Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രി ശൈലി...

മുഖ്യമന്ത്രി ശൈലി മാറ്റാതിരിക്കുന്നതാണ് യു.ഡി.എഫിന് നല്ലത് -ചെന്നിത്തല

text_fields
bookmark_border
മുഖ്യമന്ത്രി  ശൈലി മാറ്റാതിരിക്കുന്നതാണ് യു.ഡി.എഫിന് നല്ലത് -ചെന്നിത്തല
cancel

തിരുവനന്തപുരം: മുഖ്യമന്ത്രി ശൈലി മാറ്റാതിരിക്കുന്നതാണ് യു.ഡി.എഫിന് നല്ലതെന്ന് പ്രതിപക്ഷേനതാവ് രമേശ്  ചെന്നിത്തല. ഭരിക്കാൻ ധാർമികമായി അവകാശം നഷ്ടപ്പെട്ട സർക്കാറാണിത്. എന്നാൽ മുഖ്യമന്ത്രി മാത്രം ജനവിധി അംഗീ കരിക്കുന്നില്ല. ജനങ്ങൾക്ക് തെറ്റ് പറ്റിയെന്ന നിലയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അതിനാലാണ് അദ്ദേഹം ശൈ ലി മാറ്റില്ലെന്ന് പറയുന്നത്.

കേരളത്തിലെ ജനവിധി പ്രധാനമന്ത്രി മോദിക്കും മുഖ്യമന്ത്രി പിണറായിക്കും എ തിരെയുള്ളതാണ്. രാഹുൽ ഗാന്ധി രാജിവെക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിരുെന്നങ്കിൽ പത്തനംതിട്ടയിൽ ബി.െജ.പി ജയിക്കുമായിരുെന്നന്നാന്ന് പിണറായ ി പറഞ്ഞത്. അദ്ദേഹത്തിെൻറ മനസ്സിലിരിപ്പ് അറിയാതെ പുറത്തുചാടിയതാണ്. മേതതര ശക്തികളെ ദുർബലപ്പെടുത്തി ബി.ജ െ.പിയെ പ്രതിപക്ഷ കക്ഷിയാക്കി ഉയർത്തിക്കൊണ്ടുവരാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.

മൂന്നാം വാർഷികം ആഘോഷി ക്കുന്നത് ജനങ്ങൾ അവിശ്വാസം രേഖപ്പെടുത്തിയ സർക്കാറാണ്.പരാജയങ്ങളിൽനിന്ന് പാഠം ഉൾക്കൊണ്ട് തിരിച്ചുവന്ന ച രിത്രമാണ് കോൺഗ്രസിനുള്ളത്. അതിനാൽ രാഹുൽ ഒഴിയേണ്ടതില്ല. സംഘടനയെ ചലനാത്മകമായി മുന്നോട്ട് കൊണ്ടുപോകുകയാണ് വേണ്ടത്. രാഹുൽ ഗാന്ധി പെങ്കടുത്ത സമ്മേളനങ്ങളിൽ വലിയ ജനക്കൂട്ടമായിരുെന്നങ്കിലും അത് വോട്ടാക്കി മാറ്റുന്നതിന് സംഘടന സംവിധാനം പരാജയെപ്പട്ടു. മതേതരത്വത്തിനും ജനാധിപത്യത്തിനും കടുത്ത വെല്ലുവിളി ഉയർത്തുന്ന അഞ്ച് വർഷങ്ങളാണ് വരാനിരിക്കുന്നത്. ഇതിനെ ശക്തമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.

വാർഷികം ആഘോഷിച്ചത് ജനങ്ങൾ അവിശ്വാസം രേഖപ്പെടുത്തിയ സർക്കാർ -ചെന്നിത്തല
തിരുവനന്തപുരം: മൂന്നാം വാർഷികം ആഘോഷിക്കുന്നത് ജനങ്ങൾ അവിശ്വാസം രേഖപ്പെടുത്തിയ സർക്കാറാണെന്ന് പ്രതിപക്ഷേനതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ജനവിധി പ്രധാനമന്ത്രി മോദിക്കും മുഖ്യമന്ത്രി പിണറായിക്കും എതിരെയുള്ളതാണ്. രാഹുൽ ഗാന്ധി രാജിവെക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഭരിക്കാൻ ധാർമികമായി അവകാശം നഷ്ടപ്പെട്ട സർക്കാറാണിത്. എന്നാൽ മുഖ്യമന്ത്രി മാത്രം ജനവിധി അംഗീകരിക്കുന്നില്ല. ജനങ്ങൾക്ക് തെറ്റ് പറ്റിയെന്ന നിലയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അതിനാലാണ് അദ്ദേഹം ശൈലി മാറ്റില്ലെന്ന് പറയുന്നത്.

അദ്ദേഹം ശൈലി മാറ്റാതിരിക്കുന്നതാണ് യു.ഡി.എഫിന് നല്ലത്. ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിരുെന്നങ്കിൽ പത്തനംതിട്ടയിൽ ബി.െജ.പി ജയിക്കുമായിരുെന്നന്നാന്ന് പിണറായി പറഞ്ഞത്. അദ്ദേഹത്തിെൻറ മനസ്സിലിരിപ്പ് അറിയാതെ പുറത്തുചാടിയതാണ്. മേതതര ശക്തികളെ ദുർബലപ്പെടുത്തി ബി.ജെ.പിയെ പ്രതിപക്ഷ കക്ഷിയാക്കി ഉയർത്തിക്കൊണ്ടുവരാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. പരാജയങ്ങളിൽനിന്ന് പാഠം ഉൾക്കൊണ്ട് തിരിച്ചുവന്ന ചരിത്രമാണ് കോൺഗ്രസിനുള്ളത്. അതിനാൽ രാഹുൽ ഒഴിയേണ്ടതില്ല. സംഘടനയെ ചലനാത്മകമായി മുന്നോട്ട് കൊണ്ടുപോകുകയാണ് വേണ്ടത്. രാഹുൽ ഗാന്ധി പെങ്കടുത്ത സമ്മേളനങ്ങളിൽ വലിയ ജനക്കൂട്ടമായിരുെന്നങ്കിലും അത് വോട്ടാക്കി മാറ്റുന്നതിന് സംഘടന സംവിധാനം പരാജയെപ്പട്ടു. മതേതരത്വത്തിനും ജനാധിപത്യത്തിനും കടുത്ത വെല്ലുവിളി ഉയർത്തുന്ന അഞ്ച് വർഷങ്ങളാണ് വരാനിരിക്കുന്നത്. ഇതിനെ ശക്തമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.

രാഷ്ട്രീയ അന്തസ്സുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണം -മുല്ലപ്പള്ളി

കോഴിക്കോട്: രാഷ്ട്രീയ അന്തസ്സുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് െക.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. തെരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാറിനെയും വിലയിരുത്തുമെന്നാണ് പിണറായി പറഞ്ഞത്. മന്ത്രിമാരുടേതുൾപ്പെടെ 123 നിയോജക മണ്ഡലങ്ങളിൽ എൽ.ഡി.എഫ് പിന്നിലാണ്. 2004ലെ പാർലമെൻറ് െതരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻപരാജയം ഏറ്റുവാങ്ങിയപ്പോൾ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി, അന്നത്തെ മുഖ്യമന്ത്രി എ.കെ. ആൻറണിയോട് രാജിവെക്കാൻ ആവശ്യപ്പെട്ടത് നാം ഒാർക്കണം. അന്ന് ഉത്തരവാദിത്തം ഏറ്റെടുത്ത് ആൻറണി രാജിവെച്ചു. ആ രാഷ്ട്രീയ മര്യാദ പിണറായി കാട്ടണമെന്ന് മുല്ലപ്പള്ളി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

സി.പി.എമ്മിെൻറ അന്തകനും രാജ്യത്തെ ഏറ്റവും അഹന്തയുള്ള രാഷ്ട്രീയ നേതാവുമാണ് പിണറായി. നാടുവാഴി സംസ്കാരത്തോടെയാണ് അദ്ദേഹം പെരുമാറുന്നത്. വലിയ തോൽവിയുണ്ടായിട്ടും കൊലച്ചിരി ചിരിച്ചുെകാണ്ടാണ് തെൻറ പ്രവർത്തനമോ ശൈലിയോ മാറ്റില്ലെന്ന് അദ്ദേഹം പറയുന്നത്. ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ഏശിയില്ല എന്നാണ് പിണറായി പറയുന്നത്. ഇനിയെങ്കിലും യാഥാർഥ്യബോധത്തോടെ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ അദ്ദേഹം തയാറാവണം -മുല്ലപ്പള്ളി പറഞ്ഞു.

ശബരിമല സംഭവവികാസങ്ങളെ സി.പി.എമ്മും ബി.ജെ.പിയും രാഷ്ട്രീയമായി കണ്ടതോടെ കോൺഗ്രസ് നിലപാടാണ് ശരിയെന്ന് ജനത്തിന് ബോധ്യപ്പെട്ടു. ദേശീയതലത്തിൽ കോൺഗ്രസുമായുള്ള സി.പി.എം സഹകരണ അന്തരീക്ഷം തകർത്ത പിണറായി, രാഹുൽ ഗാന്ധി സ്ഥാനാർഥിയായപ്പോൾ അദ്ദേഹത്തെ പരിഹസിക്കുകയാണ് ചെയ്തത്. ബി.ജെ.പി വോട്ടിൽ കാര്യമായ ഉയർച്ചയില്ലാത്തത് സംഘ്പരിവാറിന് വേരോട്ടമുള്ള മണ്ണല്ല കേരളമെന്നതിനാലാണ്. ആലപ്പുഴയിലെ തോൽവി സംബന്ധിച്ച് അേന്വഷണം നടത്തുമെന്നും ദേശീയതലത്തിലെ പരാജയത്തിെൻറ പേരിൽ രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷസ്ഥാനം രാജിവെക്കില്ലെന്നും അദ്ദേഹം ചോദ്യത്തിന് മറുപടി നൽകി. അഡ്വ. കെ. പ്രവീൺകുമാർ, അഡ്വ. പി. ശങ്കരൻ, അഡ്വ. പി.എം. നിയാസ്, കെ.സി. അബു തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.

ശബരിമല വിഷയത്തെ മുഖ്യമന്ത്രി വർഗീയവത്കരിച്ചതിെൻറ തിരിച്ചടി -പ്രേമചന്ദ്രൻ

തിരുവനന്തപുരം: വിശ്വാസപരമായ പ്രശ്നെത്ത വർഗീയവത്കരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിച്ചതിെൻറ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ആർ.എസ്.പി കേന്ദ്ര സെക്രേട്ടറിയറ്റ് അംഗം എൻ.കെ. പ്രേമചന്ദ്രൻ. സവർണരും അവർണരും തമ്മിെല മത്സരമാണ് ശബരിമല പ്രശ്നത്തിലെന്നാണ് മുഖ്യമന്ത്രി പത്തനംതിട്ടയിൽ പ്രസംഗിച്ചത്. ഇതിൽ ജനങ്ങളുടെ പ്രതികരണമാണ് കണ്ടത്-തിരുവനന്തപുരം പ്രസ് ക്ലബിെൻറ മീറ്റ് ദ പ്രസിൽ പ്രേമചന്ദ്രൻ പറഞ്ഞു. ഇടതു നയങ്ങളിൽനിന്ന് പിണറായി സർക്കാർ പിന്നാക്കം പോയി. ഇത് ഇടതുപക്ഷ മനസ്സുകളെ ഇടതു മുന്നണിയിൽനിന്ന് അകറ്റി. കോൺഗ്രസ് പോലും ചെയ്യാത്തതാണ് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മണിയടിക്കാൻ പോയ മുഖ്യമന്ത്രിയുടെ നടപടി. മുസ്ലിം ജമാഅത്തുകളിലും ക്രൈസ്തവ ദേവാലയങ്ങളും കയറിയിറങ്ങി മന്ത്രിമാർ പറഞ്ഞത്, താൻ സംഘിയാണെന്നാണ്. ഡോ. തോമസ് െഎസക്കും കെ.ടി. ജലീലുമാണ് ഇതിനു നേതൃത്വം നൽകിയത്. പച്ചയായ വർഗീയതയാണ് ഇവർ പറഞ്ഞത് -അദ്ദേഹം ആരോപിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithala
News Summary - ramesh chennithala
Next Story