നിയമന തട്ടിപ്പ്: റയീസിന്‍റെ ജാമ്യാപേക്ഷ തള്ളി
text_fieldsതിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ ഓഫിസിനെതിരായ ഗൂഢാലോചന കേസിലെ മൂന്നാം പ്രതി റയീസിന്‍റെ ജാമ്യാപേക്ഷ ജില്ല കോടതി തള്ളി. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെതുടർന്നാണ് റയീസ് തിരുവനന്തപുരം ജില്ല കോടതിയെ സമീപിച്ചത്.
കേസിലെ ഒന്നാം പ്രതിയുടെ ഫോൺ താൻ ഉപയോഗിച്ചതാണെന്നും വ്യാജ ഇ-മെയിൽ ഐ.ഡി നിർമിച്ചതിൽ തനിക്ക് പങ്കില്ലെന്നും റയീസ് വാദിച്ചു. ഫീസിന് പകരമായി അഖിൽ സജീവ് ഫോൺ തനിക്ക് നൽകിയതാണെന്ന വാദം പ്രോസിക്യൂഷൻ എതിർത്തു. ഏപ്രിൽ പത്തിനാണ് ഇ-മെയിൽ ഐ.ഡി നിർമിച്ചത്.
11ന് ഹരിദാസന്റെ മരുമകൾക്ക് ഈ ഇ-മെയിലിൽനിന്ന് വ്യാജ നിയമന ശിപാർശ അയക്കുകയും 15ന് ഇ-മെയിൽ വിലാസം നശിപ്പിക്കുകയും ചെയ്‌തു. ഈ സമയത്തെല്ലാം ഫോൺ റയീസിന്റെ പക്കലുണ്ടായിരുന്നു. ഇ-മെയിൽ വിലാസമുണ്ടാക്കാൻ ഉപയോഗിച്ച ഫോൺ നമ്പർ റയീസിന്റേതായിരുന്നെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇത് അംഗീകരിച്ച കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

