റാണിയും ജോളിയും സുഹൃത്തുക്കൾ മാത്രമെന്ന്
text_fieldsവടകര: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ അടുത്ത സുഹൃത്താണെന്ന് കരുതുന്ന റാണി എസ്.പി ഓഫിസിലെ ത്തി മൊഴി നല്‍കി. ജോളിയും റാണിയും ഒന്നിച്ചു നില്‍ക്കുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച സാഹചര്യത് തില്‍ അന്വേഷണസംഘം വടകര എസ്.പി. ഓഫിസിലേക്ക് വിളിപ്പിക്കുകയായിരുന്നു.
ഇതിനുപുറമെ, ജോളിയുടെ ഫോണില്‍നിന്ന ് നിരവധി തവണ റാണിയെ വിളിച്ചതായും ഫോണില്‍ റാണിയോടൊപ്പമുള്ള സെല്‍ഫികളും ഫോട്ടോകളും കെണ്ടത്തിയിരുന്നു. ദിവസങ്ങള്‍ക്കു മുമ്പാണ് ജോളി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ മകന്‍ റോമോ അന്വേഷണ സംഘത്തിന് കൈമാറിയത്. ഇരുവരും ഒന്നിച്ച് എന്‍.ഐ.ടി.യിലെ രാഗം ഫെസ്റ്റിൽ പങ്കെടുത്തപ്പോഴെടുത്ത ഫോട്ടോയും ജോളിയുടെ മൊബൈലില്‍നിന്ന് പൊലീസിന് ലഭിച്ചു.
എന്‍.ഐ.ടി പരിസരത്തുള്ള തയ്യല്‍ക്കടയിലാണ് റാണി ജോലിചെയ്തിരുന്നത്. എന്നാല്‍, ഈ തയ്യല്‍ക്കട ഇപ്പോള്‍ ഇല്ല. വെള്ളിയാഴ്ച രാവിലെ എസ്.പി ഓഫിസിെലത്തിയ റാണിയെ മൊഴിയെടുത്ത് വൈകീട്ടോടെ വിട്ടയച്ചു. ഇവരുടെ മൊഴിയില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും കേവലം സൗഹൃദം മാത്രമാണ് ഇരുവരും തമ്മിലുള്ളതെന്നുമാണ് അന്വേഷണ സംഘത്തിെൻറ പ്രാഥമിക വിലയിരുത്തല്‍. തനിക്ക് പറയാനുള്ളതെല്ലാം അന്വേഷണസംഘത്തോട് പറഞ്ഞിട്ടുണ്ടെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ, അന്വേഷണ സംഘത്തിെൻറ സംയുക്ത യോഗം റൂറൽ എസ്.പി കെ.ജി. സൈമണിെൻറ നേതൃത്വത്തിൽ നടന്നു. അന്വേഷണ പുരോഗതി വിലയിരുത്തിയ സംഘം ഇനിയങ്ങോട്ടുള്ള നീക്കങ്ങളെ കുറിച്ചും ചർച്ച നടത്തി. ശാസ്ത്രീയ തെളിവുകൾ കണ്ടെത്തുകയെന്ന നിർദേശമാണ് പ്രത്യേകമായി രജിസ്റ്റർ ചെയ്ത കേസുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.