അമ്പലവയൽ മർദനം: സജീവാനന്ദനെതിരെ ബലാൽസംഗക്കുറ്റം ചുമത്തി
text_fieldsഅമ്പലവയൽ: ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ അമ്പലവയലില്‍ നടുറോഡില്‍ തമിഴ്‌നാട് സ്വദേശികളായ യുവതിയെയും യുവാവിനെ യും മര്‍ദിച്ച കേസിലെ പ്രതി സജീവാനന്ദനെതിരെ ബലാത്സംഗ ശ്രമമടക്കമുള്ള വകുപ്പുകള്‍കൂടി ചുമത്തി. ജാമ്യം ലഭിക്കാത ്ത വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ലോഡ്ജ് ജീവനക്കാരന്‍ ഉൾപ്പെടെ രണ്ടു പേരെയും കേസില്‍ പ്രതി ചേര്‍ത്തു.
പ്രദേശവാസികളായ ഇവര്‍ സജീവാനന്ദനൊപ്പം യുവതിയെ ലോഡ്ജിലെത്തി ശല്യം ചെയ്‌തെന്നാണ് കേസ്. എന്നാൽ, മൂന്നു പ്രതികളെയും ഇതുവരെ പിടികൂടാനായിട്ടില്ല. ഊട്ടി സ്വദേശിയായ യുവാവും കോയമ്പത്തൂര്‍ സ്വദേശിയായ യുവതിയും അമ്പലവയലില്‍ എത്തി ലോഡ്ജില്‍ താമസിക്കുമ്പോള്‍ സജീവാനന്ദന്‍ ഇവരുടെ മുറിയിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. തുടര്‍ന്ന് ഇരുവരോടും ഇയാള്‍ അപമര്യാദയായി പെരുമാറി. എതിര്‍ത്തതോടെ ബഹളമായി. ലോഡ്ജ് ജീവനക്കാരോട് സജീവാനന്ദന്‍ രണ്ടു പേരെയും ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ടു. പ്രശ്‌നമായപ്പോള്‍ ഇരുവരെയും ലോഡ്ജ് ജീവനക്കാര്‍ പുറത്താക്കുകയായിരുന്നു.
പിന്നാലെ സജീവാനന്ദന്‍ ഇവരെ പിന്തുടര്‍ന്ന് അമ്പലവയല്‍ ടൗണില്‍ െവച്ച് ആക്രമിച്ചെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്. അതേസമയം, കേസിലെ മുഖ്യപ്രതി കൂടിയായ സജീവാനന്ദെൻറ മുന്‍കൂര്‍ ജാമ്യാപേക്ഷ കല്‍പറ്റ ജില്ല സെഷന്‍സ് കോടതി വ്യാഴാഴ്ച പരിഗണിക്കും. യുവതിയുടെയും യുവാവിെൻറയും രഹസ്യമൊഴിയെടുക്കാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കേസിനെ ബാധിക്കുമെന്നതിനാൽ കൂടുതൽ വിവരങ്ങൾ നൽകാൻ പൊലീസ് തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.