Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയമനകോഴ വിവാദം;...

നിയമനകോഴ വിവാദം; തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

text_fields
bookmark_border
Akhil Sajeev
cancel

തിരുവനന്തപുരം: നിയമനകോഴ കേസിൽ മുഖ്യസൂത്രധാരന്മാരായ ഒളിവിൽ കഴിയുന്ന അഖിൽ സജീവും ലെനിൻരാജും പരിചയപ്പെട്ടത് അറസ്റ്റിലായ എം.കെ. റഹീസ് വഴി. വ്യാജ ഇ-മെയിൽ വിലാസമുണ്ടാക്കിയതും ഹരിദാസനെ കബളിപ്പിക്കാൻ ഗൂഢാലോചന നടത്തിയതും ഇവർ മൂന്നുപേരും ചേർന്നെന്നും കന്‍റോൺമെന്‍റ് പൊലീസ് ബുധനാഴ്ച തിരുവനന്തപുരം സി.ജെ.എം കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മലപ്പുറത്ത് ഹോമിയോ മെഡിക്കൽ ഓഫിസർ നിയമനത്തിന് പണം വാങ്ങിയെന്ന പരാതിയിൽ അറസ്റ്റിലായ കോഴിക്കോട്‌ എകരൂൽ സ്വദേശി അഭിഭാഷകനായ എം.കെ. റഹീസാണ് അഖിൽ സജീവിനെ തനിക്ക് പരിചയപ്പെടുത്തിയതെന്നും തന്നെയും കബളിപ്പിച്ചിട്ടുണ്ടെന്നും ലെനിൻരാജ് ചാനലുകൾക്ക് നൽകിയ ശബ്ദസന്ദേശത്തിൽ പറയുന്നു. ഇന്റീരിയർ സ്ഥാപനം തുടങ്ങാനെന്ന് പറഞ്ഞ് അഖിൽ സജീവ് തന്‍റെ അക്കൗണ്ട് വഴി നിരവധി പണമിടപാട് നടത്തിയതായും ലെനിൻരാജ് വെളിപ്പെടുത്തി.

ഒളിവിലാണെന്ന് പൊലീസ് പറയുമ്പോഴും അഖില്‍ സജീവ് മുഴുവന്‍ സമയവും ഫോണിലുണ്ടെന്നും മൂന്നുദിവസം മുമ്പും തനിക്ക് ശബ്ദസന്ദേശം അയച്ചെന്നും ഇന്റീരിയര്‍ ജോലികള്‍ ചെയ്തുനല്‍കാമെന്ന് പറഞ്ഞ് 90,000 രൂപ കബളിപ്പിച്ചെന്നും കോഴിക്കോട് സ്വദേശിയായ ഒരു പരാതിക്കാരൻ ചാനലുകളോട് പറഞ്ഞു. ഇന്‍റീരിയർ സ്ഥാപനത്തിന്‍റെ പേരിൽ അഖിൽ സജീവ് കോഴിക്കോട് കുന്ദമംഗലത്ത് നടത്തിയ തട്ടിപ്പിൽ ലെനിൻരാജിനും പങ്കുണ്ടായിരുന്നെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. 90,000 രൂപ വെട്ടിച്ചതു സംബന്ധിച്ച് മേയിൽ പരാതി നൽകിയിട്ടും കുന്ദമംഗലം പൊലീസും കോഴിക്കോട് സിറ്റി പൊലീസ് കമീഷണറും കേസെടുക്കാൻ തയാറായില്ല. കന്‍റോൺമെന്‍റ് പൊലീസ് ഇരുവരെയും പ്രതിചേർത്തതോടെയാണ് കുന്ദമംഗലം പൊലീസ് അഖിലിനെതിരെ കേസെടുത്തതെന്നും പരാതിക്കാരന്‍ പറയുന്നു.

അഖിൽ സജീവിനും റഹീസിനും ലെനിനുമെതിരെ സമാന ആരോപണവുമായി തൃപ്പൂണിത്തുറ സ്വദേശി ഷിനോയിയും കഴിഞ്ഞ ദിവസം രംഗത്തുവന്നു. കോഴിക്കോട് താമസിക്കുന്ന സമയത്ത് അഡ്വ. റഹീസാണ് അഖിൽ സജീവിനെ പരിചയപ്പെടുത്തിയത്. കഴിഞ്ഞ ജനുവരി മുതൽ കോഴിക്കോട് ഒരുമിച്ച് താമസിച്ച 20 ദിവസത്തിനുള്ളിൽ അഖിൽ സജീവിനായി അഞ്ച് ലക്ഷത്തോളം രൂപ തന്‍റെ അക്കൗണ്ടിലേക്ക് വന്നെന്നാണ് തുപ്പൂണിത്തുറ സ്വദേശിയുടെ വെളിപ്പെടുത്തൽ. ഈ പണം അഖിലിന്റെ സ്വകാര്യ അക്കൗണ്ടിലേക്കും അവിടുത്തെ വീട്ടുടമസ്ഥനായ സ്വരൂപ് എന്നയാളുടെ അക്കൗണ്ടിലേക്കും കൈമാറി. ലെനിൻ രാജ് മിക്ക ദിവസങ്ങളിലും അവിടെ വരാറുണ്ടായിരുന്നെന്നും ഷിനോയ് പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Recruitment ControversyAkhil SajeevLeninraj
News Summary - Recruitment Controversy; More details of the scam are out
Next Story