പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ബി.ജെ.പി നേതാവ് അറസ്റ്റിൽ
text_fields
കടുത്തുരുത്തി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ െലെംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ബി.ജെ.പി നേതാവ് അറസ്റ്റിൽ. ഞീഴൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കെ.കെ. ജോസ് പ്രകാശാണ് (63) പോക്സോ, ഐ.ടി നിയമ പ്രകാരം അറസ്റ്റിലായത്. സംഭവം പുറത്തായതോടെ ഇയാളെ സ്ഥാനത്തുനിന്ന് നീക്കി.
കേസിനെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ജോസ് പ്രകാശും പരാതിനൽകിയ പെൺകുട്ടിയും ചേർന്നുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരുന്നു. ഇതുസംബന്ധിച്ച് പെൺകുട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. വീട്ടിലെത്തി മൊഴിയെടുക്കുന്നതിനിടയിലാണ് ജോസ് പ്രകാശ് െലെംഗികമായി പീഡിപ്പിച്ചതായി പെൺകുട്ടി വെളിപ്പെടുത്തിയത്. ഞീഴൂരിൽ ജോസ് പ്രകാശിെൻറ ഓഫിസിലായിരുന്നു പീഡനമെന്നും പെൺകുട്ടി പറഞ്ഞു.
മൊഴി രേഖപ്പെടുത്തിയ പൊലീസ് ജോസ് പ്രകാശിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജോസ് പ്രകാശിെൻറ മൊബൈലിൽനിന്നാണ് ചിത്രങ്ങൾ പ്രചരിച്ചതെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഞീഴൂരിൽ ജോസ് പ്രകാശിെൻറ നേതൃത്വത്തിൽ ചാരിറ്റബിൾ സൊസൈറ്റിയും പ്രവർത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.