ഏർവാടി ദർഗയിൽ മലയാളി യുവതിയെ പീഡിപ്പിച്ച ഏഴുപേർ അറസ്റ്റിൽ
text_fieldsചെന്നൈ: ഏർവാടി ദർഗയിൽ ചികിത്സക്കെത്തിയ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച നാല് അന്തേവാസികൾ ഉൾപ്പെടെ ഏഴുപേർ അറസ ്റ്റിൽ. മുഴുവൻ പ്രതികളും 18 വയസ്സിന് താഴെയുള്ളവരാണ്. പീഡനത്തിനിരയായ കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയായ 19ക ാരി അവശനിലയിലാണ്. മതിയായ ചികിത്സ ലഭ്യമാക്കാതെ പെൺകുട്ടിയെ ഇപ്പോഴും കാലിൽ ചങ്ങലക്കിട്ട് മരത്തിൽ കെട്ടിയിട ്ടിരിക്കുന്നതായും ആരോപണമുണ്ട്. കുട്ടിക്ക് സംസാരിക്കാൻ കഴിയാത്തതിനാൽ മൊഴിയെടുക്കാനായിട്ടില്ലെന്ന് കീളക്കരൈ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എം. മുരുകേശൻ അറിയിച്ചു.
ഏർവാടി ദർഗയിൽ രണ്ടുമാസമായി പെൺകുട്ടി ചികിത്സയിലായിരുന്നു. രക്ഷിതാക്കൾ ദർഗക്കടുത്ത ലോഡ്ജിലാണ് താമസിച്ചിരുന്നത്. രണ്ടുദിവസം മുമ്പാണ് ദർഗക്ക് സമീപം കാട്ടുപള്ളിയിലെ ചികിത്സാകേന്ദ്രത്തിലേക്ക് പെൺകുട്ടിയെ മാറ്റിയത്. ചൊവ്വാഴ്ച പുലർച്ച പ്രാഥമികാവശ്യങ്ങൾക്കായി പുറത്തിറങ്ങിയപ്പോഴാണ് പ്രതികൾ ബലംപ്രയോഗിച്ച് കുറ്റിക്കാട്ടിലേക്ക് കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചത്.
ബഹളവും നിലവിളിയും കേട്ട് സമീപവാസികൾ ഒാടിക്കൂടിയാണ് പെൺകുട്ടിയെ രക്ഷിച്ചത്. പിന്നീട് പൊലീസിനെ വിവരം അറിയിച്ചു. റിമാൻഡിലായ നാല് പ്രതികളെ ജുവനൈൽഹോമിലും മറ്റുള്ളവരെ ബോഴ്സ്റ്റൽ സ്കൂളിലുമാണ് പാർപ്പിച്ചിരിക്കുന്നത്. 2001ൽ ഏർവാടി ദർഗയിലെ അഗ്നിബാധയിൽ ചങ്ങലക്കിട്ട 28 അന്തേവാസികൾ വെന്തുമരിച്ചിരുന്നു. ഇതേതുടർന്ന് രോഗികളെ ചങ്ങലയിൽ ബന്ധിക്കരുതെന്ന് സർക്കാർ ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.