റാപ്പിഡ് ടെസ്റ്റ്; ഫലം 30 മിനിറ്റിൽ
text_fieldsതിരുവനനന്തപുരം: പ്രതിരോധത്തിനൊപ്പം കോവിഡ് വ്യാപനത്തിെൻറ തീവ്രത മനസ്സിലാക് കുന്നതിന് റാപ്പിഡ് ആൻറിബോഡി ടെസ്റ്റിനുള്ള പ്രോേട്ടാക്കോൾ തയാർ. നിലവിൽ ആശ്രയിക്കുന്ന പൊളിമറൈസ് ചെയിൻ റിയാക്ഷൻ ടെസ്റ്റിനെ (പി.സി.ആർ) അേപക്ഷിച്ച് 30 മിനിറ്റ് കൊണ്ട് പരിശോധനഫലം ലഭിക്കുമെന്നതാണ് റാപ്പിഡ് ടെസ്റ്റിെൻറ പ്രത്യേകത.
പി.സി.ആറിൽ പരിശോധന നടപടികൾക്ക് മാത്രം ആറ് മണിക്കൂർ വേണം. സാമ്പിൾ എടുക്കലും അയക്കലുമടക്കം ഫലമെത്താൻ രണ്ടും മൂന്നും ദിവസം വേണം. സമൂഹ വ്യാപനത്തിെൻറ സാധ്യതകൾ കൂടി പരിശോധിക്കുന്നതിന് വേഗത്തിലുള്ള പരിശോധനഫലം ഗുണംചെയ്യും. പൊതുവായി എല്ലാവർക്കും റാപ്പിഡ് ടെസ്റ്റ് നടത്തേണ്ടതില്ലെന്നാണ് തീരുമാനം. പോേട്ടാക്കോളിൽ ആറ് വിഭാഗങ്ങെളയാണ് പരിശോധനക്ക് നിർദേശിച്ചിട്ടുള്ളത്. പി.സി.ആറിനെ അപേക്ഷിച്ച് ചെലവ് കുറവാണെന്നതും റാപ്പിഡ് ടെസ്റ്റിെൻറ പ്രത്യേകതയാണ്. ഒരാഴ്ച മുമ്പ് തന്നെ റാപ്പിഡ് ടെസ്റ്റിന് സംസ്ഥാനം നീക്കം നടത്തിയെങ്കിലും കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ കൗൺസിൽ ഒാഫ് മെഡിക്കൽ റിസർചിെൻറ (െഎ.സി.എം.ആർ) അനുമതി ലഭിച്ചത്. 12 റാപ്പിഡ് ടെസ്റ്റ് കിറ്റുകൾക്കാണ് െഎ.സി.എം.ആർ ഇതുവരെ അനുമതി നൽകിയത്.
പരിശോധിക്കുക ആറ് വിഭാഗങ്ങളെ
•ഡോക്ടർ നിർദേശിക്കുന്ന വ്യക്തി.
•കോവിഡ് ബാധിത മേഖലയിൽനിന്ന് മടങ്ങിവന്നവർ, ഇവരുമായി സമ്പർക്കമുള്ളവർ.
•വൈറസ് ബാധ സംശയിക്കുന്നവർ. െഎസലോഷനിൽ കഴിയുന്നവരും ലക്ഷണങ്ങളുള്ളവരും രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത് ഇടപഴകിയവരും ഇൗ വിഭാഗത്തിൽ പെടും. പി.സി.ആർ ടെസ്റ്റിൽ ഫലം നെഗറ്റീവ് ആയവർക്കും റാപ്പിഡ് ടെസ്റ്റ് നടത്തും. ആദ്യപരിശോധനയിൽ നെഗറ്റീവ് ആയശേഷം പിന്നീട് പോസിറ്റീവ് ആകാനുള്ള സാധ്യതയാണ് ഇതിന് കാരണം.
• കോവിഡ് സ്ഥിരീകരിച്ചവരുമായി നേരിട്ട് ഇടപഴകുന്ന ഡോക്ടർമാർ, നഴ്സുമാർ എന്നിവരടങ്ങുന്ന ആരോഗ്യപ്രവർത്തകർ.
•ഗുരുതര ശ്വാസകോശ രോഗങ്ങൾ ബാധിച്ച മേഖലകൾ. ഇവ പ്രത്യേക ക്ലസ്റ്ററായി പരിഗണിച്ചാണ് പരിശോധിക്കുക.
•ശ്വാസകോശ സംബന്ധമായ രോഗങ്ങളുണ്ടാവുകയും എന്താണ് രോഗകാരണമെന്ന് കണ്ടെത്താതെ തന്നെ അസുഖം ഭേദമാവുകയും ചെയ്തവർ.
റാപ്പിഡ്
ടെസ്റ്റ്
വൈറസ് മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ ഉണ്ടാകുന്ന ആൻറിബോഡികൾ കണ്ടെത്താനുള്ള പരിശോധന രീതിയാണ് റാപ്പിഡ് ടെസ്റ്റ്. വൈറസ് ശരീരത്തിനുള്ളിൽ എത്തിയാൽ ദിവസങ്ങൾക്കകം ശരീരം ആൻറിബോഡികൾ നിർമിച്ചുതുടങ്ങും. ഇത് രക്തത്തിൽ ഉണ്ടോ എന്നാണ് റാപ്പിഡ് ടെസ്റ്റിൽ പരിശോധിക്കുന്നത്. രക്ത തുള്ളിയാണ് റാപ്പിഡ് ടെസ്റ്റിൽ പരിശോധിക്കുക. വൈറസ് ശരീരത്തിൽ കടന്ന ശേഷം ദിവസങ്ങൾ കഴിേഞ്ഞ ആൻറിബോഡികൾ ഉണ്ടാവൂ. അതിനാൽ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ അടുത്ത ദിവസം ആൻറി ബോഡിയെ റാപ്പിഡ് ടെസ്റ്റിൽ കണ്ടെത്താൻ കഴിയില്ല. കൂടുതൽ കൃത്യത പി.സി.ആർ ടെസ്റ്റിനാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.