Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിളർപ്പൊഴിവാക്കാൻ...

പിളർപ്പൊഴിവാക്കാൻ കോൺഗ്രസ്; വിട്ടുവീഴ്ചക്കില്ലെന്ന് ജോസും ജോസഫും

text_fields
bookmark_border
jose-k-mani-and-pj-joseph
cancel

കോട്ടയം: കേരള കോൺഗ്രസിലെ പിളർപ്പൊഴിവാക്കാൻ മധ്യസ്ഥ ശ്രമങ്ങളുമായി കോൺഗ്രസ്. ഇരുവിഭാഗങ്ങളെയും ഒന്നിപ്പ ിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് രംഗത്ത്. ജോസ് കെ. മാണിയുമായി തിങ്കളാഴ്ച തിരുവനന്തപുരത്ത് ച െന്നിത്തല ചർച്ച നടത്തും. ഇരുവിഭാഗങ്ങൾ തമ്മിൽ സമവായം വേണമെന്നാണ് യു.ഡി.എഫ് ആഗ്രഹിക്കുന്നതെന്നും കെ.എം. മാണി യോജ ിപ്പിച്ച പാർട്ടിയെ നേതാക്കൾ രണ്ടാക്കില്ലെന്നാണ് പ്രതീക്ഷയെന്നും ചെന്നിത്തല പറഞ്ഞു.

എന്നാൽ, ചെയർമാൻ സ ്ഥാനം കൈവിട്ടുള്ള സമവായത്തിന് വഴങ്ങേണ്ടതിെല്ലന്നാണ് ജോസ് കെ. മാണി വിഭാഗത്തിലെ ധാരണ. സമവായ ചർച്ചയെ ജോസ ് സ്വാഗതം ചെയ്തെങ്കിലും ചെയർമാൻ സ്ഥാനത്തിൽ വിട്ടുവീഴ്ചയില്ലെന്ന സൂചനയും അദ്ദേഹം നൽകി. യു.ഡി.എഫ് ചർച്ചക് ക് വിളിച്ചാൽ സമവായത്തിന് ശ്രമിക്കുമെന്ന് പറഞ്ഞ ജോസ്, ചെയർമാൻ സ്ഥാനത്തിെൻറ കാര്യത്തിൽ തീരുമാനം എടുത്തുകഴിഞ്ഞതായും കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചിഹ്നം ആർക്ക് നൽകണമെന്ന് തെരഞ്ഞെടുപ്പ ്കമീഷനാണ് തീരുമാനിക്കുന്നത്. രണ്ടില ചിഹ്നം ഏതെങ്കിലും വ്യക്തിയല്ല നൽകുന്നത്.

കേരള കോൺഗ്രസ് എമ്മായി തന്നെ നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെയർമാനായി തെരഞ്ഞെടുത്ത നടപടിയിലെ സ്റ്റേ നീക്കാൻ തിങ്കളാഴ്ച തൊടുപുഴ കോടതിയെ സമീപിക്കും. ചെയർമാൻ സ്ഥാനം കൈമാറില്ലെന്ന ഉറച്ച നിലപാടിലാണ് പി.ജെ. ജോസഫും. സമവായ ചർച്ചയെ തള്ളി അദ്ദേഹം രംഗത്തെത്തുകയും ചെയ്തു. ചെയർമാൻ സ്ഥാനം വിട്ടുകൊടുക്കിെല്ലന്ന ജോസ് കെ. മാണിയുടെ നിലപാട് സമവായ ചർച്ചയുടെ പ്രസക്തി ഇല്ലാതാക്കിയെന്ന് ജോസഫ് പറഞ്ഞു.

അതേസമയം, ഇരുവിഭാഗവും സമാന്തരയോഗങ്ങൾ ചേരുന്നത് തുടരുകയാണ്. ഞായറാഴ്ച തൊടുപുഴയിൽ ചേർന്ന കേരള വനിത കോൺഗ്രസ് സംസ്ഥാന നേതൃയോഗം പി.ജെ. ജോസഫിന് പിന്തുണ പ്രഖ്യാപിച്ചു. പിന്നാലെ കോട്ടയത്ത് ജോസ് കെ. മാണി വിഭാഗം സ്റ്റിയിങ് കമ്മിറ്റി യോഗം ചേർന്നു. എം.എൽ.എമാരായ റോഷി അഗസ്റ്റിൻ, എൻ. ജയരാജ് എന്നിവരും പങ്കെടുത്തു.

പാലാ നിയമസഭ ഉപെതരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് കേരള കോൺഗ്രസിലെ ഭിന്നതക്ക് പരിഹാരം കാണാനുള്ള ചെന്നിത്തലയുടെ ഇടപെടൽ. പിളർപ്പ് നിയമയുദ്ധത്തിലേക്ക് നീങ്ങുന്നത് യു.ഡി.എഫിെൻറ പ്രതിഛായ മോശമാക്കുമെന്നാണ് വിലയിരുത്തൽ. തർക്കം തെരഞ്ഞെടുപ്പു കമീഷെൻറയും സ്പീക്കറുടെയും മുന്നിലേക്കു നീങ്ങുേമ്പാൾ എം.എൽ.എമാരുടെ അയോഗ്യത അടക്കമുള്ള പ്രശ്നങ്ങൾ ഉടലെടുക്കും. ഇരുകൂട്ടരും വേഗത്തിൽ വിട്ടുവീഴ്ചക്ക് തയാറാകുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നുമില്ല. അതിനാൽ, ഉപതെരഞ്ഞെടുപ്പ് കഴിയും വരെെയങ്കിലും സമാധാനപരമായി മുേന്നാട്ടുപോകണമെന്ന  നിർദേശമാകും വെക്കുക. തെരഞ്ഞെടുപ്പിനുശേഷം മറ്റ് കാര്യങ്ങളിൽ തീരുമാനമെന്ന നിർദേശവും യു.ഡി.എഫ് നേതൃത്വം മുന്നോട്ടുവെക്കുമെന്നാണ് സൂചന.

പാർട്ടിയിൽ അഭയം നൽകിയ കാര്യം ജോസഫിനെ ഓർമപ്പെടുത്തി ജോസ് കെ. മാണി
കോട്ടയം: രാഷ്ട്രീയ ജീവിതത്തിൽ പലവട്ടം വെൻറിലേറ്ററിലായിരുന്ന പി.ജെ. ജോസഫിന് പുതുജീവൻ നൽകി രക്ഷിച്ചത് കെ.എം. മാണിയാണെന്ന കാര്യം മറക്കണ്ടെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. കോട്ടയത്ത് ചേർന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷമാണ് ജോസഫിനെതിരെയുള്ള രൂക്ഷവിമർശനം. വിവാദങ്ങളിൽപെട്ട് രാഷ്ട്രീയമായി അത്യാസന്ന നിലയിലായിരുന്ന ജോസഫ് ഗ്രൂപ്പിനെ ചില കേന്ദ്രങ്ങളുടെ കടുത്ത എതിർപ്പുണ്ടായിട്ടും അഭയം നൽകിയത് കേരള കോൺഗ്രസ് എമ്മാണ്. ഓരോ ദിവസം കഴിയുംതോറും പാർട്ടി പ്രവർത്തകർ കൂടെയിെല്ലന്ന് തിരിച്ചറിയുമ്പോൾ ഉണ്ടാകുന്ന വിഭ്രാന്തി കാരണമാണോ ജോസഫിെൻറ പ്രസ്താവനകളെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ജോസ് കെ. മാണി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFkerala congress mjose k manikerala newsmalayalam news
News Summary - ready to compromise if UDF Call for discussion said Jose k mani -kerala news
Next Story