സമരം: വൻ പൊലീസ് സന്നാഹം ഒരുക്കിയത് രഹസ്യാന്വേഷണ വിഭാഗ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ
text_fieldsതിരുവനന്തപുരം: അക്രമ സംഭവങ്ങളുണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ വൻ പൊലീസ് സന്നാഹത്തെയാണ് സെക്രട്ടേറിയറ്റിനു മുന്നിൽ വിന്യസിപ്പിച്ചിരുന്നത്.അക്രമമുണ്ടായാൽ അത് മറ്റു സമരങ്ങളെ ബാധിക്കുമെന്ന നിലയിൽ മറ്റു ക്രമീകരണങ്ങളും പൊലീസ് കൈക്കൊണ്ടിരുന്നു. അതിെൻറ കൂടി അടിസ്ഥാനത്തിലായിരുന്നു കെ.എസ്.യു മാർച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയും.
സമരക്കാർ പ്രകോപിതരായാൽ, അവരെ പിന്തിരിപ്പിക്കാൻ നിരവധി തവണ ജലപീരങ്കിയും കണ്ണീർവാതക ഷെല്ലുകളും ഉപയോഗിക്കാറാണ് പതിവ്. എന്നാൽ, വ്യാഴാഴ്ച ഒരു പ്രാവശ്യം മാത്രം ജലപീരങ്കി ഉപയോഗിച്ച ശേഷം പൊലീസ് ലാത്തിച്ചാർജിലേക്ക് കടക്കുകയായിരുന്നു. റബർ ലാത്തി ഒടിയുന്നതു വരെ പല പ്രവർത്തകർക്കും ക്രൂരമായ മർദനമേറ്റു. പൊലീസുകാർക്ക് നേരെ ക്രൂരമായ അതിക്രമമുണ്ടായെന്നും അതിൽനിന്നും അവരെ രക്ഷിക്കാനാണ് ലാത്തി വീശിയതെന്നുമാണ് പൊലീസ് വൃത്തങ്ങളുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.