ബി.ജെ.പിക്ക് ലഭിച്ചത് ആരുടെ വോെട്ടന്ന് സി.പി.എം പരിശോധിക്കണം-ചെന്നിത്തല
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ആരുടെ വോട്ടാണ് ബി.ജെ.പിക്ക് പോയതെന്ന് സി.പി.എം ആത്മപരിശോധന നടത്തുമോയെന് ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചില മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് വോട്ട് കൂടിയത് പരിശോധിക്കേണ്ടതാണെ ന്നും അദ്ദേഹം പ്രസ് ക്ലബിെൻറ ‘മുഖാമുഖ’ത്തിൽ പറഞ്ഞു.
ബി.ജെ.പി വിരുദ്ധ വികാരം ഉണർത്തിയത് സി.പി.എമ്മാണെ ന്നും അതിനാലാണ് യു.ഡി.എഫ് വിജയിച്ചതെന്നുമാണ് പിണറായി വിജയൻ പറയുന്നത്. ഇത്രയും നാൾ പറഞ്ഞത് കോൺഗ്രസ് എന് നാൽ ബി.ജെ.പിയാണെന്നും കോൺഗ്രസ്-യു.ഡി.എഫ് നേതാക്കൾ ബി.ജെ.പിയിൽ ചേരാൻ കാത്തിരിക്കുന്നുവെന്നുമാണ്. ശബരിമല വിഷയത്തിൽ ബി.ജെ.പിയെ വളർത്തി ജനാധിപത്യ-മേതതര ശക്തികളെ തകർക്കാൻ ശ്രമിച്ചത് സി.പി.എമ്മാണ്.
ആ അപകടകരമായ നീക്കം ജനം തിരിച്ചറിഞ്ഞെന്നതാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. ഇടതുപക്ഷവും കമ്യൂണിസവും ഇല്ലാതാകണമെന്ന് കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. മതേതരകക്ഷികൾ ക്ഷീണിക്കാൻ പാടില്ല. എന്നാൽ, ദേശീയതലത്തിൽ കമ്യൂണിസ്റ്റ് പാർട്ടികൾ സ്വയം ഇല്ലാതാകുകയാണ്. മമതയെ തോൽപിക്കാൻ ബംഗാളിൽ സി.പി.എമ്മിെൻറ വോട്ട് ബി.ജെ.പിക്ക് നൽകി. മുഖ്യശത്രു കോൺഗ്രസല്ലെന്ന സീതാറാം യെച്ചൂരിയുടെ നിലപാട് കേരളത്തിലെ സി.പി.എം നേതാക്കൾ സ്വീകരിക്കേണ്ടതായിരുന്നു.
ഡൽഹിയിൽ ഇരിക്കുന്നവർക്ക് മുന്നണി രാഷ്ട്രീയം എന്തെന്ന് അറിയാത്തതിെൻറ പ്രശ്നമാണ് പ്രതിപക്ഷ െഎക്യത്തിന് തടസ്സമായത്. അമേത്തിയിൽ രാഹുൽ ഗാന്ധി ജയിക്കുമെന്ന് തന്നെയായിരുന്നു പ്രതീക്ഷ. കേരളമാകെ തരംഗം വീശിയിട്ടും ആലപ്പുഴയിൽ പരാജയപ്പെട്ടതിെൻറ കാരണം പരിശോധിക്കും. 19 ഇടത്തും യു.ഡി.എഫ് പരാജയപ്പെട്ടപ്പോൾ മുഖ്യമന്ത്രി പദവി രാജിവെച്ച എ.കെ. ആൻറണിയുടെ മാതൃക പിണറായി വിജയൻ പിന്തുടരണം.
123 നിയമസഭാ മണ്ഡലങ്ങളിൽ യു.ഡി.എഫ് മുന്നിലെത്തി. 16 നിയമസഭ മണ്ഡലങ്ങളിൽ മാത്രമാണ് ഇടതിന് ലീഡ്. 16 മന്ത്രിമാരുടെയും സ്പീക്കറുടെയും െഡപ്യൂട്ടി സ്പീക്കറുടെയും ലോക്സഭയിലേക്ക് മത്സരിച്ച ഇടത് എം.എൽ.എമാരുടെയും മണ്ഡലങ്ങളിലും യു.ഡി.എഫിനാണ് ലീഡെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.