടെ നടപടികളിലും മാറ്റം വരുത്താമെന്ന് ചെയർമാൻ എം.കെ. സക്കീർ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pscReduction in rank list
News Summary - Reduction in rank list: Govt urges speedy report
Next Story