കോവിഡ് ബാധിതരുടെ ഫോൺകാൾ വിവരശേഖരണം: പ്രതിപക്ഷ നേതാവ് ഹൈകോടതിയിൽ
text_fieldsകൊച്ചി: കോവിഡ് ബാധിതരുടെ ഫോൺ കാൾ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈകോടതിയിൽ. കാൾ വിവരങ്ങൾ സൂക്ഷിക്കുന്നത് അജ്ഞാതമായ ഏതോ ഏജൻസിയാണെന്നും ഇത് തടയണമെന്നുമാണ് പൊതുതാൽപര്യ ഹരജിയിലെ ആവശ്യം.
കോവിഡ് ബാധിതരുടെ ഫോൺ കാൾ വിവരങ്ങൾ ബി.എസ്.എൻ.എൽ, വോഡഫോൺ എന്നീ സർവിസ് ദാതാക്കളിൽനിന്ന് ലഭ്യമാക്കാൻ എ.ഡി.ജി.പി (ഇൻറലിജൻറ്സ്), പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് എന്നിവരോട് നിർദേശിച്ച് ആഗസ്റ്റ് 11ന് സംസ്ഥാന പൊലീസ് മേധാവി സർക്കുലർ ഇറക്കിയതായി ഹരജിയിൽ പറയുന്നു. ഇത് മൗലികാവകാശ ലംഘനവും ഭരണഘടന വിരുദ്ധവുമാണ്. ഇത് പൊലീസ് ശേഖരിച്ചു തുടങ്ങിയെന്നാണ് സർക്കുലറിൽനിന്ന് മനസ്സിലാകുന്നത്.
വിവരങ്ങൾ മറ്റൊരു ഏജൻസിയെ ഏൽപിക്കുന്നത് ദുരുപയോഗം ചെയ്യാനിടയുണ്ട്. സമ്പർക്ക പട്ടിക തയാറാക്കാൻ മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങൾ മതിയാകുമെന്നിരിക്കെയാണ് രോഗികളുടെ അനുമതി വാങ്ങാതെ വിവരങ്ങൾ ശേഖരിക്കുന്നതെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.