Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാട്ടുകാരോട് പറഞ്ഞത്...

നാട്ടുകാരോട് പറഞ്ഞത് ശ്രീമഹേഷിനെയും വീട്ടുകാരെയും പൂട്ടിയിട്ട ശേഷം വിദ്യ ജീവനൊടുക്കിയെന്ന്; നക്ഷത്രയുടെ മാതാവിന്റെ മരണത്തിൽ പുനരന്വേഷണം തുടങ്ങി

text_fields
bookmark_border
നാട്ടുകാരോട് പറഞ്ഞത് ശ്രീമഹേഷിനെയും വീട്ടുകാരെയും പൂട്ടിയിട്ട ശേഷം വിദ്യ ജീവനൊടുക്കിയെന്ന്; നക്ഷത്രയുടെ മാതാവിന്റെ മരണത്തിൽ പുനരന്വേഷണം തുടങ്ങി
cancel

മാവേലിക്കര: പിതാവിന്‍റെ വെട്ടേറ്റ്​ അതിദാരുണമായി കൊല്ലപ്പെട്ട ആറു വയസ്സുകാരി നക്ഷത്രയുടെ മാതാവ് വിദ്യയുടെ മരണത്തെപ്പറ്റി പൊലീസ് പുനരന്വേഷണം തുടങ്ങി. 2019 ജൂൺ നാലിനാണ് പുന്നമൂട് ആനക്കൂട്ടിൽ വീട്ടിലെ മുറിയിൽ വിദ്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ആത്മഹത്യയാണെന്നായിരുന്നു നിഗമനം.

പിതാവ് ശ്രീമഹേഷ് നക്ഷത്രയെ കൊലപ്പെടുത്തിയതിന്​ പിന്നാലെ, വിദ്യയും കൊല്ലപ്പെട്ടതാണെന്ന സംശയം ഉന്നയിച്ച് വിദ്യയുടെ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്നാണ് പുനരന്വേഷണത്തിന് പൊലീസ് തീരുമാനിച്ചത്.

ഭർത്താവ് ശ്രീമഹേഷിനെയും വീട്ടുകാരെയും ഒരു മുറിയിലാക്കി വെളിയിൽനിന്ന്​ കതക്‌ കുറ്റിയിട്ടശേഷം വിദ്യ ആത്മഹത്യ ചെയ്തെന്നാണ്​ നാട്ടുകാരോട് പറഞ്ഞത്. പരാതി ഇല്ലാത്തതിനാൽ അന്വേഷണത്തിൽ തുടർനടപടി ഉണ്ടായില്ല. വിദ്യയുടെ മരണത്തിലേക്ക്​ നയിച്ച കാരണങ്ങളാണ്​ പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്. വിദ്യയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്‍റെ ഫയലുകൾ പൊലീസ് ശേഖരിച്ചു.

മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറോടും വീണ്ടും വിവരങ്ങൾ അന്വേഷിക്കും. അന്ന്​ കേസിൽ മൊഴി നൽകിയവരുടെ മൊഴി വീണ്ടും ശേഖരിക്കും. കഴുത്തിലും കൈയിലും മുറിവുണ്ടാക്കി ആത്മഹത്യക്ക്​ ശ്രമിച്ച് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെല്ലിൽ ചികിത്സയിലുള്ള ശ്രീമഹേഷിന്‍റെ ആരോഗ്യനില ത‍ൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

കഴുത്തിലെ തുന്നൽ എടുത്തശേഷം ജയിലിലേക്ക്​ തിരികെ എത്തിക്കുമെന്നാണ്​ വിവരം. ജയിലിലേക്ക്​ മാറ്റിയശേഷം ശ്രീമഹേഷിനെ അവിടെയെത്തി ചോദ്യം ചെയ്യാൻ കോടതിയുടെ അനുമതി വാങ്ങാനാണ് അന്വേഷണസംഘം ആലോചിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obituarymurderNakshatra murder
News Summary - Re-investigation begins in Nakshatra's mothers death case
Next Story