വന്യജീവി സങ്കേതത്തില്‍നിന്ന് ഒഴിവാക്കണമെന്ന ശിപാർശ; വിദഗ്ധസമിതി അംഗമായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ നിയമിച്ചു
text_fieldsതിരുവനന്തപുരം: പെരിയാര്‍ കടുവ സങ്കേത്തിനകത്തെ ജനവാസ മേഖലകളായ പമ്പാവാലി, ഏയ്ഞ്ചല്‍വാലി പ്രദേശങ്ങളിലെയും തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെയും ജനവാസ മേഖലകളെ സങ്കേതത്തില്‍നിന്ന് ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ ശിപാര്‍ശ പരിഗണിച്ച് സ്ഥലപരിശോധനക്കായി കേന്ദ്ര വന്യജീവി ബോര്‍ഡ് നിയോഗിച്ച വിദഗ്ധസമിതിയിലേക്ക് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ നിയമിച്ചു.
സംസ്ഥാന വനംവകുപ്പിന്റെ പ്രതിനിധിയായി ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് പ്രമോദ് ജി. കൃഷ്ണനെയാണ് നാമനിര്‍ദേശം ചെയ്ത് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
2024 ഡിസംബര്‍ 19, 20, 21 തീയതികളിലാണ് വിദഗ്ധസംഘം പ്രദേശങ്ങളില്‍ പരിശോധന നടത്തുക. ദേശീയ വന്യജീവി ബോര്‍ഡിന്റെ സ്റ്റാൻഡിങ് കമ്മിറ്റി അംഗവും ശാസ്ത്രജ്ഞനുമായ ഡോ. സുകുമാര്‍, ദേശീയ വന്യജീവിവിഭാഗം ഇന്‍സ്പെക്ടര്‍ ജനറല്‍ എന്നിവരാണ് വിദഗ്ധ സമിതിയിലെ പ്രധാനപ്പെട്ട മറ്റ് അംഗങ്ങള്‍. കൂടാതെ ടൈഗര്‍ റിസർവ്, കേന്ദ്ര വന്യജീവി വകുപ്പ് വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സംഘത്തോടൊപ്പമുണ്ടാകും.
ഒക്ടോബർ അഞ്ചിന് പ്രത്യേകം വിളിച്ചുചേര്‍ത്ത സംസ്ഥാന വന്യജീവി ബോര്‍ഡ് യോഗമാണ് ജനവാസ മേഖലകള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വന്യജീവി ബോര്‍ഡിനോട് ശിപാര്‍ശ ചെയ്ത് തീരുമാനമെടുത്തത്. ഈ വിഷയം കേന്ദ്ര വന്യജീവി ബോര്‍ഡ് അനുകൂലമായി പരിഗണിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ വിദഗ്ധ സമിതിയെ ദേശീയ വന്യജീവി ബോര്‍ഡിന്റെ സ്റ്റാൻഡിങ് കമ്മിറ്റി യോഗം നിയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

