പുനർനിർമാണം: വാർഷിക പദ്ധതിയിൽ കുറച്ചത് 1907.8 കോടി
text_fieldsതിരുവനന്തപുരം: പ്രളയ പുനർനിർമാണത്തിന് പണം കണ്ടെത്താൻ വകുപ്പുകളുടെ പദ്ധതി വി ഹിതത്തിൽ വെട്ടിക്കുറച്ചത് 1907.8 കോടി രൂപ. മരാമത്ത്, കുടിവെള്ളംപോലെ പ്രധാന മേഖലകളി ൽ വെട്ടിക്കുറവില്ല. വെട്ടിക്കുറച്ചിട്ടും വാർഷിക പദ്ധതി വിനിയോഗം മെച്ചപ്പെട്ടില്ല. ബുധനാഴ്ചത്തെ കണക്ക് പ്രകാരം വാർഷിക പദ്ധതിയിൽ 51.54 ശതമാനം മാത്രമാണ് വിനിയോഗം. 20 ശതമാനം വെട്ടിക്കുറച്ച് ഇൗ തുക പുനർനിർമാണത്തിന് വിനിയോഗിക്കാനായിരുന്നു ലക്ഷ്യം. 40 വകുപ്പുകളിലെ വിഹിതമായ 14,119.36 കോടിയിൽ 1681.96 കോടി അവരുടെ നിർദേശം കൂടി പരിഗണിച്ച് കുറച്ചു.
നിർദേശം മുന്നോട്ടു െവക്കാത്ത 11 വകുപ്പുകളുടെ 225.84 കോടിയും പൊതുവായി കുറച്ചു. തദ്ദേശ സ്ഥാപനങ്ങളുടേതടക്കം 29,150 കോടിയുടെ വാർഷികപദ്ധതിയിൽ ബുധനാഴ്ച വരെ വിനിയോഗം 15,110.46 കോടിയാണ്. സംസ്ഥാന പ്ലാനിലെ 22,150 കോടിയിൽ 49.42 ശതമാനമാണ് വിനിയോഗം. തദ്ദേശ സ്ഥാപനങ്ങളുടെ 7000 കോടി വിഹിതത്തിൽ 59.4 ശതമാനമായി വിനിയോഗം ഉയർന്നിട്ടുണ്ട്. കേന്ദ്ര സഹായമുള്ള 8097.99 കോടിയുടെ പദ്ധതികളിൽ വിനിയോഗം 57.81ശതമാനമാണ്.
തുറമുഖ വകുപ്പിലാണ് ഏറ്റവും ഉയർന്ന വിനിയോഗം; 101.58 ശതമാനം. മരാമത്ത് വകുപ്പ് 101.12 ശതമാനം വിനിയോഗിച്ചു. വൻകിട പദ്ധതികൾക്ക് 1466.02 കോടി മാറ്റിെവെച്ചങ്കിലും വിനിയോഗമുണ്ടായിട്ടില്ല.
സാമ്പത്തിക വർഷം അവസാനിക്കാൻ ഒന്നരമാസമാണ് ബാക്കി. കടുത്ത സാമ്പത്തിക ഞെരുക്കം കൂടി നേരിടുന്നതിനാൽ പണം കണ്ടെത്താൻ സർക്കാർ വിഷമിക്കുകയാണ്. ട്രഷറിയിലും കർശന നിയന്ത്രണം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.