റാപിഡ് ടെസ്റ്റ് വൈകുന്നു; സമൂഹവ്യാപനം കുറക്കാനുള്ള ശ്രമത്തിന് തിരിച്ചടിയാകുമെന്ന് ആശങ്ക
text_fieldsകൊച്ചി: റാപിഡ് ടെസ്റ്റ് വൈകുന്നത് കോവിഡിെൻറ സമൂഹവ്യാപനം കുറക്കാനുള്ള ശ്രമത് തിന് തിരിച്ചടിയാകുമെന്ന് ആശങ്ക. ചെറിയ രോഗലക്ഷണങ്ങൾ ഉള്ളവരെപോലും പരിശോധിച ്ച് രോഗസാധ്യത പെട്ടെന്ന് അറിയാനുള്ള തീരുമാനമാണ് നീളുന്നത്. ഒരു തുള്ളി രക്തസാ മ്പിളിൽനിന്ന് വളരെ പെെട്ടന്ന് രോഗലക്ഷണം തിരിച്ചറിയാവുന്ന പരിശോധന വലിയ തോത ിൽ പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്.
സമൂഹവ്യാപനം തടഞ്ഞുനിർത്താൻ പലരാജ്യങ്ങളും വ്യാപകമായി റാപിഡ് ടെസ്റ്റിങ് നടത്തി രോഗവാഹകരെ വളരെവേഗം െഎസൊലേറ്റ് ചെയ്യുകയായിരുന്നു. ലോക്ഡൗണിെൻറ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആദ്യം ചെയ്തുതുടങ്ങേണ്ടിയിരുന്നത് ഈ പരിശോധന ആയിരുന്നുവെന്നും ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ലോക് ഡൗണിെൻറ ലക്ഷ്യം ടെസ്റ്റിങ് ആയിരിക്കണമെന്നാണ് ലോകാരോഗ്യസംഘടനയും പറയുന്നത്. റാപ്പിഡ് ടെസ്റ്റിങിന് രോഗസാധ്യതയുള്ളവരിൽ ആൻറിബോഡി പരിശോധനയാണ് തീരുമാനിച്ചിരിക്കുന്നത്. പരിശോധന കിറ്റും എത്താനുണ്ട്.
ലോക്ഡൗണിന് മുമ്പ് വിദേശത്തുനിന്ന് എത്തിയവരുടെ ക്വാറൻറീൻ കാലാവധി ഇൗയാഴ്ച അവസാനിക്കുകയാണ്. കേരളത്തിൽ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ 85 ശതമാനവും വിദേശത്തുനിന്ന് എത്തിയവരിൽനിന്നാണ്. 20 ലക്ഷത്തോളം പേർ ഇൗ കാലയളവിൽ വിദേശത്തുനിന്ന് കേരളത്തിലെത്തിയെന്നും അനൗദ്യോഗികമായ കണക്കുണ്ട്. അവരിൽ ഇപ്പോഴും ടെസ്റ്റിങ് പൂർത്തീകരിക്കാനായിട്ടില്ല. അവരുമായ സമ്പർക്കം പുലർത്തിയവരും ധാരാളമുണ്ട്. അവരെയും പരിശോധിക്കാനായില്ല. ക്വാറൻറീൻ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുന്നവർക്കും തങ്ങൾ രോഗബാധിതരല്ലെന്ന് ഉറപ്പാക്കാനുള്ള അവസരവും നഷ്ടമായിരിക്കുകയാണ്.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലാണ് പരിശോധ കൂടുതൽ നടക്കുന്നത്. പോളിമെറേസ് ചെയിൻ റിയാക്ഷൻ (പി.സി.ആർ) പരിശോധനയാണ് കോവിഡ് സ്ഥിരീകരണത്തിന് ഇവിടെയും നടക്കുന്നത്. സമയദൈർഘ്യം കൂടുതലും ചെലവേറിയതും ആയതിനാലാണ് ആൻറിബോഡി ടെസ്റ്റിനായി ശ്രമം ആരംഭിച്ചത്. രോഗസാധ്യതയുള്ള എല്ലാവരിലും വളരെവേഗം പരിശോധന നടത്തി ഉടൻ ഫലം അറിയാനാകും. കോവിഡ് സ്ഥിരീകരിച്ചാൽ കൂടുതൽ പരിശോധനകൾക്കായി പിന്നീട് പി.സി.ആർ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.