Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒമ്പതര വർഷം നീണ്ട പക;...

ഒമ്പതര വർഷം നീണ്ട പക; ഒടുവിൽ ക്രൂരമായ കൊല

text_fields
bookmark_border
ranjith
cancel
camera_alt????????????? ?????????

കൊല്ലം: രൻജിത്ത് ജോൺസനെ തട്ടിക്കൊണ്ടു പോയി കൊന്നു തമിഴ്‌നാട്ടിലെ നാഗർകോവിലിൽ കുഴി ച്ചുമൂടിയത് ഒമ്പത് വർഷം മനസ്സിൽ സൂക്ഷിച്ച പക തീർക്കാൻ. ഭാര്യയെ തട്ടിക്കൊണ്ടു പോയി ഒ പ്പം പാർപ്പിച്ചതിെൻറ വിരോധം തീർക്കാനാണ് ഗുണ്ടാനേതാവായ പാമ്പ് മനോജ് എന്ന മനോജ ും കൂട്ടാളികളും രൻജിത്തിനെ വക വരുത്തിയത്. ഒമ്പത് വർഷംമുമ്പാണ് മനോജിെൻറ ഭാര്യ രണ ്ടു മക്കളെയും ഉപേക്ഷിച്ച് രൻജിത്തിനൊപ്പം ഇറങ്ങിപ്പോയത്. രൻജിത്തും മുഖ്യപ്രതി മനോജും സുഹൃത്തുകളായിരുന്നു.

ഈ സംഭവത്തിനു ശേഷം മനോജിനെയും കൂട്ടാളികളേയും ഭയന്ന് ഒതുങ്ങിക്കൂടി ജീവിക്കുകയായിരുന്നു രൻജിത്ത്. 2018 ആഗസ്റ്റ് 15ന് രൻജിത്തിെൻറ വീട്ടിലെത്തിയ കാട്ടുണ്ണി, കൈതപ്പുഴ ഉണ്ണി, വിഷ്‌ണു എന്നീ പ്രതികൾ മദ്യം കഴിക്കാൻ ക്ഷണിച്ച് തന്ത്രപൂർവമാണ് രൻജിത്തിനെ കാറിൽ തട്ടിക്കൊട്ടുപോയത്. ക്വട്ടേഷനാണെന്ന് വെളിപ്പെടുത്തിയപ്പോൾ ബോക്‌സറായ രൻജിത്ത് ഇവരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മൂവരും ചേർന്ന് കീഴ്പ്പെടുത്തി മർദിച്ചു. വൈകീട്ട് 5.30ന് പോളച്ചിറ ഏലയിലെത്തിച്ച് കെട്ടിയിട്ട് മർദിച്ചു.

പ്രതികളിലൊരാൾ വിരലുകൊണ്ട് രൻജിത്തിെൻറ കണ്ണ് ചൂഴ്ന്നെടുത്തു. പ്രാണൻ പിടയുന്ന വേദനയിൽ വെള്ളത്തിന് യാചിച്ച രൻജിത്തിെൻറ വായിലേക്ക് മൂത്രമൊഴിച്ചു. പിന്നീട് ക്രൂരമായി മർദിച്ച് വാരിയെല്ലുകൾ പൂർണമായും തകർത്തു. കാലും കൈയും അടിച്ചൊടിച്ചു. അവയവങ്ങൾ ഓരോന്നായി തകർത്ത് വേദനിപ്പിച്ചായിരുന്നു കൊല. ആഗസ്റ്റ് 16ന് പുലർച്ച കന്യാകുമാരി -കശ്‌മീർ പാതയിലൂടെ സഞ്ചരിച്ച സംഘം വാങ്കുണേരി ടോൾ പ്ലാസക്ക് സമീപം സമത്വപുരത്ത് ക്വാറി അവശിഷ്ടം നിക്ഷേപിക്കുന്ന സ്ഥലത്ത് മൃതദേഹം മറവ് ചെയ്തു. സെപ്റ്റംബർ ഏഴിനാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം കുഴിച്ചിട്ടിരുന്ന സ്ഥലത്ത് ചീഞ്ഞ ഗന്ധമുണ്ടായിരുന്നത് ഒന്നാം പ്രതി പാമ്പ് മനോജ് എന്ന മനോജ് ആസ്വദിക്കുകയും ഇതിലും ചീഞ്ഞ ഗന്ധമാണ് തനിക്ക് വേണ്ടതെന്ന് പറയുകയും ചെയ്തതായി പൊലീസ് പറയുന്നു. മൃതദേഹം ജീർണിച്ചതിനാൽ കണ്ണ് ചൂഴ്െന്നടുത്തത് ഉൾപ്പെടെ കാര്യങ്ങൾ കോടതിയിൽ തെളിയിക്കാനായില്ല. സെപ്റ്റംബർ അഞ്ചിന് കൈതപ്പുഴ ഉണ്ണി, വിനേഷ് എന്നിവരെ കസ്റ്റഡിയിലെടുത്തു. മനോജ്, കാട്ടുണ്ണി, കുക്കു പ്രണവ് എന്നിവരെ പുതുച്ചേരിയിൽ ഒളിവിൽ കഴിഞ്ഞിടത്തുനിന്നാണ് പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsCrueltyranjith johnson murder caseRanjith johnson
News Summary - Ranjith johnson murder case; cruelty of Accused -kerala news
Next Story