Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2019 11:43 PM IST Updated On
date_range 5 July 2019 11:43 PM IST12 കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡനം; ഒന്നാംപ്രതിക്ക് 23 വർഷം കഠിനതടവ്
text_fieldsbookmark_border
കൊച്ചി: അസം സ്വദേശിനിയായ 12കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ പ്ര തിക്ക് 23 വർഷം കഠിനതടവും 25,000 രൂപ പിഴയും. അസം സ്വദേശി അബ്ദുൽ ഹക്കീമിനെയാണ് (31) എറണാകു ളം അഡീഷനൽ സെഷൻസ് (പോക്സോ) ജഡ്ജി പി.ജെ. വിൻസൻറ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടുവർഷവും മൂന്നുമാസവുംകൂടി തടവ് അനുഭവിക്കണം.
2015 െഫബ്രുവരി 25നായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ പിതാവിെൻറ ഒത്താശയോടെയാണ് പ്രതി പീഡിപ്പിച്ചത്. രണ്ടാം പ്രതിയായിരുന്ന പിതാവിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു. ഒന്നാംപ്രതിയെ 23 വർഷം തടവിന് ശിക്ഷിച്ചിട്ടുണ്ടെങ്കിലും ഒരുമിച്ച് 10 വർഷം അനുഭവിച്ചാൽ മതിയാവും. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ പി.എ. ബിന്ദു ഹാജരായി.
ബാലികയെ പീഡിപ്പിച്ച വയോധികന് ജീവപര്യന്തം
കൽപറ്റ: ബാലികയെ പീഡിപ്പിച്ച കേസിൽ വയോധികനെ ജില്ല പോക്സോ കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. കാക്കവയൽ പന്തളംകുന്നിൽ വെള്ളിപ്പള്ളിൽ അച്യുതനെയാണ് (69) കഠിനതടവിനും വിവിധ വകുപ്പുകളിലായി 1.10 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പോക്സോ കോടതി ജഡ്ജി കെ. രാമകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. മീനങ്ങാടി പൊലീസ് സറ്റേഷൻ പരിധിയിൽ 2017ലാണ് കേസിനാസ്പദമായ സംഭവം.
2015 െഫബ്രുവരി 25നായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ പിതാവിെൻറ ഒത്താശയോടെയാണ് പ്രതി പീഡിപ്പിച്ചത്. രണ്ടാം പ്രതിയായിരുന്ന പിതാവിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു. ഒന്നാംപ്രതിയെ 23 വർഷം തടവിന് ശിക്ഷിച്ചിട്ടുണ്ടെങ്കിലും ഒരുമിച്ച് 10 വർഷം അനുഭവിച്ചാൽ മതിയാവും. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ പി.എ. ബിന്ദു ഹാജരായി.
ബാലികയെ പീഡിപ്പിച്ച വയോധികന് ജീവപര്യന്തം
കൽപറ്റ: ബാലികയെ പീഡിപ്പിച്ച കേസിൽ വയോധികനെ ജില്ല പോക്സോ കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. കാക്കവയൽ പന്തളംകുന്നിൽ വെള്ളിപ്പള്ളിൽ അച്യുതനെയാണ് (69) കഠിനതടവിനും വിവിധ വകുപ്പുകളിലായി 1.10 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പോക്സോ കോടതി ജഡ്ജി കെ. രാമകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. മീനങ്ങാടി പൊലീസ് സറ്റേഷൻ പരിധിയിൽ 2017ലാണ് കേസിനാസ്പദമായ സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
