മെഡിക്കൽ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മർദ്ദം കുറയ്ക്കണം; ഇടപെടലുമായി ആരോഗ്യമന്ത്രി
text_fieldsതിരുവനന്തപുരം: ആരോഗ്യമേഖലയിൽ നിർണായകമായ സേവനം അനുഷ്ഠിക്കുന്ന മെഡിക്കൽ റെപ്രസെന്റേറ്റീവുമാരുടെ അമിതമായ തൊഴിൽ സമ്മർദ്ദം കുറയ്ക്കാൻ കേരളത്തിൽ പ്രവർത്തിക്കുന്ന കമ്പനികൾ അടിയന്തരമായി തയ്യാറാകണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരൻ. കമ്പനികളുടെ ടാർഗറ്റ് അച്ചീവ് ചെയ്യാനുള്ള അമിത മാനസിക സമ്മർദ്ദം കാരണം ജീവനക്കാരുടെ ജീവൻ നഷ്ടമാകുന്ന സാഹചര്യം ഒരുതരത്തിലും അനുവദിക്കാനാകില്ലെന്നും ഇത് ഗൗരവത്തോടെ തൊഴിൽവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
കമ്പനികളിൽ നിന്നുള്ള കടുത്ത സമ്മർദ്ദം താങ്ങാനാകാതെ തിരുവനന്തപുരം തമലം സ്വദേശിയായ ബി. മിഥുൻ എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവം അതീവ ദുഃഖകരമാണ്. ചെറുപ്പക്കാരായ നിരവധി പേർ ഈ രംഗത്ത് ജോലി ചെയ്യുന്നുണ്ട്. ഇനിയൊരു യുവാവിനും ഇത്തരം അനുഭവം ഉണ്ടാകരുത്. ഈ മരണത്തിൽ സമഗ്രവും വിശദവുമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. സംഭവത്തെ ആരോഗ്യവകുപ്പ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും തൊഴിൽ സമ്മർദ്ദം ലഘൂകരിക്കുന്നതിനുമായി പ്രത്യേക പദ്ധതികൾക്ക് ആരോഗ്യവകുപ്പ് നേതൃത്വം നൽകും. മെഡിക്കൽ റെപ്രസെന്റേറ്റീവുമാരുടെ സംഘടനകളുമായി ചർച്ച നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കെ.മുരളീധരൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

