Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാവോവാദി വേട്ടയല്ല,...

മാവോവാദി വേട്ടയല്ല, വ്യാജ ഏറ്റുമുട്ടലെന്ന് ചെന്നിത്തല

text_fields
bookmark_border
മാവോവാദി വേട്ടയല്ല, വ്യാജ ഏറ്റുമുട്ടലെന്ന് ചെന്നിത്തല
cancel

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ നടത്തുന്നത് മാവോവാദി വേട്ടയല്ല, മറിച്ച് വ്യാജ ഏറ്റുമുട്ടലാണെന്ന് പ്രതി പക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മാവോവാദി ആണെന്ന പേരില്‍ എല്ലാവരെയും വെടിവെച്ചുകൊല്ലുന്ന നടപടി ശരിയല ്ല. ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി കേരളം ഭരിക്കുേമ്പാൾ ആറ് മാേവാവാദികളെയാണ് വെടിെവച്ചുെകാന്നത്. ഇത ിന് പിണറായി വിജയന്‍ മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

മുന്‍ സര്‍ക്കാറുകളുടെ കാലത്തും മാവോവാദികളുണ്ടായിരുന്നു. അവരെയെല്ലാം വെടിവെച്ച് കൊല്ലുകയായിരുന്നില്ല. താന്‍ ആഭ്യന്തരമന്ത്രിയായി രുന്ന കാലത്താണ് രൂപേഷിനെയും ഷൈനയെയും പിടികൂടിയത്. അവര്‍ക്ക് നേരെ തോക്ക് ഉപയോഗിക്കരുതെന്ന് നിർദേശം നല്‍കിയിര ുന്നതിനാല്‍ പിടികൂടി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇപ്പോള്‍ നടക്കുന്നത് വ്യാജ ഏറ്റുമുട്ടലാണ്. മുന്‍ എസ്. എഫ്‌.ഐ പ്രവര്‍ത്തകനായിരുന്ന ജലീലിനെ കൊന്നതും വ്യാജ ഏറ്റുമുട്ടലിലൂടെയായിരുന്നു.

ജലീലിെൻറ മുതുകിലാണ് പ ൊലീസ് വെടിവെച്ചത്. മാവോവാദികളുടെ നടപടിയെ അനുകൂലിക്കുന്നില്ല. അതിനെ ആശയപരമായാണ് നേരിടേണ്ടത്. ഫൂലന്‍ദേവി വരെ ആ യുധം വെച്ച് കീഴടങ്ങിയ നാടാണിത്. കേരളത്തിലും അജിത, പ്രസാദ് തുടങ്ങിയ നക്‌സലൈറ്റുകളുണ്ടായിരുന്നു. അവരെയൊക്കെ വെടിവെച്ച് കൊല്ലുകയായിരുന്നോ. അരിയും ലഘുലേഖകളും ഭക്ഷണവുമൊക്കെയാണ് കൊല്ലപ്പെടുന്ന മാവോവാദികളിൽനിന്ന് കണ്ടെടുക്കുന്നത്. ഇക്കാര്യത്തില്‍ ഡി.ജി.പിയുടെ നിലപാട് തെറ്റാണെന്നും ചെന്നിത്തല പറഞ്ഞു.

വാളയാർ: വിധിപ്പകർപ്പ് കിട്ടിയശേഷം നടപടി -ഡി.ജി.പി
തിരുവനന്തപുരം: വാളയാര്‍കേസില്‍ കോടതിവിധിയുടെ പകര്‍പ്പ് കിട്ടിയ ശേഷം അന്വേഷണത്തില്‍ എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഒക്ടോബര്‍ 25ന് കോടതി പുറപ്പെടുവിച്ച ഉത്തരവിെൻറ പകർപ്പ് ലഭിച്ചിട്ടില്ല. വാളയാര്‍ കേസ് ഗുരുതരവും വൈകാരികവുമായ സംഭവമാണെന്ന കാര്യത്തില്‍ സംശയമില്ല. ഉദ്യോഗസ്ഥര്‍ക്കുനേരെ അച്ചടക്കനടപടിയെടുക്കുന്ന കാര്യവും വിധിയുടെ പകര്‍പ്പ് പരിശോധിച്ച ശേഷം തീരുമാനിക്കും. കേസന്വേഷണത്തിൽ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാൽ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും ബെഹ്റ പറഞ്ഞു.


തണ്ടർബോൾട്ടിനെ നിലക്കുനിർത്തണം -ബിനോയ് വിശ്വം

കോഴിക്കോട്: പാലക്കാട് അട്ടപ്പാടി വനത്തിൽ മാവോവാദികളെ വെടിവെച്ചുകൊന്നതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ നേതാവ് ബിനോയ് വിശ്വം എം.പി. ഇടക്കിടെയുണ്ടാകുന്ന മാവോവാദി ഏറ്റുമുട്ടലുകളിൽ തലയിലേക്കും നെഞ്ചിലേക്കും വെടിയുതിർക്കുന്ന തണ്ടർബോൾട്ടിനെ നിയമവ്യവസ്ഥകൾ പഠിപ്പിച്ചേ തീരൂവെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ബിനോയ് വിശ്വം കുറിച്ചു. മാവോയിസ്റ്റ് രാഷ്ട്രീയത്തോട് യോജിക്കുന്നില്ല. എന്നാൽ, അതിന് കളമൊരുക്കുന്ന സാമൂഹിക സാഹചര്യങ്ങൾ കണക്കിലെടുക്കാതെ വെടിയുണ്ടകൊണ്ട് പരിഹരിക്കാമെന്ന് കണ്ടുപിടിച്ചത് കോൺഗ്രസും ബി.ജെ.പിയുമാണ്. സി.പി.ഐയും സി.പി.എമ്മും ആ വലതുപക്ഷ വഴി അംഗീകരിക്കുന്നില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

ഇടതുപക്ഷ സർക്കാറിെൻറ പൊലീസ് നയത്തിന് കളങ്കംചാർത്തുന്ന കുറേ പേർ കേരള പൊലീസിലുണ്ട്. മുട്ടിനുതാഴെ വെടിെവച്ചുകൂടെന്ന് ഏത് മാന്വൽ ആണ് തണ്ടർബോൾട്ടിനെ പഠിപ്പിച്ചത്. സർക്കാറിെൻറ നയം ഉൾക്കൊള്ളാത്ത ഇത്തരക്കാരെ നിലക്കുനിർത്താൻ പിണറായി വിജയൻ നയിക്കുന്ന സർക്കാറിന് കെൽപുണ്ടെന്നും ബിനോയ് കുറിച്ചു.


മാവോവാദി വേട്ട ഭരണകൂട കൊലപാതകം -എം.എൻ. രാവുണ്ണി
പാലക്കാട്: അട്ടപ്പാടിയിലെ മാവോവാദി വേട്ട നിന്ദ്യവും ഭീരുത്വപൂർണവുമായ ഭരണകൂട കൊലപാതകമാണെന്ന് പോരാട്ടം ചെയർമാൻ എം.എൻ. രാവുണ്ണി. ഒരു പൊലീസുകാരനുേപാലും പരിക്കേറ്റില്ലെന്നത് ഇത് വ്യാജമായ ഏറ്റുമുട്ടലാണെന്നാണ് തെളിയിക്കുന്നത്. നിലമ്പൂരിലും വയനാട്ടിലുമുണ്ടായതിെൻറ തനിയാവർത്തനമാണിത്. മാധ്യമങ്ങളെ കടത്തിവിടാത്തതുതന്നെ പൊലീസിന് പലതും മറച്ചുവെക്കാനുണ്ടെന്നതിന് തെളിവാണ്. ജനകീയ അന്വേഷണ കമീഷനെ സംഭവസ്ഥലം സന്ദർശിച്ച് തെളിവെടുപ്പ് നടത്താൻ അനുവദിക്കണം. പ്രകോപനമില്ലാതെ മാവോവാദികളെ കൊല്ലുകയെന്ന എൻ.ഡി.എ സർക്കാർ നയം ഭംഗിയായി നടപ്പാക്കുകയാണ് എൽ.ഡി.എഫ് സർക്കാരെന്നും രാവുണ്ണി പറഞ്ഞു.

വ്യാജ ഏറ്റുമുട്ടല്‍ കൊല കടുത്ത മനുഷ്യാവകാശ ലംഘനം -മുല്ലപ്പള്ളി
തിരുവനന്തപുരം: വ്യാജ ഏറ്റുമുട്ടലിലൂടെ മാവോവാദികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കമ്യൂണിസ്റ്റ് സര്‍ക്കാറിന് ഒട്ടും ഭൂഷണമല്ലാത്ത നടപടിയാണിതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. പണ്ട് കമ്യൂണിസ്റ്റുകള്‍ പാടിക്കൊണ്ടിരുന്ന ഉന്മൂലസിദ്ധാന്തമാണ് ആധുനികയുഗത്തില്‍ പിണറായി സര്‍ക്കാര്‍ തണ്ടര്‍ ബോള്‍ട്ടിനെ ഉപയോഗിച്ച് നടപ്പാക്കുന്നത്. വെറും കാഴ്ചക്കാരായി നോക്കിനിൽക്കാതെ സി.പി.ഐ ശക്തമായി രംഗത്തുവരണം. മാവോവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുക എന്നതാണ് പരിഷ്‌കൃത സമൂഹം ചെയ്യേണ്ടതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

തണ്ടർബോൾട്ടിനെ നിലക്കുനിർത്തണം -ബിനോയ് വിശ്വം
കോഴിക്കോട്: പാലക്കാട് അട്ടപ്പാടി വനത്തിൽ മാവോവാദികളെ വെടിവെച്ചുകൊന്നതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ നേതാവ് ബിനോയ് വിശ്വം എം.പി. ഇടക്കിടെയുണ്ടാകുന്ന മാവോവാദി ഏറ്റുമുട്ടലുകളിൽ തലയിലേക്കും നെഞ്ചിലേക്കും വെടിയുതിർക്കുന്ന തണ്ടർബോൾട്ടിനെ നിയമവ്യവസ്ഥകൾ പഠിപ്പിച്ചേ തീരൂവെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ബിനോയ് വിശ്വം കുറിച്ചു. മാവോയിസ്റ്റ് രാഷ്ട്രീയത്തോട് യോജിക്കുന്നില്ല. എന്നാൽ, അതിന് കളമൊരുക്കുന്ന സാമൂഹിക സാഹചര്യങ്ങൾ കണക്കിലെടുക്കാതെ വെടിയുണ്ടകൊണ്ട് പരിഹരിക്കാമെന്ന് കണ്ടുപിടിച്ചത് കോൺഗ്രസും ബി.ജെ.പിയുമാണ്. സി.പി.ഐയും സി.പി.എമ്മും ആ വലതുപക്ഷ വഴി അംഗീകരിക്കുന്നില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

ഇടതുപക്ഷ സർക്കാറിെൻറ പൊലീസ് നയത്തിന് കളങ്കംചാർത്തുന്ന കുറേ പേർ കേരള പൊലീസിലുണ്ട്. മുട്ടിനുതാഴെ വെടിെവച്ചുകൂടെന്ന് ഏത് മാന്വൽ ആണ് തണ്ടർബോൾട്ടിനെ പഠിപ്പിച്ചത്. സർക്കാറിെൻറ നയം ഉൾക്കൊള്ളാത്ത ഇത്തരക്കാരെ നിലക്കുനിർത്താൻ പിണറായി വിജയൻ നയിക്കുന്ന സർക്കാറിന് കെൽപുണ്ടെന്നും ബിനോയ് കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala newsmalayalam newskerala maoist encounter
News Summary - ramesh chennithala maoist encounter against -kerala news
Next Story